Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയുടെ പീഡന പരാതി; ബാലചന്ദ്രമേനോന് ഇടക്കാല മുൻ‌കൂർ ജാമ്യം, പണം തട്ടാനുള്ള ശ്രമമെന്ന് നടന്റെ ആരോപണം

കൊച്ചി: നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ സംവിധായകനും നടനുമായ ബാലചന്ദ്രമേനോന് ഇടക്കാല മുൻ‌കൂർ ജാമ്യം. ആലുവ സ്വദേശിയായ നടി നൽകിയ പരാതിയിൽ നേരത്തെ നടനെതിരെ പോലീസ് കേസെടുത്തിരുന്നു. തുടർന്നാണ് ബാലചന്ദ്രമേനോൻ മുൻ‌കൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി നവംബർ 21 വരെയാണ് ബാലചന്ദ്രമേനോന് ഇടക്കാല മുൻ‌കൂർ ജാമ്യം നൽകിയത്.

ജാമ്യം തേടിയുള്ള അപേക്ഷയിൽ പരാതി നൽകിയ നടിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ബാലചന്ദ്ര മേനോൻ ഉന്നയിച്ചിരിക്കുന്നത്. തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടന്നതെന്നായിരുന്നു ബാലചന്ദ്രമേനോൻ ജാമ്യം തേടിയുള്ള ഹർജിയിൽ വാദിച്ചത്. തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് എടുത്ത കേസിലാണ് ഇപ്പോൾ ബാലചന്ദ്രമേനോന് ഇടക്കാല മുൻ‌കൂർ ജാമ്യം നൽകിയിരിക്കുന്നത്.

balachandramenonbailpetitions

അറസ്‌റ്റ് ചെയ്യണമെന്ന സാഹചര്യം ഉണ്ടായാൽ ജാമ്യം നൽകണമെന്നും ഹൈക്കോടതി അറിയിച്ചിരുന്നു. ജസ്‌റ്റിസ്‌ സിഎസ് ദയസാണ് ഹർജി പരിഗണിച്ചിരിക്കുന്നത്. നേരത്തെ മറ്റ്‌ പ്രമുഖ നടന്മാരായ ജയസൂര്യ, മുകേഷ്, മണിയൻപിള്ള രാജു എന്നിവർക്ക് എതിരെ പരാതി കൊടുത്ത നടി തന്നെയാണ് ബാലചന്ദ്ര മേനോന് എതിരെയും ലൈംഗിക പീഡന പരാതി നൽകിയത്.

ജാമ്യഹർജിയിൽ പരാതിക്കാരിക്ക് എതിരെ ചില നിരീക്ഷണങ്ങളും കോടതി നടത്തിയിരുന്നു. ഏകദേശം പതിനേഴ് വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിലാണ് നടി പരാതി നൽകിയിരിക്കുന്നത് എന്നതാണ് കോടതി ചൂണ്ടിക്കാട്ടിയ വിഷയം. എന്തുകൊണ്ടാണ് പരാതി നൽകാൻ ഇത്രയധികം കാലതാമസം ഉണ്ടായതെന്ന് വിശദീകരിക്കാൻ പരാതിക്കാരിക്ക് കഴിഞ്ഞില്ലെന്നാണ് കോടതി പറയുന്നത്.

ജയസൂര്യ നായകനായി ബാലചന്ദ്രമേനോൻ സംവിധാനം ചെയ്‌ത 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിലാണ് തനിക്കെതിരെ ബാലചന്ദ്രമേനോൻ മോശം പെരുമാറ്റം നടത്തിയതെന്നാണ് പരാതിക്കാരിയായ നടിയുടെ ആരോപണം. എന്നാൽ നടിയുടെ അഭിഭാഷകൻ തന്നെയും ഭാര്യയെയും ഫോണിൽ ബന്ധപ്പെട്ടെന്നും പണം ആവശ്യപ്പെട്ടുവെന്നുമാണ് ബാലചന്ദ്രമേനോൻ ആരോപിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമയിലെ മുതിർന്ന താരങ്ങൾക്ക് എതിരെ ഉൾപ്പെടെ പരാതി ഉയർന്നിരുന്നു. നടന്മാരായ ജയസൂര്യ, മുകേഷ്, മണിയൻപിള്ള രാജു, സിദ്ദിഖ്, സംവിധായകൻ രഞ്ജിത്ത്, വികെ പ്രകാശ് എന്നിവർക്ക് എതിരെ പരാതി ഉയർന്നിരുന്നു. ഇതിൽ സിദ്ദിഖിന് ഒഴികെ മറ്റുള്ളവർക്കെല്ലാം മുൻ‌കൂർ ജാമ്യം ലഭിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+