ടിപി കേസ് പ്രതികള്‍ക്കും നിസാമിനും വരെ ശിക്ഷായിളവ്.... പിണറായിക്ക് ഓര്മയില്ലാതാവാന് കാരണം ഇതാണ്
തിരുവനന്തപുരം: ശിക്ഷായിളവ് നല്‍കുന്നതിനായി തയ്യാറാക്കിയ പട്ടികയില്‍ ടിപി ചന്ദ്രശേഖരന് വധക്കേസ് പ്രതികളും ചന്ദ്രബോസ് കൊലക്കേസിലെ പ്രതി നിസാമും ഉണ്ടെന്ന് തെളിഞ്ഞു. വിവരാവകാശ രേഖയുടെ അടിസ്ഥാനത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ആണ് ഇക്കാര്യം പുറത്ത് വിട്ടത്.
ടിപി കേസിലെ പ്രതികള്‍ ഇളവ് നല്കാനുള്ളവരുടെ പട്ടികയില്‍ ഉണ്ടോ എന്ന് നിയമ സഭയില്‍ ചോദ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ പട്ടികയിലെ എല്ലാവരുടേയും പേരുകള്‍ ഓര്‍ക്കുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നല്‍കിയത്.
ടിപി കേസിലെ 11 പ്രതികളും ശിക്ഷാ ഇളവിനുള്ള പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ റിപ്പോര്‍ട്ട്. അതില്‍ പാര്‍ട്ടി അന്വേഷണത്തില്‍ സിപിഎം തന്നെ കുറ്റക്കാരനായി കണ്ടെത്തിയ കെസി രാമചന്ദ്രനും ഉണ്ട് എന്നതാണ് ഞെട്ടിപ്പിക്കുന്ന വിവരം.സംസ്ഥാന ജയില്‍ വകുപ്പാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്.

സംസ്ഥാന ജയില്‍ വകുപ്പാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. കേരളപ്പിറവിയുടെ 60-ാം വാര്‍ഷികം പ്രമാണിച്ചാണ് ശിക്ഷാ ഇളവ് നല്‍കാനുള്ള തീരുമാനം.

ശിക്ഷ ഇളവ് നല്‍കുന്നതിനായി തയ്യാറാക്കിയ പട്ടികയില്‍ കൊടും കുറ്റവാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സുപ്രീം കോടതി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടില്ലെന്നും ചൂണ്ടിക്കാണിച്ച് ഗവര്‍ണര്‍ തിരിച്ചയച്ചിരുന്നു.

1911 പേരുടെ പട്ടികയാണ് ശിക്ഷ ഇളവിനായി തയ്യാറാക്കിയിട്ടുള്ളത് എന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. കൊടുംകുറ്റവാളികള്‍ അടക്കം ഇതില്‍ ഇടം നേടിയിട്ടുണ്ട്.

സിപിഎമ്മിന് ഏറെ പ്രതിസന്ധി സൃഷ്ടിച്ച ടിപി ചന്ദ്രശേഖരന് വധക്കേസിലെ 11 പ്രതികളും ഈ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട് എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. നേരത്തെ ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതെ മുഖ്യമന്ത്രി ഒഴിഞ്ഞു മാറുകയായിരുന്നു.

ടിപി വധം സംബന്ധിച്ച് സിപിഎം പാര്‍ട്ടി തലത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ആളാണ് കെസി രാമചന്ദ്രന്. തുടര്‍ന്ന് രാമചന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ആ രാമചന്ദ്രനും ഇപ്പോള്‍ ശിക്ഷാ ഇളവിന്റെ പട്ടികയില്‍ സ്ഥാവം പിടിച്ചിട്ടുണ്ട്.

സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച് കൊന്ന കേസിലെ പ്രതി മുഹമ്മദ് നിസാമിനേയും പട്ടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഇത് സംബന്ധിച്ച ആക്ഷേപങ്ങള്‍ സര്‍ക്കാരും സിപിഎമ്മും തള്ളിക്കളഞ്ഞിരുന്നു.

എന്നാല്‍ ഈ പട്ടികയല്ല സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അന്തിമമായി അയച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജയില്‍ വകുപ്പ് തയ്യാറാക്കിയ പട്ടിക സംബന്ധിച്ച വിവരങ്ങള്‍ ആണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്.
-
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications