യുവതിക്കു നേരെയുള്ള ആസിഡ് ആക്രമണം: സഹപാഠി അറസ്റ്റില്‍
ആലപ്പുഴ: സ്കൂട്ടറില്‍ സഞ്ചരിച്ച യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച് ആക്രമിച്ച സംഭവത്തില്‍ എന്‍ജിനീയറിങ് കോളേജില്‍ സഹപാഠിയായിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കടുത്തുരുത്തി ഇലഞ്ഞി നടുവിലേത്ത് വീട്ടില്‍ രഞ്ജിഷ് (25) പോലിസില്‍ പിടിയില്‍. സംഭവത്തിനുശേഷം ഒളിവിലായിരുന്ന പ്രതിയെ പാലക്കാട്ടുനിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി നേവല്‍ ബേസില്‍ ടെക്നിക്കല്‍ അസിസ്റ്റന്റായ ചേര്‍ത്തല പള്ളിപ്പുറം പുളിച്ചയില് ശാരിയെ(24)യാണ് ആക്രമിച്ചത്. കഴിഞ്ഞ 11ന് ചേര്‍ത്തല വല്ലയില്‍ റോഡില്‍ പുരുഷന്കവലയ്ക്ക് സമീപമായിരുന്നു ആക്രമണം നടന്നത്.
പാമ്പാടി രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ഇരുവരും സഹപാഠികളായിരുന്നു. പകപോക്കലാണ് ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി ജില്ലാ പോലീസ് ചീഫ് വി. സുരേഷ്കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പ്രേമനൈരാശ്യമാണോ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് വ്യക്തമായിട്ടില്ലെന്ന് പോലിസ് പറഞ്ഞു. സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ സംഭവത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നുണ്ട്.

സംഭവത്തിനുശേഷം ബൈക്കില്‍ രക്ഷപ്പെട്ട രഞ്ജിഷ് ആദ്യം തിരുവനന്തപുരത്തുള്ള സുഹൃത്തിന്റെ അടുത്താണ് എത്തിയത്. അവിടെനിന്ന് സേലത്തേക്കും ധര്‍മ്മപുരിയിലേക്കും പോയി. പിന്നീട് പാലക്കാട്ട് എത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്. യുവാവ് തങ്ങിയ സ്ഥലങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പിന്തുടരുന്നുണ്ടായിരുന്നു. യുവതിയെ ആക്രമിക്കുന്നതിനിടെ പ്രതിയുടെ മൊബൈല്‍ സംഭവസ്ഥലത്ത് നഷ്ടപ്പെട്ടിരുന്നു. ഇതു ലഭിച്ചത് പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാന്‍ സഹായിച്ചു. മറ്റൊരാള്‍കൂടി പ്രതിക്കൊപ്പം ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ വിശദമായി പരിശോധിക്കുമെന്നും പോലീസ് ചീഫ് പറഞ്ഞു.
യുവതി ജോലി കഴിഞ്ഞ് ചേര്‍ത്തലയില്‍ എത്തിയശേഷം കരുവയിലെ മാതൃസഹോദരിയുടെ വീട്ടിലേക്ക് സ്കൂട്ടറില്‍ പോകുമ്പോഴായിരുന്നു ആക്രമണമുണ്ടായത്. പിന്നാലെ ബൈക്കിലെത്തിയാണ് പ്രതി, ശാരിയുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. ഹെല്‍മറ്റ് ധരിച്ചതിനാല്‍ മുഖത്ത്ആസിഡ് വീണില്ല. ആക്രമണത്തിന് ഉപയോഗിച്ച ആസിഡ് പാലായില്‍നിന്നാണ് യുവാവ് വാങ്ങിയത്.
രക്ഷപ്പെടാനുപയോഗിച്ച ബൈക്ക് തിരുവനന്തപുരത്തുനിന്ന് ലഭിച്ചു. ഏറ്റുമാനൂരില്‍ ജോലിചെയ്യുന്ന സ്വകാര്യസ്ഥാപനത്തിലേതായിരുന്നു ബൈക്ക്. ആക്രമണത്തിനുവേണ്ടി ബാഗില്‍ സൂക്ഷിച്ച ആസിഡ് എടുക്കുന്നതിനിടെ രഞ്ജിഷിനും പിന്‍ഭാഗത്ത് പൊള്ളേലേറ്റു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ നില മെച്ചപ്പെട്ടുവരികയാണ്. ചേര്‍ത്തല സി.ഐ. വി.എസ്. നവാസ്, എസ്.ഐ. ഇ.ഡി. ബിജു, പൂച്ചാക്കല്‍ എസ്.ഐ. എം. പ്രതീഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications