'അവർ ചെയ്യുന്നതെല്ലാം ചെയ്യട്ടെ' റെയ്ഡിൽ ബിനീഷിന്റെ പ്രതികരണം,മഹസർ ഒപ്പുവെക്കാത്തതിന് കാരണമെന്ത്?
ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസിൽ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത് ദിവസങ്ങൾക്ക് ശേഷം ബിനീഷ് കോടിയേരിയുടെ പ്രതികരണം പുറത്ത്. 'അവർ ചെയ്യുന്നതെല്ലാം ചെയ്യട്ടേ എന്നായിരുന്നു വൈദ്യപരിശോധനയ്ക്ക് വേണ്ടി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ബിനീഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്. തിരുവനന്തപുരത്തുള്ള വീട്ടിൽ എൻഫോഴ്സ്മെന്റ് സംഘം 26 മണിക്കൂറോളം പരിശോധന നടത്തിയതിന് പിന്നാലെയാണ് ബിനീഷിൽ നിന്നുള്ള പ്രതികരണം.

കുടുക്കാൻ ശ്രമം
ബെംഗളൂരു മയക്കുമരുന്ന് കേസിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷിനെ മനപ്പൂർവ്വം കുടുക്കാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശ്രമിക്കുന്നതെന്ന് ഭാര്യ റിനീറ്റ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വീട്ടിലെ റെയ്ഡിന്റെ പേരിൽ റിനീറ്റയെയും രണ്ടര വയസ്സ് പ്രായമുള്ള കുഞ്ഞിനെയും റിനീറ്റയുടെ അമ്മയെയും വീടിനുള്ളിൽ തടഞ്ഞുവെച്ചത് വലിയ വിവാദങ്ങൾക്കാണ് വഴിമരുന്നിട്ടത്. സംഭവത്തോടെ കേരള പോലീസും ബാലാവകാശ കമ്മീഷനും സംഭവ സ്ഥലത്തെത്തി വിവരങ്ങൾ ആരാഞ്ഞിരുന്നു.

ക്രെഡിറ്റ് വീട്ടിൽ ?
ബെംഗളു മയക്കുമരുന്ന് കേസിലെ പ്രതിയായ അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാർഡ് ബിനീഷിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തുവെന്ന് തരത്തിലുള്ള വാർത്തകൾ റെയ്ഡിന് പിന്നാലെ പുറത്തുവന്നിരുന്നു. എന്നാൽ വീട്ടിൽ നിന്ന് കണ്ടെടുത്ത ക്രെഡിറ്റ് കാർഡ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ വീട്ടിൽ കൊണ്ടുവന്നുവെച്ചതെന്നാണ് റിനീറ്റ പറയുന്നത്. താഴത്തെ നിലയിലെ മുറിയിലുള്ള ഡ്രോയിൽ നിന്നാണ് ക്രെഡിറ്റ് കാർഡ് കണ്ടെത്തിയിട്ടുള്ളതെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നത്.

എന്തുകൊണ്ട് ഒപ്പുവെച്ചില്ല?
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പ്രസ്താവന വായിച്ചപ്പോഴാണ് ഇത്തരമൊരു കാർഡ് വീട്ടിൽ നിന്ന് കണ്ടെടുത്തെന്ന് മനസ്സിലായത്. ഇത്തരത്തിലൊരു കാർഡ് വീട്ടിലുണ്ടായിരുന്നില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് പ്രസ്താവനയിൽ ഒപ്പുവെക്കാൻ തയ്യാറാകാതിരുന്നതെന്നും റിനീറ്റ വ്യക്തമാക്കി. എന്നാൽ ഒപ്പുവെക്കാൻ തയ്യാറാവാതിരുന്നതോടെ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ഭീഷണി മുഴക്കിയതായും ബിനീഷ് മടങ്ങിവരണം എന്നുണ്ടെങ്കിൽ ഒപ്പുവെക്കണമെന്ന് പറഞ്ഞതായും റിനീറ്റ പറയുന്നു.

ബിനാമിയെന്ന് ആരോപണം
ബെംഗളരു മയക്കുമരുന്ന് കേസിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത അനൂപ് മുഹമ്മദ് ബിനീഷ് കൊടിയേരിയുടെ ബിനാമിയാണെന്ന ആരോപണമാണ് എൻഫോഴ്സ്മെന്റ് ഉന്നയിക്കുന്നത്. തുടർന്ന് ബിനീഷിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണ സംഘം തിരുവനന്തപുരത്തെത്തി വീട് ഉൾപ്പെടെ ഏഴ് സ്ഥലങ്ങളി പരിശോധന നടത്തിയത്. ഒക്ടോബർ 29ന് അറസ്റ്റിലായ ബിനീഷ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും ഇഡി വ്യക്തമാക്കിയിരുന്നു. അറസ്റ്റിലായി ഏഴ് ദിവസത്തിന് ശേഷമാണ് ബിനീഷിന്റെ പ്രതികരണം പുറത്തുവരുന്നത്.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications