സ്വാശ്രയ മാനേജ്മെന്റുകളും സംസ്ഥാന സര്‍ക്കാരും ഒത്തുകളിച്ചു!! ഇതിന്റെ ഫലമാണ് വിധി...
സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ തോറ്റു കൊടുത്തിരിക്കുകയാണെന്ന് ചെന്നിത്തല
തിരുവനന്തപുരം: എംബിബിഎസിന് വലിയ ഫീസ് ഈടാക്കാന്‍ അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ സ്വാശ്രയ മാനേജ്മെന്റുകളുമായി ഒത്തുകളിച്ചതാണ് ഈ വിധിക്കു കാരണമെന്ന് ചെന്നിത്തല ആരോപിച്ചു.

സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തോറ്റു കൊടുക്കുകയാണ് ചെയ്തിരിക്കുന്നത്. കോടതിയുടെ പുതിയ വിധിയോടെ കേരളത്തില്‍ നൂറുകണക്കിന് വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയിലായെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാര്‍ക്കോ പാവപ്പെട്ടവര്‍ക്കോ താങ്ങാന്‍ കഴിയുന്ന ഫീസല്ല 11 ലക്ഷം. സ്വാശ്രയ മെഡിക്കല്‍ പഠനരംഗത്ത് നിന്നു അവര്‍ പൂര്‍ണമായി പുറത്തായിക്കഴിഞ്ഞു. വന്‍ പണച്ചാക്കുകള്‍ക്കു മാത്രമായി സ്വാശ്രയം പഠനം ചുരുങ്ങിയിരിക്കുകയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

ഇത്തരമൊരു അവസ്ഥയുണ്ടാക്കിയതില്‍ കേരളത്തിലെ ജനങ്ങള്‍ സര്‍ക്കാരിന് മാപ്പുതരില്ല. കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങളിലൊന്നായ കര്‍ണാടകയില്‍ ആറേകാല്‍ ലക്ഷമാണ് മെഡിക്കല്‍ ഫീസ്. അപ്പോഴാണ് സര്‍ക്കാര്‍ ഇവിടെ വന്‍ കൊള്ളയ്ക്ക് വഴി വച്ചു കൊടുത്തിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സുപ്രീം കോടതി വിധി മറികടക്കാന്‍ നിയമനിര്‍മാണം സാധ്യമാവുകയാണെങ്കില്‍ അതടക്കമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
-
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
ഇത്തവണത്തെ താരം ‘ചുവർബോട്ട്’; എഐ അടക്കം പ്രചാരണം ഹൈടെക് -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്










Click it and Unblock the Notifications