കാലി വിൽപ്പന നിരോധനം; കേരളം നേരിടാൻ പോകുന്നത് വൻ നഷ്ടം, കോടികൾ!!
തിരുവനന്തപുരം: കശാപ്പിനുള്ള കന്നുകാലികളെ നിരോധിച്ചചോടെ കേരളം നേരിടാൻ പോകുന്നത് വൻ നഷ്ടം. മൃഗ സംരക്ഷമ ബോർഡിന്റെ കണക്കു പ്രകാരം 2.52 ലക്ഷം ടണ്ണാണ് മാട്ടിറച്ചി വ്യാപാരം. 6552 കോടിയിലേറഎ രുുപയുടെ കച്ചവടമാണ് കേരളത്തിൽ നടക്കുന്നത് എന്നാണ് കണക്ക്.
അനധികൃത വ്യാപാരത്തിനും പുറമേയാണ് ഈ കണക്ക്. നിരോധനത്തോടെ പാൽ, തുക, വൈക്കോൽ, എല്ല് തുടങ്ങിയ വിയാപാര മേഖലയെയും പ്രശ്നം ബാധിക്കും. 15 ലക്ഷത്തോളം കന്നുകാലികളാണ് പ്രതിവര്‍ഷം സംസ്ഥാനത്തേക്ക് എത്തുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എന്‍എന്‍. ശശി പറഞ്ഞു.

വ്യാപാരം നടക്കുന്നത് വിവിധ ദിവസങ്ങളിൽ
കേരളത്തിൽ എഴുപത്തഞ്ചോളം ഔദ്യോഗിക കന്നുകാലി ചന്തകളാണുള്ളത്. വിവിധ ദിവസങ്ങളിലായാണഅ വ്യാപാരം നടക്കുന്നത്.

ഒരു പോത്തിന് ഒരു ലക്ഷൺ വരെ
സംസ്ഥാനത്തെ പ്രധാന ചന്ത കുഴൽമന്തത്തെ കന്നുകാലി ചന്തയാണ്. ആയിരത്തഞ്ഞൂറോളം കന്നുകാലികളാണ് ഇവിടെ എത്തുന്നത്. ഒരു പോത്തിന് ഒരു ലക്ഷം രൂപ വരെ കിട്ടുന്നവ ചന്തയിലെത്താറുണ്ടെന്നാണ് റിപ്പോർട്ട്.

കോടികൾ
ഒരു കോടിയോളം രൂപയുടെ കച്ചവടമാണ് കുഴൽമന്ദത്തെ കന്നുകാലി ചന്തയിൽ നടക്കുന്നത്.

കന്നുകാലി വിൽപ്പന കൂടുതൽ റംസാൻ മാസത്തിൽ
കശാപ്പിനുള്ള കന്നുകാലി വിൽപ്പന നിരോധിച്ചത് റംസാൻ മാസത്തിലായതും വൻ തിരിച്ചടിയാണ്. റംസാൻ മാസത്തിലെ ആദ്യ രണ്ടാഴ്ചയിലാണ് കേരളത്തിലേക്ക് കന്നുകാലികൾ എത്തിയിട്ടുണ്ട്.

പൂർണ്ണമായും നിലയ്ക്കും
നിരോധനത്തോടെ സംസ്ഥാനത്തേക്കുള്ള കാലിവരവ് പൂർണ്ണമായും നിലയ്ക്കും .

18 ചെക്ക് പോസ്റ്റുകൾ
കന്നുകാലികളെ കേരളത്തിലെത്തിക്കുന്നത് സംസ്ഥാനത്തിന്റെ വവിധ ഭാഗങ്ങളിലുള്ള 18 മൃഗ സംരക്ഷണ ചെക്പോസ്റ്റുകൾ വഴിയാണ് .

വാർത്തകൾ അറിയാൻ വൺഇന്ത്യസന്ദർശിക്കൂ
ലക്ഷ്മി നായര്‍ക്കെതിരായ പരാതി പിന്‍വലിക്കല്‍....എല്ലാം അവരറിഞ്ഞു!! ഇപ്പോള്‍ തന്നെ പഴിചാരുന്നു!!കൂടുതൽ വായിക്കാം
തനിയാവര്‍ത്തനത്തിന്റെ തിരക്കഥ വായിച്ചതിനു ശേഷം മമ്മൂട്ടി പറഞ്ഞതും ചെയ്തതും !!കൂടുതൽ വായിക്കാം












Click it and Unblock the Notifications