കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടതിയിലിരുന്ന് അമ്പരന്നു പോയി: ഐഎന്‍എല്‍ എന്ന പാർട്ടിയേ ഇല്ലെന്ന് വാദിച്ചു, വഹാബിനെതിരെ കാസിം

Google Oneindia Malayalam News

പാർട്ടിയുടെ പേരും പതാകയും ഉപയോഗിക്കുന്നതില്‍ നിന്നും എപി അബ്ദുള്‍ വഹാബ് പക്ഷത്തെ കോടതി വിലക്കിയതിന് പിന്നാലെ വിമത വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി ഐഎന്‍എല്‍ ഔദ്യോഗിക വിഭാഗം. ഒരുവേള ഒപ്പം നടന്നവരുടെ ഈ പതനത്തിൽ ഞങ്ങൾക്ക് സഹതാപമേയുള്ളൂ. പണം കൊണ്ട് മാത്രം ഒരു പാർട്ടി കെട്ടിപ്പടുക്കാമെന്നും അല്ലെങ്കിൽ വിലക്കു വാങ്ങാമെന്നും കരുതുന്നവർ പമ്പര വിഡ്ഡികളാണെന്നാണ് ഐ ഐന്‍ എല്‍ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂർ വ്യക്തമാക്കുന്നത്.

കൊടുവള്ളിയിലെയും പേരാമ്പ്രയിലെയും പാണമ്പ്രത്തെും സകലാമാന കുത്തിത്തിരിപ്പുകാർ വിചാരിച്ചാലും 250ലേറെ പേരെ സംഘടിപ്പിക്കാൻ ് സാധിക്കില്ലെന്ന് ആർക്കാണറിഞ്ഞുകൂടാത്തതെന്നും അദ്ദേഹം ഫേസുബക്ക് കുറിപ്പിലൂടെ ചോദിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

കോഴിക്കോട് മൂന്നാം അഡീഷണൽ സബ് കോടതി

കോഴിക്കോട് മൂന്നാം അഡീഷണൽ സബ് കോടതി മുറിയിലിരുന്ന് അമ്പരന്ന് പോയ നിമിഷങ്ങളായിരുന്നു അത്. ഇന്ത്യൻ നാഷണൽ ലീഗ് എന്ന പേരിൽ ഒരു ദേശീയ പാർട്ടിയേ ഇല്ല എന്നും സംശയമുണ്ടെങ്കിൽ ഇലക്ഷൻ കമീഷെൻറ വെബ്സൈറ്റ് പരിശോധിച്ചോളുവെന്നും െപ്രാഫ. മുഹമ്മദ് സുലൈമാൻ തമിഴ്നാട്ടിലും കർണാടകയിലും എസ്.ഡി.പി.ഐ ഉണ്ടാക്കാൻ ഓടിനക്കുന്നയാളാണെന്നും രണ്ടു അഭിഭാഷകർ മൽസരിച്ചുവാദിച്ചപ്പോൾ ജഡ്ജി തന്നെ സ്തംഭിച്ചുപോയിട്ടുണ്ടാവാം. കാരണം, ആ പാർട്ടിയുടെ കേരളത്തിലെ നേതാക്കളാണ് തങ്ങളെന്ന എതിർകക്ഷികളുടെ വാദമാണ് അവർ തന്നെ നിരർഥമാക്കുന്നത്. 2021ലേതടക്കം നാല് തവണ നിയമസഭയിലേക്കും ഒരു തവണ ലോക് സഭയിലേക്കും എതിർകക്ഷി മൽസരിച്ചത് പാർട്ടി ദേശീയ നേതൃത്വം നൽകിയ അനുമതിപത്രം കാണിച്ചാണെന്ന യാഥാർഥ്യം പോലും മറക്കാൻ മാത്രം കെറു മൂത്ത് സമനില തെറ്റിയിരുന്നു അപ്പോഴേക്കും.

സുരേഷ് ഗോപിയെ തൊട്ടാല്‍ പൊള്ളും: വെട്ടിനിരത്തിയത് ശോഭ സുരേന്ദ്രന്‍ ഉള്‍പ്പടെ മറ്റ് രണ്ടുപേരെസുരേഷ് ഗോപിയെ തൊട്ടാല്‍ പൊള്ളും: വെട്ടിനിരത്തിയത് ശോഭ സുരേന്ദ്രന്‍ ഉള്‍പ്പടെ മറ്റ് രണ്ടുപേരെ

ഇബ്രാഹീം സുലൈമാൻ സേട്ട് എന്ന ഇതിഹാസ സമാനം

ഇബ്രാഹീം സുലൈമാൻ സേട്ട് എന്ന ഇതിഹാസ സമാനമായ ഒരു രാഷ്ട്രീയാവധൂദൻ, ഇന്ത്യ ഘനാന്ധകാരത്തിലേക്ക് വഴുതി വീണ ചരിത്രസന്ധിയിൽ ബീജാവാപം നൽകിയ ഒരു പ്രസ്ഥാനത്തെ രക്ഷിച്ചെടുക്കുകയും, കാലം തേടുന്ന കരുത്ത് പകർന്ന് വരുംതലമുറക്ക് കൈമാറുകയും ചെയ്യേണ്ടത് ഞങ്ങളുടെ ജന്മബാധ്യതയാണെന്ന ഉത്തമ ബോധ്യത്തോടെയാണ് നീതിപീഠത്തെ സമീപിച്ചത്. പാർട്ടിശത്രുക്കളോടൊപ്പം ചേർന്ന് ഐ.എൻ.എല്ലിനെ നശിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയ രണ്ടുപേരെ പാർട്ടി ദേശീയ നേതൃത്വം പുറന്തള്ളിയിട്ടും തെരുവിൽ അലയുന്ന രാഷ്ട്രീയ ഭിക്ഷാം ദേഹികളെ വിളിച്ചുകൂട്ടി, ഐ.എൻ.എൽ പ്രസിഡൻറാണ്, സെക്രട്ടറിയാണ് എന്നൊക്കെ പറഞ്ഞ് പൊതുജനത്തെയും രാഷ്ട്രീയ നേതാക്കളെയും മാധ്യമങ്ങളെയും കബളിപ്പിക്കാൻ ശ്രമിക്കുന്നവരെ പിടിച്ചുകെട്ടണം എന്ന് മാത്രമേ നീതിപീഠത്തോട് ഞങ്ങൾ ആവശ്യപ്പെട്ടുള്ളൂ.

നിന്റെ അമ്മയ്ക്ക് ഉള്ളത് തന്നെയാണ് എനിക്കും ഉള്ളത്: അവരോട് ചോദിക്കുമോ: കലക്കന്‍ മറുപടിയുമായി ഡെയ്സിനിന്റെ അമ്മയ്ക്ക് ഉള്ളത് തന്നെയാണ് എനിക്കും ഉള്ളത്: അവരോട് ചോദിക്കുമോ: കലക്കന്‍ മറുപടിയുമായി ഡെയ്സി

ഇതുവരെ പാർട്ടിയെയും അനുയായികളെയും

ഇതുവരെ പാർട്ടിയെയും അനുയായികളെയും പൊതുജനത്തെയും രാഷ്ട്രീയ നേതൃത്വത്തെയും പച്ചക്കള്ളങ്ങളും കാപട്യങ്ങളും അറപ്പുളവാക്കുന്ന ഉടായിപ്പുകളും കാട്ടി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച മൂന്നാല് അധികാരമോഹികളുടെ തരികിടക്കളി ഇനിയും തുടരാൻ അനുവദിച്ചുകൂടാ എന്ന വ്യക്തമായ സന്ദേശമാണ് ഒക്ടോബർ 12ന് കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിെൻറ പൊരുൾ എന്ന് ഒറ്റ വായനയിൽ മനസ്സിലാക്കാം. ന്യായാസനത്തിെൻറ പാവനത കാറ്റിൽ പറത്തിക്കൊണ്ട് കല്ല് വെച്ച ഭീകര നുണകൾ കോടതിമുറിയിൽ നിരത്തിയ നിമിഷത്തിൽ പൊട്ടിച്ചിരിക്കാൻ കോടതി വരാന്തയിലേക്ക് ഇറങ്ങിയോടേണ്ടി വന്ന അനുഭവവുമുണ്ടായി. തെൻറ കക്ഷി മുതലക്കുളം മൈതാനിയിൽ സംഘടിപ്പിച്ച പരിപാടിയിൽ പതിനയ്യായിരത്തിലേറെ പേർ പങ്കെടുത്തുവെന്ന വക്കീൽ ഭാഷ്യം കേൾക്കുമ്പോൾ എങ്ങനെ ചിരിയടക്കാൻ കഴിയും?

കൊടുവള്ളിയിലെയും പേരാമ്പ്രയിലെയും പാണമ്പ്രത്തേയും

കൊടുവള്ളിയിലെയും പേരാമ്പ്രയിലെയും പാണമ്പ്രത്തേയും സകലാമാന കുത്തിത്തിരിപ്പുകാർ വിചാരിച്ചാലും 250ലേറെ പേരെ സംഘടിപ്പിക്കാൻ ് സാധിക്കില്ലെന്ന് ആർക്കാണറിഞ്ഞുകൂടാത്തത്? കാലം എല്ലാറ്റിനും കണക്ക് ചോദിച്ചേ കടന്നുപോകൂ. ആ ദിശയിലുള്ള നൈയാമിക പ്രയാണത്തിെൻറ പ്രാരംഭം മാത്രമാണിത്് . 10വർഷം സംസ്ഥാന ജന.സെക്രട്ടറിയായും 5വർഷം പ്രസിഡൻറായും വിലസിയ ആളോട് ഇനി ആ പേര് ഉച്ചരിക്കരുതെന്നും ആ പതാക തൊട്ട് പോകരുതെന്നും ആ പേരും പറഞ്ഞ് പണം പിരിക്കരുതെന്നും ആജ്ഞാപിക്കപ്പെടുമ്പോൾ തിരിച്ചറിയുക, ജീവിതത്തിലെ ലജ്ജാവഹമായ ഈ തിരിച്ചടി സ്വയംകൃതാനർഥങ്ങളുടെ ശമ്പളമാണ്. രാജ്യത്ത് ഹിന്ദുത്വ ഫാഷിസം ഇരച്ചുകയറുകയായിരുന്ന1980കളുടെ അന്ത്യം തൊട്ട് ആദർശ പോരാട്ടത്തിെൻറ കനൽപഥങ്ങളിലൂടെ സഞ്ചരിച്ച ഒരു വലിയ നേതാവ് ജീവിതത്തിെൻറ സായാഹ്നത്തിൽ കണ്ണീരും വിയർപ്പും നിശ്വാസവും തൂവി കെട്ടിപ്പടുത്ത ഒരു പാർട്ടിയെ 2021 ജൂലൈ 25ന് എറണാകുളത്ത് നടുറോഡിലിട്ട് , ലോകം ചാനലിലൂടെ നോക്കിനിൽക്കെ, ഗളച്ഛേദം നടത്താൻ ശ്രമിച്ച ക്രൂരതക്ക് കാലം മറുപടി ചോദിക്കാതെ കടന്നുപോകുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? കോടതി ഉത്തരവിൽ അന്നത്തെ ദുരന്തം വിശദീകരിക്കുന്നുണ്ട്.

പിറവിയിലേ കുത്തിത്തിരിപ്പിെൻറ ഡി.എൻ.എ മുഖമുദ്രയായി

പിറവിയിലേ കുത്തിത്തിരിപ്പിെൻറ ഡി.എൻ.എ മുഖമുദ്രയായി കൊണ്ടുനടന്ന്, തട്ടിപ്പും വെട്ടിപ്പും വഞ്ചനയും ശീലമാക്കിയെടുത്ത, ജനിതകവൈകല്യം സംഭവിച്ച അഭിനവ നാരദന് വേണ്ടി സേട്ട് സാഹിബിെൻറ പാർട്ടിയെ തന്നെ ബലി കൊടുക്കാൻ മനസ്സ് പാകപെടുത്തുകയും കൊടുവള്ളിയിലെ ചില ദുഷ്ടന്മാരെകൊണ്ട,് നേതാക്കളെ വകവരുത്താൻ 36,000രൂപക്ക് െപ്രാഫഷണൽ ഗുണ്ടാസംഘത്തിന് ക്വട്ടേഷൻ കൊടുപ്പിക്കുകയും ചെയ്ത കുനുട്ട്ബുദ്ധി 35കൊല്ലം ഒരു തലമുറയെ വിദ്യ പഠിപ്പിച്ച ഒരധ്യാപകേൻറതാണ് എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? പാർട്ടിയെ സമൂഹ മധ്യത്തിൽ നാണം കെടുത്തുകയും ഇടതുജനാധിപത്യ മുന്നണിയെ പ്രതിസന്ധിയിലകപ്പെടുത്തുകയും ചെയ്ത പി.എസ്.സി കോഴ വിവാദം ആസൂത്രണം ചെയ്തത് പാർട്ടി പ്രസിഡൻറ് തന്നെയാണെന്ന് അറിയുമ്പോൾ ആരാണ് ഞെട്ടാത്തത്?പത്രസമ്മേളനം നടത്തി കോഴ ആരോപണം ഉന്നയിച്ച ഇ.സി. മുഹമ്മദ് എന്ന കൊടുവള്ളിക്കാരെൻറ തോളിൽ കൈയിട്ടാണ് മൂപ്പരുടെ ഇപ്പോഴത്തെ നടത്തം.

കാസർകോട് അസംബ്ലി സീറ്റുമായി ബന്ധപ്പെട്ട് തനിക്കെതിരെ

കാസർകോട് അസംബ്ലി സീറ്റുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന 20ലക്ഷത്തിെൻറ കോഴ ആരോപണത്തിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ഈ ക്രൂരത കാട്ടിയതെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമില്ലേ? പക്ഷേ, സത്യമതാണ്. പാർട്ടിയുടെ മുഖം വികൃതമാവാതിരിക്കാനും പ്രതിചഛായ തകരാതിരിക്കാനും ഞങ്ങൾ സഹിച്ച യാതനകളും വേദനകളും എന്തുമാത്രമാണെന്ന് പലർക്കുമറിയില്ല. പുറത്ത് പറയാതിരുന്നത് ഞങ്ങളുടെ മാന്യതയും സംസ്കാരവും കൊണ്ട് മാത്രം . കാലം എത്ര മധുരമായാണ് പകരം വീട്ടുന്നത്. ദേശീയ നേതൃത്വത്തെ പരസ്യമായി അവഹേളിക്കകയും തെറി വിളിക്കുകയും ചെയ്ത മലപ്പുറത്തെ ഒരു നേതാവിനെ പാർട്ടിയിലേക്ക് തിരിച്ചെടുക്കുന്നത് വരെ പുറത്ത് വിടില്ല എന്ന് പറഞ്ഞ് രണ്ട് തവണ പാർട്ടി ഓഫിസിൽ ഞങ്ങളെ -അഹമ്മദ് ദേവർകേവിൽ , ഹംസ ഹാജി തുടങ്ങിയവരെ, പൂട്ടിയിട്ടതിന് നേതൃത്വം നൽകിയത് െപ്രാഫസറുടെ അരുമ അനുയായി കോഴിക്കോട്ടെ കൂലിത്തല്ലുകാരനാണ്. മന്ത്രിയായ പാർട്ടി പ്രസിഡൻറ് അഹമ്മദ് ദേവർകോവിൽ ഇന്ന് സംസ്ഥാനമാകെ നിറഞ്ഞുനിൽക്കുകയും വൻ പോലിസ് ബന്തവസിൽ യാത്ര നടത്തുകയും ചെയ്യുമ്പോൾ, അന്നാ ക്രൂരതക്കു് നേതൃത്വം കൊടുത്തവർ അക്ഷരാർഥത്തിൽ ഗതികിട്ടാ േപ്രതങ്ങളായി അലഞ്ഞുതിരിയുകയാണ്.

 എന്നിട്ടും നിർലജ്ജം പറയുകയാണ്

എന്നിട്ടും നിർലജ്ജം പറയുകയാണ്; മെഹബൂബെ മില്ലത്തിെൻറ ആദർശവും ബഹുഭൂരിപക്ഷം പ്രവർത്തകരും കൂടെയുള്ളത് കൊണ്ട് ആത്മവിശ്വാസമുണ്ടെന്ന്. തെൻറ അധികാര-സ്ഥാനമോഹങ്ങൾക്ക് സേട്ട് സാഹിബിെൻറ പാർട്ടിയെ ചൂഷണം ചെയ്യുകയും മോഹഭംഗം പിടിപെട്ടപ്പോൾ അതിനെ നശിപ്പിക്കാൻ അരുതായ്കമകളുടെ മറുകര താണ്ടുകയും ചെയ്ത ആളാണ് മെഹബൂബെ മില്ലത്തിനെ കൂട്ടുപിടിക്കാൻ ശ്രമിക്കുന്നത്. ഇനി ആ പേര് ഉരിയാടരുത് . ഇത്തരം കാപട്യങ്ങൾ തിരിച്ചറിഞ്ഞതോടെയാണ് മുഴുവൻ പാർട്ടി പ്രവർത്തകരും മനസ്സിൽനിന്ന് പിണ്ഡം വെച്ച് പടിയിറക്കി വിട്ടത്. തെൻറ കാലിന്നടിയിലെ അവസാനതരി മണ്ണും കുത്തിയൊലിച്ചുപോയി റബ്ബേ എന്ന് കണ്ണീർപൊഴിച്ച് കുറ്റസമ്മതം നടത്തി അന്ത്യയാമങ്ങളിൽ പാപമോചനത്തിന് വേണ്ടി പ്രാർഥിക്കുക മാത്രമാണ് ഇനിയുള്ള പോംവഴി.
ഒരുവേള ഒപ്പം നടന്നവരുടെ ഈ പതനത്തിൽ ഞങ്ങൾക്ക് സഹതാപമേയുള്ളൂ. പണം കൊണ്ട് മാത്രം ഒരു പാർട്ടി കെട്ടിപ്പടുക്കാമെന്നും അല്ലെങ്കിൽ വിലക്കു വാങ്ങാമെന്നും കരുതുന്നവർ പമ്പര വിഡ്ഡികളാണ്.

അങ്ങനെയുണ്ടെങ്കിൽ അദാനിയും അംബാനിയും

അങ്ങനെയുണ്ടെങ്കിൽ അദാനിയും അംബാനിയും ടാറ്റയും ബിർളയുമൊക്കെ പണ്ടേ എത്ര പാർട്ടികൾ ഉണ്ടാക്കിയേനെ!. ഒരു രാഷ്ട്രീയ മൂവ്മെൻറിന് പ്രാഥമികമായി വേണ്ടത് ഒരു പ്രത്യയശാസ്ത്രമാണ്. ദിശയാണ്. കർമമണ്ഡലമാണ്. കോടതി ഉത്തരവ് വന്നതോടെ ഐ.എൻ.എല്ലിെൻറ പ്രാഥമിക അംഗത്വം കൊണ്ട് പോലും അനുഗ്രഹിക്കപ്പെടാത്ത ഒരു വക്കീലാണ് പുറന്തള്ളപ്പെട്ടവരുടെ ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുന്നതും പൊതുജനത്തിന് ക്ലാസെടുക്കുന്നതും. മൗനദീക്ഷയോടെ വക്കീലിെൻറ ശിഷ്യത്വം ഏറ്റെടുത്ത െപ്രാഫസർ മുതൽ കീഴ്പോട്ടുളളവരുടെ ഗതികേട് ഓർക്കുമ്പോൾ ഇടനെഞ്ച് കിടുങ്ങുകയാണ്. ആർ.എസ്.സിെൻറ വർഗീയ രാഷ്ട്രീയത്തിൽ മുങ്ങിക്കുളിച്ച്, പി.സി ജോർജിെൻറ വികല ചിന്തകളിൽ അഭിരമിച്ച്, അർഥം പോലും അറിയാതെ നവോത്ഥാന മുന്നണി എന്ന പ്രഹസനത്തിലുടെ ഹാസ്യകഥാപാത്രമായി മാറിയ ഒരു മനുഷ്യനെ മുന്നിൽ നിർത്തി രാഷ്ട്രീയ ഭാവി തേടുന്നത് കാണുമ്പോൾ, ദൈവത്തോട് ഒരു പ്രാർഥനയേയുള്ളൂ; എെൻറ നാഥാ, ഈ ഗതികേട് ഒരാൾക്കും വന്നുപെടല്ലേ എന്ന്.

വക്കീൽ ഐ.എൻ.എൽ സെക്കുലർ ഉണ്ടാക്കാൻ പോവുകയാണെത്ര

വക്കീൽ ഐ.എൻ.എൽ സെക്കുലർ ഉണ്ടാക്കാൻ പോവുകയാണെത്ര. ഐ.എൻ.എൽ എന്ന വാക്ക് ഉച്ചരിച്ചുപോകരുത്. അത് ആദർശനിഷ്ഠയുള്ള, സേട്ട് സാഹിബിെൻറ അനുയായികൾക്ക് കാലം കരുതിവെച്ച അപരനാമമാണ്. സെക്കുലറിസത്തെ കുറിച്ചാണ് ഇപ്പോഴത്തെ ഗീർവാണം! സത്യം വിളിച്ചുപറയാൻ ആർജവം കാണിച്ച ജലീൽ പുനലൂരിെൻറയും എംകോം നജീബിെൻറയും മുന്നിൽ തല കുനിക്കേണ്ടിവന്ന താങ്കളോട് ഒന്നേ പറയാനുള്ളൂ. ഈ മാലിന്യക്കുമ്പാരം തലയിലേറ്റി കുടുതൽ നാറുന്നതിന് മുമ്പ് തടി സലാമത്താക്കുകയാണ് താങ്കൾക്ക് നല്ലത്. താങ്കൾ വിളമ്പുന്ന നിയമപരമായ വിവരക്കേടുകൾക്ക് ഇപ്പോൾ മറുപടി പറയുന്നില്ല. വിചാരണക്കോടതി ഒന്നുമല്ല പോലും.
ഒരു ഭാഗത്ത് മഹാനായ സേട്ട് സാഹിബ് കെട്ടിപ്പടുത്ത മഹത്തായൊരു പ്രസഥാനം. ആ പ്രസ്ഥാനത്തിെൻറ ദേശീയ നേതൃത്വത്തിനു കീഴിൽ ആധികാരിക സംസ്ഥാന നേതൃത്വം. 14 ജില്ലാ കമ്മിറ്റികൾ . നിയമസഭാ കക്ഷിനേതാവ്.

മുന്നണിയിലെ തിളങ്ങുന്ന ഒരു മന്ത്രി

മുന്നണിയിലെ തിളങ്ങുന്ന ഒരു മന്ത്രി. മറുഭാഗത്ത് പാർട്ടി സ്ഥാനങ്ങളിൽ അള്ളിപ്പിടിച്ചിരിക്കാൻ ശ്രമിക്കുന്ന സ്വാർഥമോഹികളും സ്വജനപക്ഷക്കാരുമായ ഏതാനും പേർ. ജനാധിപത്യ പ്രക്രിയയെ അട്ടിമറിച്ച്, ഭരണഘടനയെ ഉല്ലംഘിച്ച, ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുന്ന ഇവരെപ്പോലുള്ളവരുടെ സ്വഭാവം സൂചിപ്പിച്ചുകാണ്ട് ജഡ്ജി ലീന റഷീദ് ഉത്തരവിൽ കുറിച്ചിട്ടതിങ്ങനെ. '' But , unfortunately, most leaders utilize their position for their own betterment and assume themselves to be all powerful and mighty than the organization they represent സ്വന്തം കാര്യത്തിന് വേണ്ടി പാർടി പദവികൾ ദുരുപയോഗം ചെയ്യുന്ന പല നേതാക്കളും തങ്ങളാണ് ഏറ്റവും കരുത്തരെന്നും പ്രതിനിധാനം ചെയ്യുന്ന പാർട്ടിയെക്കാൾ ശക്തരെന്നും സ്വയം കരുതുന്ന നിർഭാഗ്യകരമായ അവസ്ഥയാണുള്ളത്.

 ഈ അവസ്ഥയാണ് തെരഞ്ഞെടുപ്പ് നടത്താതെ പ്രസിഡൻറ്

ഈ അവസ്ഥയാണ് തെരഞ്ഞെടുപ്പ് നടത്താതെ പ്രസിഡൻറ് സ്ഥാനത്ത് തുടരാമെന്ന വ്യാമോഹത്താൽ ഒഴിഞ്ഞുമാറി കളിച്ചതും ഒടുവിൽ ദേശീയ നേതൃത്വം കൈയോടെ പിടികൂടിയതും. പ്രസിഡൻറായ തന്നോട് ആലോചിക്കാതെയാണ് അഹമ്മദ് ദേവർകോവിലും കാസിം ഇരിക്കൂറും തീരുമാനങ്ങളെടുക്കാറ് എന്ന ആരോപണത്തെ തള്ളിക്കൊണ്ട് കോടതി നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണ്: ' It is worthwhile to note that the respondents failed to produce any documents stating that they had informed the national executive, which is their supreme body, to take decision on any matter about the alleged misconduct by the minister Sri. Ahammed Deverkovil and Mr.Kassim Irikkur.''-അഹമ്മദ് ദേവർകോവിലിെൻറയും കാസിം ഇരിക്കൂറിെൻറയും പ്രവർത്തനപിഴവിനെ കുറിച്ച് തീരുമാനമെടുക്കണമെന്ന് കാണിച്ച് മേൽനോട്ട ബോഡിയായ ദേശീയ നിർവഹണസമിതിയെ സമീപിച്ചതായി ഒരു രേഖയും ഹാജരാക്കുന്നതിൽ എതിർകക്ഷി പരാജയപ്പെട്ടിരിക്കുന്നു.

പാർട്ടിയിൽനിന്ന് പുറത്താക്കിയതിനു ശേഷവും പദവിയിൽ

അതുകൊണ്ട്, പാർട്ടിയിൽനിന്ന് പുറത്താക്കിയതിനു ശേഷവും പദവിയിൽ തുടരാൻ ശ്രമിക്കുന്നത് അനുവദിച്ചുകൂടാ. പാർട്ടിയുടെ സുഗമമായ പ്രവർത്തനത്തിന് അത് വിഘാതം സൃഷ്ടിക്കും. അതുകൊണ്ട് തന്നെയാണ് പാർട്ടി ഭാരവാഹികളെന്ന ഭാവത്തിൽ പെരുമാറാനോ ആ നാട്യത്തിൽ യോഗത്തിലേക്ക് കയറില്ലെച്ചാനോ പണം പിരിക്കാനോ പാർട്ടി പതാക പിടിക്കാനോ പാടില്ല എന്ന കർശന നിർദേശം നീതിപീഠം നൽകിയിരിക്കുന്നത്. സത്യത്തിെൻറ ഈ തീർപ്പ് നേടിത്തന്ന അഡ്വ. മുനീർ അഹമ്മദിനോടും മുദ്ദസിർ അഹമ്മദിനോടും പി.സി സതീഷിനോടും ഞങ്ങൾക്ക് കൃതജ്ഞതയുണ്ട്.
കാലത്തോട് പട പൊരുതാൻ പഠിപ്പിച്ച സേട്ട് സാഹിബിെൻറ അനുയായികളാണ് ഐ.എൻ.എല്ലിെൻറ അമരത്തിരിക്കുന്നത്. ഇനി അടങ്ങിയൊതുങ്ങി ഇരിക്കാൻ ഞങ്ങൾ തയാറല്ല. കൊടുങ്കാറ്റായി ആഞ്ഞടിക്കാൻ അണികൾ ഒരുങ്ങിക്കഴിഞ്ഞു.

English summary
DNA of congenital malice: INL leader Kasim Irikkur has severely criticized the Abdul Wahab side
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X