Get Updates
Get notified of breaking news, exclusive insights, and must-see stories!

'മഞ്ജു വാര്യർ വരുന്നത് ദിലീപിന് എങ്ങനെ തിരിച്ചടിയാവും: പ്രോസിക്യൂഷന് മഞ്ജുവിനെക്കൊണ്ട് പല ലക്ഷ്യം'

പുനരന്വേഷണത്തിന്റെ ഭാഗമായി സമർപ്പിച്ച കുറ്റപത്രത്തിന് പിന്നാലെയാണ് മഞ്ജുവാര്യർ ഉള്‍പ്പടേയുള്ളവരെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ ഉന്നയിച്ചത്.

 manju

നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജു വാര്യർ, സാഗർ വിന്‍സെന്റ്, സായി ശങ്കർ തുടങ്ങിയ സാക്ഷികളെ വിസ്തരിക്കുന്നതിനെതിരെ തടസ്സ ഹർജ്ജിയുമായി സുപ്രീംകോടതിയിലെത്തിയെ ദിലീപിന് കോടതിയില്‍ നിന്നും കനത്ത തിരിച്ചടിയായിരുന്നു കഴിഞ്ഞ ദിവസം നേരിടേണ്ടി വന്നത്. ദിലീപിന്റെ ആവശ്യം പരിഗണിക്കാതിരുന്ന കോടതി വിചാരണ സമയബന്ധിതമായി തീർക്കണമെന്ന നിർദേശം മാത്രമാണ് മുന്നോട്ട് വെച്ചത്.

ഇതോടെ മഞ്ജു വാര്യർ ഉള്‍പ്പടെ 41 സാക്ഷികളേയും വിസ്തരിക്കാനുള്ള സാവകാശമാണ് പ്രോസിക്യൂഷന് ലഭിച്ചിരിക്കുന്നത്. ഈ കോടതി നിലപാടിന്റെ പശ്ചാത്തലത്തില്‍ ദിലീപിനെതിരെ രൂക്ഷമായ വിമർശനമാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര നടത്തുന്നത്. സ്വന്തം യൂട്യൂബ് ചാനലയ ന്യൂസ് ഗ്ലോബ് ടിവിയിലുടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൈജു കൊട്ടാരക്കരയുടെ വാക്കുകളിലേക്ക്.

ദിലീപിന് ഏറ്റവും വലിയ ഒരു തിരിച്ചടി

ദിലീപിന് ഏറ്റവും വലിയ ഒരു തിരിച്ചടി

ഒരു ദിവസം 75 ലക്ഷം രൂപയാണ് മുഗുള്‍ റോത്തഗിയുടെ ഫീസ് എന്നാണ് പറയുന്നത്. അങ്ങനെയാണെങ്കില്‍ ആ 75 ലക്ഷം സ്വഹ എന്നാണ് ആളുകള്‍ പറയുന്നത്. കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ നിന്നും വന്ന വിധി ദിലീപിന് ഏറ്റവും വലിയ ഒരു തിരിച്ചടിയായി മാറിയിരിക്കുകയാണ്. അതേസമയം തന്നെ അതിനകത്ത് ചെറിയൊരു അപകടവും ഉണ്ടെന്നാണ് പ്രോസിക്യൂഷന്‍റെ വിലയിരുത്തലെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

മഞ്ജു വാര്യറെ ഇനി വിസ്തരിക്കരുത്

മഞ്ജു വാര്യറെ ഇനി വിസ്തരിക്കരുത്

മഞ്ജു വാര്യറെ ഇനി വിസ്തരിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ദിലീപ് സുപ്രീംകോടതിയില്‍ ഹർജി കൊടുത്തത്. മഞ്ജു വാര്യറെ വീണ്ടും വിസ്തരിച്ച് കഴിഞ്ഞാല്‍ ഒരുപാട് സത്യങ്ങള്‍ പുറത്ത് വരും എന്നതാണ് ദിലീപിന്റെ എതിർപ്പിന് കാരണം. ദിലീപ്, ദിലീപിന്റെ അനുജന്‍ അനൂപ്, സഹോദരി ഭർത്താവ് എന്നിങ്ങനേയുള്ള ആളുകളുടെ ശബ്ദ സാമ്പികളുടെ ക്ലാരിഫിക്കേഷന് വേണ്ടിയാണ് മഞ്ജു വാര്യറെ വീണ്ടും വിസ്തരിക്കേണ്ടി വരുന്നത്.

മഞ്ജു വാര്യറെ വീണ്ടും വിസ്തരിക്കുന്നത്

മഞ്ജു വാര്യറെ വീണ്ടും വിസ്തരിക്കുന്നത്

പുറത്ത് വന്ന ശബ്ദ സന്ദേശങ്ങള്‍ ഫോറന്‍സിക് ലാബില്‍ മാത്രമല്ല സ്റ്റുഡിയോകളിലും പരിശോധിച്ചു. ചിത്രാഞ്ജലിയുടെ കൊച്ചി യൂണിറ്റില്‍ വെച്ചായിരുന്നു ഇത് ശേഖരിച്ചത്. ദിലീപിനേയും അനുജനേയുമൊക്കെ അവിടെ എത്തിച്ച് അവരുടെ ശബ്ദ സാമ്പിളുകള്‍ ശേഖരിക്കുകയായിരുന്നു. ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ ഇത് ശരിയാണെന്ന് തെളിഞ്ഞു. ഇത് ശരിയാണെന്ന് തെളിയിക്കുന്നതിന് വേണ്ടിയാണ് മഞ്ജു വാര്യറെ വീണ്ടും വിസ്തരിക്കുന്നത്.

ആവണക്കെണ്ണയാണ് മുടിയുടെ എനർജി ഓയില്‍: പരീക്ഷിച്ച് നോക്കൂ, തഴച്ച് വളരുന്നത് കാണാം

മഞ്ജു വാര്യർക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍

എനിക്ക് സ്വത്തും വേണ്ട കുട്ടിയും വേണ്ട ഒന്നും വേണ്ട ജീവന്‍ മതിയെന്ന് പറഞ്ഞ് നേരത്തെ ആ വീട്ടില്‍ നിന്നും വെറും കയ്യോടെ ഇറങ്ങിപ്പോയ മഞ്ജു വാര്യർക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ഈ കേസിനെക്കുറിച്ച് പറയാനുണ്ട് എന്നാണ് അറിയാനുള്ളത്. രണ്ടാമത് ഇനിയും അവരെ വിചാരണ ചെയ്യുമ്പോള്‍ ബാലചന്ദ്രകുമാർ കൊടുത്ത ശബദ് സാമ്പിളുകള്‍ക്ക് പുറമെ മറ്റുള്ള ചില രേഖകള്‍ കൂടി മഞ്ജു വാര്യറുടെ സഹായത്തോടെ തെളിയിക്കാനുണ്ടെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്.

ദിലീപിന് വലിയ തിരിച്ചടിയായി മാറും

ദിലീപിന് വലിയ തിരിച്ചടിയായി മാറും

ഇതെല്ലാം വന്നാല്‍ ദിലീപിന് വലിയ തിരിച്ചടിയായി മാറും. അതുകൊണ്ടാണ് മഞ്ജു വാര്യറെ ഒരു കാരണവശാലും വിസ്തരിക്കരുതെന്ന് ദിലീപ് സുപ്രീംകോടതിയില്‍ പറഞ്ഞത്. ഇനി വിസ്തരിക്കാനുള്ള 41 സാക്ഷികളേയും വിസ്തരിക്കരുതെന്ന നിലപാട് അദ്ദേഹം സ്വീകരിച്ചു. ബാലചന്ദ്രകുമാറിന് അസുഖം എന്ന് പറയുന്നത് നുണയാണ്, അത്തരം ആരോഗ്യ പ്രശ്നങ്ങളൊന്നും അദ്ദേഹം നേരിടുന്നില്ലെന്ന വാദവും പ്രതിഭാഗം ഉയർത്തുന്നുണ്ടെന്നും ബൈജു കൊട്ടാരാക്ക വ്യക്തമാക്കുന്നു.

ബാലചന്ദ്രകുമാറിന്റെ ആവശ്യത്തേയും എതിർത്തു

അസുഖമായതിനാല്‍ വിചാരണ തിരുവനന്തപുരത്തേക്ക് മാറ്റണമെന്ന ബാലചന്ദ്രകുമാറിന്റെ ആവശ്യത്തേയും എതിർത്തു. എന്നാല്‍ ബാലചന്ദ്രകുമാറിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം തിരുവനന്തപുരത്തെ എസ് ഇ ടി ആശുപത്രിയാലാണ് എന്നുള്ളതും. അദ്ദേഹത്തിന് ആഴ്ചയില്‍ രണ്ട് പ്രാവശ്യം ഡയാലിസിസ് വേണ്ടിവരുമെന്നൊക്കെയുള്ള ഡോക്ടർ സർട്ടിഫിക്കറ്റ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+