'കെകെ രമ സിന്ദാബാദ്', വനിതാ ചലച്ചിത്രോത്സവ വേദിയിൽ പ്രതിഷേധിച്ച സംവിധായിക കുഞ്ഞില കസ്റ്റഡിയിൽ
കോഴിക്കോട്: അന്താരാഷ്ട്ര വനിതാ ചലച്ചിത്രോത്സവത്തില്‍ പ്രതിഷേധിച്ച യുവ സംവിധായിക കുഞ്ഞില മാസ്സിലാമണി പോലീസ് കസ്റ്റഡിയില്‍. തന്റെ ചിത്രം ചലച്ചിത്ര മേളയില്‍ ഉള്‍പ്പെടുത്താത്തിനെതിരെ നേരത്തെ കുഞ്ഞില രംഗത്ത് വന്നിരുന്നു. വേദിയില്‍ കെകെ രമയ്ക്ക് അനുകൂലമായും പിണറായി വിജയന് എതിരെയും കുഞ്ഞില മുദ്രാവാക്യം വിളിച്ചു. പോലീസ് ബലം പ്രയോഗിച്ചാണ് കുഞ്ഞിലയെ കസ്റ്റഡിയിലെടുത്ത് വേദിയില്‍ നിന്നും മാറ്റിയത്.
'കെകെ രമയെ എംഎം മണി അധിക്ഷേപിച്ചു, അത് പിണറായി വിജയന്‍ ആണ് അധിക്ഷേപിച്ചത്, ടിപി ചന്ദ്രശേഖരനെ സിപിഎം കൊന്നു, പിണറായി വിജയന്‍ കള്ളം പറയുന്ന മുഖ്യമന്ത്രിയാണ്, ഞാനാണ് അയാളുടെ കസേരയിലിരിക്കാന്‍ യോഗ്യ, കെകെ രമ സിന്ദാബാദ് എന്ന് കസ്റ്റഡിയിലെടുക്കവേ കുഞ്ഞില പറഞ്ഞു. പോലീസ് സ്‌റ്റേഷനില്‍ നിന്ന് അടക്കമുളള ചിത്രങ്ങള്‍ കുഞ്ഞില തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പിണറായി വിജയന്‍ എന്നെ അറസ്റ്റ് ചെയ്തു, കെകെ രമ സിന്ദാബാദ് എന്ന് കുഞ്ഞില ഫേസ്ബുക്കില്‍ കുറിച്ചു.

'ഫ്രീഡം ഫൈറ്റേഴ്‌സ്' ആന്തോളജിയിലെ 'അസംഘടിത' എന്ന ചിത്രത്തിന്റെ സംവിധായികയാണ് കുഞ്ഞില മാസ്സിലാമണി. തന്റെ സിനിമ എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിന് അയച്ച മെസ്സേജിന്റെ സ്‌ക്രീന്‍ ഷോട്ട് കുഞ്ഞില നേരത്തെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ചലച്ചിത്ര വേദിയില്‍ രഞ്ജിത്തിനോട് ഇക്കാര്യം സംസാരിക്കുന്ന വീഡിയോയും കുഞ്ഞില പോസ്റ്റ് ചെയ്യുകയുണ്ടായി. എന്നാല്‍ രഞ്ജിത്ത് ഈ വിഷയത്തില്‍ പ്രതികരിച്ചില്ല.
വിഷയത്തിൽ കുഞ്ഞില ഇന്ന് രാവിലെ ഫേസ്ബുക്കിലിട്ട പോസ്റ്റ് വായിക്കാം: '' ഇന്ന് വൈകുന്നേരം ആറ് മണിക്ക് ഈ ഫെസ്റ്റിവൽ ഇൻ്റെ ഉദ്ഘാടന ചിത്രം കാണാൻ ഞാൻ പോകുന്നുണ്ട്. എൻ്റെ കയ്യിൽ പാസ് ഇല്ല. എടുക്കാൻ പൈസ ഇല്ലാഞ്ഞിട്ട് ആണ്. ഉദ്ഘാടന ചിത്രം ഒരു സ്ത്രീ സംവിധായികയുടെ ചിത്രമാണ്. സിനിമയെ കുറിച്ച് കുറെ കേട്ടിട്ടുണ്ട്. പൈസ ഇല്ലാത്തത് കൊണ്ട് തന്നെ കാണാൻ കഴിഞ്ഞിട്ടില്ല. ഞാൻ അവിടെ ചെല്ലുമ്പോൾ എനിക്ക് ഗസ്റ്റ് എന്ന പാസ് തരണം. അത് മുഴുവൻ ഫെസ്റ്റിവലിലെ സിനിമകൾ കാണാൻ എന്നെ അനുവദിക്കുന്ന ഒന്നായിരിക്കണം. കാരണം എനിക്ക് nishidho എന്ന താരയുടെ ചിത്രം കാണണം. അതിൽ എൻ്റെ സുഹൃത്തായ കനിയുടെ അഭിനയം കാണണം.
എന്നെ ഉദ്ഘാടന ചടങ്ങിൽ ഒരു അതിഥിയായി (പാസ് ഉണ്ടേ) വേദിയിൽ ഇരുത്തണം. എനിക്ക് പ്രസംഗിക്കാൻ അവസരം തരണം. പ്രസംഗത്തിൽ ഞാൻ എന്തുകൊണ്ട് ഈ പോസ്റ്റ് ഇട്ടു എന്ന് വ്യക്തമാക്കും. വേദിയിൽ ഉള്ള ആർക്കെങ്കിലും എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ - ഈ പോസ്റ്റിലെ ഓരോ വരിയും ഉൾപ്പെടെ ഉള്ള കാര്യങ്ങളെ കുറിച്ച്- അവിടെ വെച്ച് സംവാദത്തിന് തയ്യാറാവണം. സ്കൂളുകളിൽ സംവാദം മത്സരം നടത്താറില്ലേ. അത് പോലെ. അതായത് യുക്തി Logic reasoning മാത്രം ഉപയോഗിച്ച് സംവാദം.
'ജനിച്ചതാര്‍ക്കുവേണ്ടി...' നിമിഷയെ എടുത്തുപൊക്കി ജാസ്മിന്‍ ആ വൈറല്‍ ചിത്രങ്ങള്‍ ഇതാ
ചിത്രത്തിൽ കാണുന്ന മെസ്സേജ് അയച്ചിട്ട് ബ്ലൂ ടിക്ക് വന്നിട്ട് രണ്ട് ദിവസം ആയി എന്നാണ് ഓർമ്മ. മലയാള മനോരമയിലെ ഒരു ജേർണലിസ്റ്റ് ഇവിടെ ഒരു സ്റ്റോറിക്ക് സാധ്യത ഉണ്ടോ എന്ന് എന്നോട് ചോദിച്ചിരുന്നു. അദ്ദേഹമാണ് എനിക്ക് സംവിധായകൻ രഞ്ജിത്തിൻ്റെ നമ്പർ തന്നത്. ഇത് ചരിത്രപരമായി ഇടത് വിരുദ്ധത ഉള്ള മലയാള മനോരമയിൽ വരേണ്ട സ്റ്റോറി അല്ല. ഇത് ഏഷ്യാനെറ്റ് ന്യൂസിൽ വരേണ്ട സ്റ്റോറി ആണ്''.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications