അരുവിക്കര തിരഞ്ഞെടുപ്പില്‍ പ്രചാരണ രംഗത്ത് വീഴ്ച്ച: വികെ മധുവിനെതിരെ സിപിഎം നടപടി, തരംതാഴ്ത്തി
തിരുവനന്തപുരം: അരുവിക്കര തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉയര്‍ന്ന വ്യാപക വിമര്‍ശനങ്ങളിലും പരാതികളിലും നടപടിയെടുത്ത് സിപിഎം. ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായ വികെ മധുവിനെ പാര്‍ട്ടി തരംതാഴ്ത്തിയിരിക്കുകയാണ്. മധുവിനെ ജില്ലാ കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയത്. നേരത്തെ അരുവിക്കര തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീഴ്ച്ച മൂന്നംഗ കമ്മീഷന് അന്വേഷിച്ചിരുന്നു. ഇവര്‍ നല്കിയ റിപ്പോര്‍ട്ടിലാണ് ഇപ്പോള്‍ മധുവിനെതിരെ നടപടിയെടുത്തിരിക്കുന്നത്. സംഭവത്തില്‍ മധുവിന്റെ വിശദീകരണം കൂടി മൂന്നംഗ കമ്മീഷന് തേടിയിരുന്നു. അതിന് ശേഷമായിരുന്നു അന്വേഷണം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് വീഴ്ച്ച സംഭവിച്ചെന്നും കമ്മീഷന് കണ്ടെത്തി.
പൂളില്‍ ഹോട്ട് ലുക്കില്‍ തിളങ്ങി അര്‍ച്ചന സുശീലന്; കിടു ലുക്കായിട്ടുണ്ടെന്ന് ആരാധകര്‍

എ വിജയരാഘവന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയേറ്റിന്റെ ശുപാര്‍ശ ജില്ലാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. വിതുരയിലെ ഏരിയ സെക്രട്ടറി ഷൗക്കത്തലി നല്കിയ പരാതിയെ തുടര്‍ന്ന് മധുവിനെതിരെ അന്വേഷണ നടന്നത്. ഇതാണ് ഇപ്പോള്‍ നടപടി വരെയെത്തിയത്. മണ്ഡലത്തില്‍ എല്‍ഡിഎഫ് വിജയിച്ചുവെങ്കില്‍ മധുവിന്റെ സമീപനത്തെ കുറിച്ച് വ്യാപകമായ പരാതികളുയര്‍ന്നിരുന്നു. ഗുരുതരമായ കാര്യങ്ങള്‍ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടുണ്ട്. മധുവിനതെിരെ മാതൃകാപരമായ നടപടി ഉണ്ടാവണമെന്ന് കമ്മീഷന് റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്നാണ് തരംതാഴ്ത്താന്‍ തീരുമാനിച്ചത്. അതേസമയം തീരുമാനം ജില്ലാ കമ്മിറ്റിക്ക് പുറമേ സംസ്ഥാന സെക്രട്ടേറിയേറ്റും അംഗീകരിക്കേണ്ടതുണ്ട്.
സിപിഎം ജില്ലാ സമിതിയില്‍ വീഴ്ച്ച സംഭവിച്ചുവെന്നായിരുന്നു കുറ്റപ്പെടുതല്‍. അരുവിക്കരയില്‍ ആദ്യം സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്നത് മധുവിനെയായിരുന്നു. എന്നാല്‍ ഇത് പിന്നീട് മാറി. ജി സ്റ്റീഫന്‍ സ്ഥാനാര്‍ത്ഥിയായി എത്തുകയായിരുന്നു.എന്നാല്‍ സ്ഥാനാര്‍ത്ഥിത്വം നഷ്ടമായതോടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് മധു വിട്ടുനിന്നുവെന്നാണ് ആരോപണം. ഈ പരാതിയെ തുടര്‍ന്നാണ് അത് പരിശോധിക്കാന്‍ മൂന്നംഗ കമ്മീഷനെ നിയമിച്ചത്. അതേസമയം മധു മണ്ഡലത്തില്‍ മത്സരിക്കുക എന്നത് മുന്‍കൂട്ടി കണ്ടിരുന്ന കാര്യമായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ 32 കോടിയുടെ പദ്ധതികളൊക്കെ നടപ്പാക്കിയിരുന്നു.
അതേസമയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരും മുമ്പ് തന്നെ സ്വന്തം നിലയില്‍ ബൂത്ത് കമ്മിറ്റികള്‍ വിളിച്ച് ചുമതലകള്‍ നിശ്ചയിച്ചൊക്കെ തുടങ്ങിയിരുന്നു. പ്രചാരണത്തിനായുള്ള പണം വരെ നല്കി. ഒപ്പം വീഡിയോ പ്രചാരണവും തുടങ്ങാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മധു ടിക്കറ്റ് കിട്ടുന്നതിനായി നടത്തിയ നീക്കം സംസ്ഥാന സമിതി തടഞ്ഞു. ജി സ്റ്റീഫന്റെ പേരാണ് സ്ഥാനാര്‍ത്ഥിയായി വന്നത്. ഇത് അംഗീകരിക്കാന്‍ മധുവിന് താല്പര്യവും ഇല്ലായിരുന്നു. ജില്ലാ സെക്രട്ടേറിയേറ്റില്‍ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കാനാവില്ലെന്ന നിലപാടിലായിരുന്നു മധു. യോഗത്തില്‍ കോടിയേരി ബാലകൃഷ്ണന് തിരുത്തുകയും ചെയ്തു ലക്ഷകണക്കിന് അംഗങ്ങള്‍ ഉണ്ട് പാര്‍ട്ടിയില്‍.അതില്‍ എത്ര പേര്‍ക്ക് പദവികള്‍ കിട്ടുന്നുണ്ടെന്ന് ഓര്‍ക്കണമെന്നും കോടിയേരി പറഞ്ഞിരുന്നു.
Recommended Video
-
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന്












Click it and Unblock the Notifications