മലപ്പുറത്തെ സിപിഐ സംസ്ഥാന സമ്മേളനത്തില്‍ 'മാണി' വരവ് മുഖ്യചര്‍ച്ചയാകും
മലപ്പുറം: മാര്‍ച്ച് ഒന്നു മുതല്‍ നാലുവരെ മലപ്പുറത്തു നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തില്‍ 'മാണി' വിഭാഗത്തെ എല്‍ഡിഎഫിലെത്തിക്കാനുള്ള നീക്കം മുഖ്യചര്‍ച്ചയാകും. സിപിഎം സംസ്ഥാന സമ്മേളനത്തില്‍ മാണിയെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്തതായ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇവയൊന്നും വാസ്തമല്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കഴിഞ്ഞ ദിവസം സിപിഐ നേതാക്കളെ അറിയിച്ചു.
സിപിഎമ്മിന് മാണിയോട് താല്പര്യമുണ്ടെങ്കിലും യാതൊരു കാരണവശാലും മാണിയെ എല്‍ഡിഎഫിനൊപ്പം ചേരാന്‍ അനുവദിക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഐ ഈനിലപാട് അരക്കെട്ട് ഉറപ്പിക്കുന്ന നിലപാട്തന്നെയാകും സംസ്ഥാന സമ്മേളനത്തില്‍ സിപിഐ പരസ്യമാക്കുക. മുന്നണി വിപുലീകരണവും സമ്മേളനത്തില്‍ ചര്‍ച്ചയാകും. കളങ്കിതരെ മാറ്റിനിര്‍ത്തി മുന്നണി വിപുലീകരണം സ്വാഗതംചെയ്യുന്ന നിലപാടാണ് സി പിഐയുടേത്. ഇക്കാര്യം സമ്മേളന റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കും. യുഡിഎഫ് വിട്ടുനില്‍ക്കുന്ന എംപി വീരേന്ദ്രകുമാറിന്റെ ജനതാദള്‍(യു)വിനെ സ്വഗതംചെയ്യും.

തൃശൂരില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ സിപിഐക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ മലപ്പുറത്തെ സമ്മേളനത്തില്‍ മറുപടി നല്‍കും. സര്‍ക്കാറിനെതിരെയുള്ള വിമര്‍ശനങ്ങളും സമ്മേളനത്തില്‍ ഉയരും.
അതോടൊപ്പം ഐഎന്‍എലിന്റെ മുന്നണി പ്രവേശത്തിനാണ് മുഖ്യപരിഗണന നല്‍കണമെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയും സമ്മേളനത്തില്‍ ചര്‍ച്ചചെയ്യും.മുന്നണി വികസനം ചര്‍ച്ച ചെയ്യുകയാണെങ്കില്‍ ആദ്യം കൂടെ നില്ക്കുന്നവരുടെ കാര്യമാണ് പരിഗണിക്കേണ്ടതെന്നാണ് സിപിഐ നിലപാട്.
ഐഎന്‍എല്‍ പോലെ 25 വര്‍ഷത്തോളം കൂടെയുള്ള പാര്‍ട്ടികളുണ്ട്. അവരെ മുന്നണിയിലെടുക്കുന്ന കാര്യം പോലും ചര്‍ച്ച ചെയ്തിട്ടില്ല. സിപിഐയുമായി ചര്‍ച്ച ചെയ്യാതെ എല്‍ഡിഎഫില്‍ പുതിയ കക്ഷി വരികയുമില്ല. യോജിക്കാന്‍ കഴിയുന്നവരുമായി മാത്രമേ യോജിക്കാനാവൂ. സിപിഐ മന്ത്രിമാരെ കുറിച്ച് സിപിഎം സംസ്ഥാന സമ്മേളനത്തിലെ മോശം പരാമര്‍ശം ചൂണ്ടിക്കാണിച്ചപ്പോള്‍ വിമര്‍ശനാത്മകമായ ചര്‍ച്ച സ്വാഭാവികമാണെന്നും മന്ത്രിമാരുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനാണിതെന്നുമാണു കഴിഞ്ഞ ദിവസം കാനം പറഞ്ഞത്.
കണ്ണൂരിലെ ശുഹൈബ് വധം, അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം തുടങ്ങിയ വിഷയങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയാകും. മധുവിന്റെ കൊലപാതകത്തില്‍ സമ്മേളനം അനുശോചിക്കും.
സംസ്ഥാന സമ്മേളന പ്രതിനിധി ചര്‍ച്ചയില്‍ വിവിധ ജില്ലകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട 550പ്രതിനിധികളാണ് പങ്കെടുക്കുക. ഇവര്‍ക്ക് പുറമെ 21 സംസ്ഥാന എക്സ്ക്യൂട്ടീവ് അംഗങ്ങള്‍, കേന്ദ്രനേതൃത്വത്തിലുള്ള കേരളത്തിലെ പ്രമുഖ നേതാക്കളായ പന്ന്യന്രവീന്ദ്രന്, കെ.ഇ ഇസ്മായീല്‍, ബീനോയ് വിശ്വം, ഇതിനുപുറമെ പാര്‍ട്ടിയുടെ തലമുതിര്‍ന്ന നേതാക്കളായ 26പേരെ പ്രത്യേക ക്ഷണിതാക്കളായി വിളിച്ചിട്ടുണ്ട്. ഇതില്‍ പത്തിലധികംപേര്‍ക്ക് ആരോഗ്യപരമായ പ്രശ്നങ്ങളുള്ളതിനാല്‍ സമ്മേളനത്തില്‍ എത്തിപ്പെടാന്‍ സാധിക്കില്ലെന്ന് നേരത്തെതന്നെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
മലബാര്‍മേഖലയില്‍ പാര്‍ട്ടിക്ക് കൂടുതല്‍ സ്വാധീനമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍, വര്‍ഷങ്ങള്‍ക്ക് മുമ്പ് മലബാറിന് പ്രത്യേക ശ്രദ്ധകൊടുത്തതിന്റെ റിസള്‍ട്ട് പാര്‍ട്ടിക്ക് കിട്ടിത്തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ അംഗങ്ങളുള്ള എണ്ണത്തിലുണ്ടായ വര്‍ധനവ് ഇതിന് ഉദാഹരണമായാണ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. മലപ്പുറം ജില്ലയില്‍ മാത്രം നാലായിരത്തോളം പുതിയ അംഗങ്ങള്‍ കടന്നുവന്നതായാണ് നേതൃത്വം പറയുന്നത്. മതന്യൂനപക്ഷങ്ങള്‍ക്കിടയിലും താഴേതട്ടിലേക്കും കൂടുതല്‍ ലക്ഷ്യംവെച്ച് പ്രവര്‍ത്തനം സജ്ജമാക്കുന്നത് സംബന്ധിച്ച് സമ്മേളനം ചര്‍ച്ച ചെയ്യും.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications