കെഎസ്ഇബിയുടെ കടബാധ്യത ജനങ്ങളുടെ തലയിൽ കെട്ടിവെക്കാനാണ് സർക്കാർ ശ്രമിക്കുന്നത്: കെ സുരേന്ദ്രൻ
തിരുവനന്തപുരം: മൂന്നാം തവണയും ചാർജ് വർധിപ്പിച്ച് പിണറായി സർക്കാർ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കെ എസ് ഇ ബിയുടെ കടബാധ്യത ജനങ്ങളുടെ തലയിൽ കെട്ടിവെക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സപരേന്ദ്രൻ പറഞ്ഞു.
40000 കോടിയിലധികം രൂപയുടെ ബാധ്യതയാണ് ഇടത് - വലത് മുന്നണികൾ കെ എസ് ഇ ബിക്ക് വരുത്തിവെച്ചത് എന്നും വൻകിടക്കാരിൽ നിന്ന് നികുതി പിരിച്ചെടുക്കുന്നതിൽ വീഴ്ച വരുത്തുന്ന സർക്കാർ പാവങ്ങളെ കൊള്ളയിടിക്കുകയാണ് എന്നും കേരളത്തിന്റെ പേരിൽ വലിയ ധൂർത്ത് നടത്തുന്നവർ വൈദ്യുതി ചാർജ് വർധിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ബജറ്റിൽ മാത്രം 5000 കോടിയുടെ അധികഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച സംസ്ഥാന സർക്കാരാണ് മാസാമാസം എല്ലാത്തിനും വില കൂട്ടുന്നത്. പിണറായി ഭരണത്തിൽ പൊറുതിമുട്ടിയ ജനങ്ങൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ ശക്തമായി പ്രതികരിക്കും എന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
കെ എസ് ഇ ബി ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങലും പൂട്ടിപോകുന്ന സഹാചര്യം ആണ് ഉള്ളത് എന്നും കെ സുരേന്ദ്രൻ പറഞ്ഞു.












Click it and Unblock the Notifications