സംഘപരിവാറിന് കുഴലൂത്ത് നടത്തുകയാണ് സുധാകരൻ, ആര്‍എസ്‌എസിന്റെ ഉള്ളിലിരിപ്പ് പറയുന്നുവെന്ന് സിപിഎം
തിരുവനന്തപുരം: കേരള സർക്കാരിനെ പിരിച്ച് വിടാൻ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പ്രസ്താവനയെ ശക്തമായി വിമർശിച്ച് സിപിഎം. സുധാകരന്റെ പ്രസ്താവന സംബന്ധിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വർണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ പ്രതികരണം നടത്തിയിരുന്നു. സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിലുളളവർക്ക് പങ്കുണ്ടെങ്കിൽ ഇടപെടുമെന്ന് ഗവർണർ പറഞ്ഞു.
ഗവർണറുടെ വാക്കുകളിൽ ആത്മാർത്ഥത ഉണ്ടെങ്കിൽ സർക്കാരിനെ പിരിച്ച് വിടാൻ ശുപാർശ ചെയ്യണം എന്നാണ് കെ സുധാകരൻ ആവശ്യപ്പെട്ടത്. ഗവർണർക്ക് എതിരെയാണ് കോൺഗ്രസ് നിലപാട് എന്ന് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ കഴിഞ്ഞ ദിവസം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയോട് പറഞ്ഞിരുന്നു. എന്നാൽ ദേശീയ തലത്തിലെ നിലപാടിന് വിരുദ്ധമാണ് കേരളത്തിലെ കോൺഗ്രസിന് ഗവർണറോട് ഉളളത്.
ഓപ്പറേഷന് കമല: ഡീല്‍ ഉറപ്പിക്കാമെന്ന് തുഷാര്‍ വെള്ളാപ്പള്ളി, ശബ്ദരേഖ തെളിവ് പുറത്തുവിട്ട് ടിആര്‍എസ്
സിപിഎം പ്രതികരണം ഇങ്ങനെ: സംസ്ഥാന സര്‍ക്കാരിനെ പിരിച്ചു വിടണമെന്ന കെ സുധാകരന്റെ പ്രസ്‌താവനയെ സംബന്ധിച്ച് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം നിലപാട് വ്യക്തമാക്കണം. ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് കെപിസിസി പ്രസിഡന്റ് തന്നെ ഇത്തരമൊരു നിലപാട് സ്വീകരിച്ച് രംഗത്തിറങ്ങിയിരിക്കുന്നത്. നേരത്തെ തന്നെ ബിജെപിയുമായി രഹസ്യ ചര്‍ച്ച നടത്തിയ കെ സുധാകരനാണ് ഇപ്പോള്‍ ആര്‍എസ്‌എസിന്റെ ഉള്ളിലിരിപ്പ് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്.
ഭൂരിപക്ഷമുള്ള സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് എസ് ആര്‍ ബൊമ്മെ കേസില്‍ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി പോലും മനസ്സിലാക്കാതെ സംഘപരിവാറിന് കുഴലൂത്ത് നടത്തുകയാണ് കെപിസിസി പ്രസിഡന്റ്. സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന കെ സുധാകരന്റെ പ്രസ്‌താവന സംസ്ഥാന സര്‍ക്കാരിനെതിരെ സംഘപരിവാറുമായുള്ള ഗൂഢാലോചനയുടെ തെളിവാണ്'.
നോക്കൂ സുന്ദരമായ പൂന്തോട്ടം, ചെടികള്‍ക്കിടയില്‍ അതാ ഒരു കാവല്‍ നായ; 11 സെക്കന്‍ഡില്‍ കണ്ടെത്തണം