Get Updates
Get notified of breaking news, exclusive insights, and must-see stories!

വാഹന പരിശോധന സ്വാഭാവിക നടപടി; വിവാദമാക്കേണ്ട ആവശ്യമില്ല: കളക്ടർ വി ആർ വിനോദ്

മലപ്പുറം: നിലമ്പൂരില്‍ നടക്കുന്ന വാഹന പരിശോധന വിവാദമാക്കേണ്ട ആവശ്യമില്ലെന്ന് മലപ്പുറം ജില്ലാ കളക്ടർ വി ആർ വിനോദ്. തിരഞ്ഞെടുപ്പ് ചട്ടപ്രകാരവും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങളും അനുസരിച്ചുള്ള നിർബന്ധിത നടപടികളുടെ ഭാഗമായിട്ടാണ് പരിശോധന നടക്കുന്നതെന്നും ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ കളക്ടർ വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടം എന്നിരുടെ വാഹനങ്ങള്‍ പരിശോധിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ വാഹന പരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടതായും സ്വതന്ത്രവും നീതിയുക്തവും സുതാര്യമായ തിരഞ്ഞെടുപ്പ് നടപടികൾ ഉറപ്പാക്കുന്നതിനുള്ള പരിശോധനകളുമായി ജനങ്ങൾ സഹകരിക്കണം.

nilambur-collector

മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി, നിലമ്പൂർ മണ്ഡലത്തിൽ 10 സ്റ്റാറ്റിക് സർവൈലൻസ് ടീമുകൾ, 9 ഫ്ലൈയിംഗ് സ്ക്വാഡുകൾ, 3 ആന്റി-ഡിഫേസ്മെന്റ് സ്ക്വാഡുകൾ, രണ്ട് വീഡിയോ സർവൈലൻസ് ടീമുകൾ എന്നിവയും മറ്റ് സംവിധാനങ്ങളും പ്രവർത്തിക്കുന്നു. തിരഞ്ഞെടുപ്പ് ചട്ടപ്രകാരവും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങളും അനുസരിച്ചുള്ള നിർബന്ധിത നടപടികളാണിവ. ജൂൺ 11 ന് നിലമ്പൂർ റസ്റ്റ് ഹൗസിൽ ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും റിട്ടേണിംഗ് ഓഫീസറും മറ്റ് പ്രധാന ഉദ്യോഗസ്ഥരും നടത്തിയ വാർത്താ സമ്മേളനത്തിൽ ഈ വിവരങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലത്തിലെ പ്രധാന സ്ഥലങ്ങളിൽ സ്റ്റാറ്റിക് സർവൈലൻസ് ടീമുകൾ താൽക്കാലിക ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കുകയും വാഹന പരിശോധന നടത്തുകയും ചെയ്യുന്നുണ്ട്. ഈ ടീമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നു. ഓരോ സ്റ്റാറ്റിക് സർവൈലൻസ് ടീമിലും ഒരു ഗസറ്റഡ് ഓഫീസറും മറ്റ് രണ്ട് ഉദ്യോഗസ്ഥരും ഒരു വീഡിയോഗ്രാഫറും ഒരു സിവിൽ പോലീസ് ഓഫീസറുമാനുള്ളത്. സ്റ്റാറ്റിക് സർവൈലൻസ് ടീമുകളുടെ ജീവനക്കാർക്ക് നൽകിയ ചുമതലകളിൽ വാഹനങ്ങളുടെ സമഗ്ര പരിശോധന ഉൾപ്പെടുന്നു. പരിശോധനാ പ്രക്രിയ പൂർണ്ണമായും വീഡിയോയിൽ പകർത്തുന്നുണ്ട്. തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട ഈ നിർബന്ധിത പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ സഹകരണം അഭ്യർത്ഥിക്കുന്നതായും കളക്ടർ അറിയിച്ചു.

നിലമ്പൂർ വടപുറത്ത് വെച്ച് ഇന്നലെ രാത്രിയായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസും സഞ്ചരിച്ച വാഹനം പരിശോധിച്ചത്. ഷാഫി പറമ്പിൽ തന്നെയാണ് വാഹനം ഓടിച്ചിരുന്നത്. ഉദ്യോഗസ്ഥർ നേതാക്കളോട് വാഹനത്തിൽ നിന്ന് ഇറങ്ങാനും ബോക്സ് തുറന്ന് പരിശോധനയ്ക്ക് സഹകരിക്കാനും ആവശ്യപ്പെട്ടു. എന്നാൽ, പരിശോധനയ്ക്കിടെ ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും ഉദ്യോഗസ്ഥരോട് തർക്കിക്കുകയുമായിരുന്നു.

അതേസമയം, ഇത് അനാവശ്യമായ വിവാദമാണെന്ന് ഇടത് നേതാക്കള്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം പരിശോധനകള്‍ പതിവ് സംഭവമാണ്. നിലമ്പൂരില്‍ ഇന്നലെ തന്നെ മന്ത്രി വി അബ്ദുറഹ്മാന്‍, കെ രാധാകൃഷ്ണന്‍ എംപി എന്നിവരുടെ വാഹനം പരിശോധിച്ചതും സി പി എം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെ തന്നെ യു ഡി എഫ് നേതാക്കളെ പരിഹസിച്ചുകൊണ്ട് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി വസീഫും രംഗത്ത് വന്നു. 'അഭിനയം നന്നായറിയുന്നവരും തോറ്റുപോവാറുണ്ട്, സ്ക്രിപ്റ്റ് മോശമായാൽ. രാത്രിഷോട്ടുകളിലും പെട്ടിസീനുകളിലും നിലമ്പൂരിലെ അതിഥി താരങ്ങൾ കുറെക്കൂടി സെലക്ടീവാകണം' എന്നായിരുന്നു വസീഫിന്റെ പ്രതികരണം. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തയ്യാറായില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+