ചൂണ്ടൽപ്പാടത്തെ കത്തിക്കരിഞ്ഞ മൃതദേഹം സ്ത്രീയല്ല; പുരുഷൻ! ആര്.. എന്തിന്? ഉത്തരം തേടി പോലീസ്
തൃശൂര്‍: ചൂണ്ടല്‍പ്പാടത്ത് ഇക്കഴിഞ്ഞ ഫെബ്രുവരി പതിനേഴിന് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം പുരുഷന്റേതാണെന്ന് സ്ഥിരീകരിച്ചു. ഡിഎന്‍എ പരിശോധനയിലൂടെയാണ് മരിച്ചത് പുരുഷനാണ് എന്ന് കണ്ടെത്തിയിരിക്കുന്നത്. തിരുവനന്തപുരം പോലീസ് ഫോറന്‍സിക് ലാബിലാണ് പരിശോധന നടത്തിയത്. സ്ത്രീയുടേതാണ് കത്തിക്കരിഞ്ഞ ഈ ശരീരം എന്നാണ് പോലീസ് ആദ്യം കരുതിയത്. എന്നാല്‍ പുരുഷനോ സ്ത്രീയോ എന്ന് ഉറപ്പിക്കാന്‍ സാധിക്കാത്തത് കേസന്വേഷണത്തെ ദോഷകരമായി ബാധിച്ചിരുന്നു. ഈ പുരുഷന്റെ ശരീരം മറുനാടന്‍ മലയാളിയുടേതാണ് എന്നാണ് പോലീസ് കരുതുന്നത്.
അരയ്ക്ക് മുകളിലുള്ള ഭാഗവും കാലുകളും കത്തിക്കരിഞ്ഞ നിലയിലാണ് ചൂണ്ടല്‍പ്പാടത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്. ലിംഗനിര്‍ണയത്തിന് വേണ്ടി രാസപരിശോധന നടത്തിയെങ്കിലും സ്ത്രീയാണോ പുരുഷനാണോ എന്നുറപ്പിക്കാനായില്ല. തുടര്‍ന്ന് തള്ളവിരല്‍, എല്ലിന്റെ ഭാഗങ്ങള്‍, കത്തിയ മാംസഭാഗങ്ങള്‍ എന്നിവയില്‍ പരിശോധന നടത്തിയാണ് ഫോറന്‍സിക് വിഭാഗം മരണപ്പെട്ടത് പുരുഷനാണെന്ന് രണ്ട് മാസങ്ങള്‍ക്കിപ്പുറം സ്ഥിരീകരിച്ചിരിക്കുന്നത്.

പുരുഷനാണെന്ന് തിരിച്ചറിഞ്ഞ സ്ഥിതിക്ക് ഇനി ആരാണ് എന്നതും മരണകാരണവും അടക്കമുള്ള വിവരങ്ങളാണ് പോലീസിന് കണ്ടെത്തേണ്ടതായിട്ടുള്ളത്. മൃതദേഹത്തിനൊപ്പം തെളിവായി പോലീസിന് ലഭിച്ചിരിക്കുന്ന വെളുപ്പില്‍ കറുത്ത പുള്ളിയുള്ള ഷര്‍ട്ടിന്റെ കത്തിയ ഭാഗം മാത്രമാണ്. കുന്നംകുളം സ്റ്റേഷന് പരിധിയില്‍ ആരെയെങ്കിലും കാണാതായതായിട്ടുള്ള പരാതിയൊന്നും നിലവിലില്ല. അതുകൊണ്ട് തന്നെയാണ് കൃത്യമായ എണ്ണമില്ലാത്ത അന്യസംസ്ഥാന തൊഴിലാളികളില്‍ ആരെങ്കിലുമാണോ എന്ന് പോലീസ് സംശയിക്കുന്നത്. മൃതദേഹം കണ്ടെത്തിയ ചൂണ്ടല്‍ മേഖലയില്‍ നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍ പാര്‍ക്കുന്നുണ്ട്. ഈ മേഖലയില്‍ പോലീസ് നേരത്തെ അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications