കെൽ ഇഎംഎൽ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു
കാസർകോട് ബദിരഡുക്കയിലെ കെൽ ഇഎംഎൽ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. വ്യവസായ-നിയമ- കയർ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷനായി. വിറ്റഴിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ ഏറ്റെടുക്കുന്നതിനാണ് സംസ്ഥാന സർക്കാർ പരിശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്ത് ആരംഭിച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കുന്നതിനു പകരം സംസ്ഥാനമ്പർക്കാറിനെ ഏല്പിക്കണമെന്ന താണ് നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നല്ല നിലയിൽ നടന്ന എച്ച് എംഎല്ലിനെ വിൽക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചപ്പോൾ പരസ്യ ലേലത്തിൽ പങ്കെടുത്താണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തത്. ഏതാനും നാളുകൾക്കകം അത് പ്രവർത്തനം തുടങ്ങുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെ ആ ദിവസവും വന്നിരിക്കുകയാണ് എന്ന ആമുഖത്തോടെയാണ് കെ എൽ ഇ എം എൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.പൊതുമേഖലാ സ്ഥാപനങ്ങളേ സംരക്ഷിക്കുകയും കൂടുതൽ ഉയരത്തിലേക്ക് കൊണ്ടുപോവുകയും ചെയുകയാണ് സംസ്ഥാനമ്പർക്കാറിന്റെ ലക്ഷ്യമെന്ന് മുഖ്യമന്തി പിണറായി വിജയൻ പറഞ്ഞു
കേരളത്തിലെ ഇപ്പോഴത്തെ വ്യവസായ സൗഹൃദ അന്തരീക്ഷത്തില്‍ കമ്പനിയുടെ ലാഭകരവും സുസ്ഥിരവുമായ പ്രവര്‍ത്തനലക്ഷ്യമിട്ട് തനതായ ഉല്പന്നങ്ങള്‍ക്ക് പുറമേ റെയില്‍വേയ്ക്ക് ആവശ്യമുളള വിവിധതരം ജനറേറ്ററുകള്‍, ട്രാക്ഷന്‍ ആള്‍ട്ടര്‍നേറ്ററുകള്‍, ട്രാക്ഷന്‍ മോട്ടോറുകള്‍ വൈദ്യുത വാഹങ്ങള്‍ക്കാവശ്യമുളള മോട്ടോറുകള്‍, വൈദ്യുത വകുപ്പിനാവ ശ്യമായ സ്മാര്‍ട്ട് മീറ്ററുകള്‍ തുടങ്ങിയ ആധുനിക ഇലക്ട്രിക് ഉല്പന്നങ്ങുടെ നിര്‍മ്മാണമാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.
കേന്ദ്രത്തിൻ്റെ പ്രതികൂല നിലപാട് കാരണം കമ്പനി തുടര്‍ച്ചയായി നഷ്ടം രേഖപ്പെടുത്തുകയും പ്രവര്‍ത്തന മൂലധനത്തിന്‍റെ അഭാവത്താല്‍ അടച്ചുപൂട്ടലിലേക്ക് നീങ്ങുകയും ചെയ്തു. ഇത്തരമൊരു സാഹചര്യത്തില്‍ കമ്പനി ലാഭകരമാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിന് പകരം പ്രസ്തുത യൂണിറ്റിന്റെ ഓഹരികള്‍ വിറ്റഴിക്കാനാണ് കേന്ദ്രസര്‍ക്കാർ തീരുമാനിച്ചത്. തുടര്‍ന്ന് കേരള സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടുകയും പൊതുമേഖലാസ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്ന കേരള സര്‍ക്കാരിന്റെ നയത്തിന്‍റെ ഭാഗമായി ഭെല്‍ ഇലക്ട്രിക്കല്‍ മെഷീന്‍സ് ലിമിറ്റഡിന്റെ 51% ഓഹരികള്‍ ഏറ്റെടുത്തുകൊണ്ട് ഈ കമ്പനി പൂര്‍ണ്ണമായും സംസ്ഥാന പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ തീരുമാനിക്കുകയും ചെയ്തു. 2021 ജൂലൈ 28-ന് 51% ഓഹരിയും സംസ്ഥാന സർക്കാർ ഏറ്റെടുത്ത് ഈ യൂണിറ്റിനെ കെല്‍ ഇലക്ട്രിക്കല്‍ മെഷീന്‍സ് ലിമിറ്റഡ് എന്ന് പുനര്‍ നാമകരണം ചെയ്തു.
കമ്പനിയുടെ പുനരുദ്ധാരണത്തിന് ആവശ്യമായ തുകയും മുൻകാലങ്ങളിൽ കമ്പനി വരുത്തിവെച്ച ബാധ്യതയും ചേർത്ത് 77 കോടിയോളം രൂപ ചെലവഴിച്ചാണ് ഈ പൊതുമേഖലാ സ്ഥാപനത്തെ കേരള സർക്കാർ ഏറ്റെടുത്തത്. രണ്ടു വർഷമായി തൊഴിലോ ശമ്പളമോ ഇല്ലാതെ കഷ്ടപ്പെടുന്ന ജീവനക്കാരുടെ 14 കോടിയോളം രൂപയുടെ ശമ്പള കുടിശികയും ഈ ബാധ്യതകളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ടെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
-
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
നിലവിലുള്ള ജോലിയില്‍ തുടരാന്‍ പറ്റില്ല, വീട് പണി തടസ്സപ്പെടും, ശത്രുക്കളുടെ എണ്ണം വര്‍ദ്ധിക്കും, നാൾഫലം -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ഭൂരിഭാഗവും കൊട്ടത്തല എന്നാണ് ഉച്ചരിച്ചിരുന്നത്: അഖില്‍ കോട്ടാത്തല, അഖില്‍ മാരാർ ആയത് എങ്ങനെ? -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക









Click it and Unblock the Notifications