ഗുരുതര കണ്ടെത്തല്‍; മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയത് മൂന്ന് തവണ, ദൃശ്യങ്ങള്‍ ചോർന്നു?
കൊച്ചി: നടി ആക്രമിക്കെപ്പട്ട കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡിന്റെ ഫോറന്‍സിക് പരിശോധന ഫലം അന്വേഷണ സംഘമായ ക്രൈംബ്രാഞ്ചിന് ലഭിച്ചു. ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്ന മെമ്മറി കാർഡിന്റെ ഡിജിറ്റൽ ഘടനയിൽ (ഹാഷ് വാല്യൂ) മാറ്റമുണ്ടായെന്ന ആരോപണങ്ങള്‍ നേരത്തെ ഉയർന്നിരുന്നു. ഇതേ തുടർന്നായിരുന്നു പ്രോസിക്യൂഷനും അന്വേഷണ സംഘവും മെമ്മറി കാർഡ് വീണ്ടും എഫ് എസ് എല്ലില്‍ അയച്ച് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്.
എന്നാല്‍ ഇതിനെതിരെ കോടതിയില്‍ ശക്തമായ എതിർപ്പായിരുന്നു ദിലീപിന്റെ അഭിഭാഷകർ സ്വീകരിച്ചത്. എന്നാല്‍ ഒടുവില്‍ മെമ്മറി കാർഡ് പരിശോധനയ്ക്ക് അയക്കാന്‍ കോടതി ഉത്തരിവിടുകയായിരുന്നു. ഈ പരിശോധനയുടെ റിപ്പോർട്ടാണ് ഇപ്പോള്‍ ക്രൈം ബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്.

ഹൈക്കോടതി നിർദേശപ്രകാരം തിരുവനന്തപുരം ഫൊറൻസിക് സയൻസ് ലാബിലാണു മെമ്മറി കാർഡ് പരിശോധിച്ചത്. പരിശോധന റിപ്പോർട്ട് മുദ്രവെച്ച കവറില്‍ അന്വേഷണ സംഘത്തിന് കൈമാറി. ഇതു വിചാരണക്കോടതിക്കു കൈമാറും. കാർഡിന്റെ ഹാഷ് വാല്യൂവില്‍ മൂന്ന് തവണ മാറ്റം വന്നുവെന്ന് പരിശോധനയില്‍ കണ്ടെത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
കുപ്പായ കൈകള്‍ തെറുത്ത് കയറ്റി അനശ്വര; മഴയത്ത് കൂട്ടിനൊരു ചായയും-വൈറല്‍ ചിത്രങ്ങള്‍

ജില്ലാ സെഷന്‍ കോടതിക്കൊപ്പം വിചാരണ കോടതിയിലും ദൃശ്യങ്ങള്‍ തുറന്നുവെന്നാണ് പരിശോധന ഫലത്തെ അടിസ്ഥാനമാക്കി റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്യുന്നത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെ കൈവശമിരിക്കുമ്പോഴും, വിചാരണ കോടതിയുടെ കൈവശമിരിക്കുമ്പോഴും, എറണാകുളം ജില്ലാ കോടതിയുടെ കൈവശമിരിക്കുമ്പോഴുമാണ് ഹാഷ് വാല്യൂ മാറിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ദൃശ്യങ്ങള്‍ കണ്ട സമയം, ഉപയോഗിച്ച കംപ്യൂട്ടർ എന്നിവയെ കുറിച്ചുള്ള വിവരങ്ങളും പരിശോധനയില്‍ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. ഈ കംപ്യൂട്ടറുകള്‍ ഉള്‍പ്പടെ പിടിച്ചെടുത്തുകൊണ്ടുള്ള അന്വേഷണമായിരിക്കും തുടർന്നുള്ള ദിവസങ്ങളില്‍ അന്വേഷണ സംഘം നടത്തുക. തുടരന്വേഷണത്തിന്റെ സമയ പരിധി ഈ മാസം 15 അവസാനിക്കും എന്നിരിക്കെ കൂടുതല്‍ സമയം ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടേക്കും.

മെമ്മറി കാർഡിൽ നിന്നു ദൃശ്യം പകർത്തുകയോ എഡിറ്റിങ് നടത്തുകയോ ചെയ്യുമ്പോഴാണ് അതിന്റെ ഹാഷ് വാല്യൂവില്‍ മാറ്റം വരുന്നതെന്നാണ് സൈബർ വിദഗ്ധർ വ്യക്തമാക്കുന്നത്. 2017 ഫെബ്രുവരി 18നാണു മെമ്മറി കാർഡ് അവസാനമായി പരിശോധിച്ചത്. എന്നാല്‍ 2018 ഡിസംബർ 13നും അതിനു മുൻപും പലതവണ അനധികൃതമായി മെമ്മറി കാർഡ് തുറന്നതായിട്ടാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍

നേരത്തെ മെമ്മറി കാർഡ് പരിശോധിക്കേണ്ടതില്ല എന്ന വിചാരണ കോടതി ഉത്തരവ് റദ്ദാക്കിയായിരുന്നു ഹൈക്കോടതി പരിശോധനയ്ക്ക് അനുമതി നല്‍കിയത്. സംസ്ഥാന ഫൊറൻസിക് ലാബിലെ പരിശോധനാഫലം 7 ദിവസത്തിനകം കൈമാറണമെന്നും കോടതി നിർദേശിച്ചിരുന്നു. ദീർഘമായ വാദങ്ങള്‍ക്ക് ശേഷം ജസ്റ്റിസ് ബച്ചു കുര്യൻ തോമസായിരുന്നു നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.

അതിനിടെ, തുടരന്വേഷണത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. കേസിന്റെ വിചാരണ ആറുമാസത്തിനകം പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി. കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനി സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സർക്കാർ ഇക്കാര്യം കോടതിയെ അറിയിച്ചത്.

അതേസമയം, പള്‍സർ സുനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കേസില്‍ സുനി മാത്രമാണ് ഇപ്പോഴും ജയിലിനുള്ളിലുള്ളതെന്നും കുറ്റകൃത്യത്തിന് പണം നൽകിയ വ്യക്തി വരെ പുറത്തിറങ്ങി, അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ അപേക്ഷ. എന്നാല്‍ കേസിലെ പ്രധാന പ്രതിയായ സുനിക്ക് ഈ ഘട്ടത്തില്‍ ജാമ്യം നല്‍കരുതെന്നാ സർക്കാർ ആവശ്യം കോടതി പരിഗണിക്കുകയായിരുന്നു.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications