ഹാദിയയെ കാണാന്‍ മാതാപിതാക്കളെത്തി; മലപ്പുറത്തെ ക്ലിനിക്കില്‍ മൂവരും ഒരുമിച്ചപ്പോള്‍...
മലപ്പുറം: രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളക്കര ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പേരാണ് ഹാദിയ. പഠന കാലത്ത് സഹപാഠികളുടെ ആചാര രീതികളില്‍ ആകൃഷ്ടയായി ഇസ്ലാം മതം സ്വീകരിച്ച ഹാദിയ പിന്നീട് ഷെഫിന് ജഹാന് എന്ന യുവാവിനെ വിവാഹം കഴിച്ചു. വിവാഹം അംഗീകരിക്കാന്‍ കുടുംബം തയ്യാറാകാതിരുന്നതും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസ് എത്തിയതും മാധ്യമങ്ങളില്‍ വലിയ വാര്‍ത്തകളായിരന്നു. പ്രതിസന്ധി നിറഞ്ഞ ജീവിതത്തില്‍ ഹാദിയക്ക് ഇപ്പോള്‍ സന്തോഷിക്കാനുള്ള അവസരമുണ്ടായിരിക്കുന്നു. മാതാപിതാക്കള്‍ ഹാദിയയെ കാണാന്‍ നേരിട്ടെത്തി. വിശദാംശങ്ങള്‍ ഇങ്ങനെ...

കോടതിയിലെത്തിയത് ഇങ്ങനെ
2016ല്‍ ഹാദിയയുടെ പിതാവ് അശോകന് ഹൈക്കോടതിയില്‍ ആദ്യത്തെ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തതോടെയാണ് നിയമ നടപടികളുടെ തുടക്കം. ആരും തടഞ്ഞുവച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ ഹാദിയക്ക് കോടതി അനുമതി നല്കി. മഞ്ചേരിയിലെ സത്യസരണയില്‍ നിന്ന് ഹാദിയ മതപഠനം പൂര്‍ത്തിയാക്കി.

സൈനബയെ കുറിച്ചും അന്വേഷണം
അശോകന് വീണ്ടും ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് സമര്‍പ്പിച്ചു. ഹാദിയ കോടതിയില്‍ ഹാജരായി. ശേഷം രണ്ടു തവണ വീണ്ടും ഹാജരായി. മലപ്പുറം സ്വദേശി സൈനബക്കൊപ്പം പോകണമെന്ന് ഹാദിയ ആവശ്യപ്പെട്ടു. കോടതി അനുമതി നല്കി. കോടതി നിര്‍ദേശ പ്രകാരം സൈനബയുടെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് അന്വേഷിച്ച പോലീസിന് ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.

ഹാദിയയുടെ വിവാഹം
ഹാദിയയുടെ മതംമാറ്റത്തില്‍ എന്തെങ്കിലും സമ്മര്‍ദ്ദമുണ്ടായോ എന്ന് പോലീസിനോട് പരിശോധിക്കാന്‍ നിര്‍ദേശിച്ചിരുന്നു. അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്ന് പോലീസ് റിപ്പോര്‍ട്ട് നല്കി. 2016 അവസാനത്തിലാണ് ഷെഫിന് ജഹാനുമായി ഹാദിയയുടെ വിവാഹം നടന്നത്. വിവാഹം സംബന്ധിച്ച് അന്വേഷണക്കണമെന്ന് കോടതി നിര്‍ദേശ പ്രകാരം പോലീസ് പരിശോധിച്ചു.

സുപ്രീംകോടതി വിധി
കോടതി നടപടികള്‍ നീണ്ടു. 2017 മെയ് മാസത്തില്‍ ഹാദിയയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയതോടെയാണ് സംഭവം ഏറെ ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന്് ഹാദിയയെ പിതാവിനൊപ്പം വിട്ടു. ഇത് ചോദ്യം ചെയ്ത് ഷെഫിന് ജഹാന് സുപ്രീംകോടതിയിലെത്തി. ഹേബിയസ് കോര്‍പസ് ഹര്‍ജികളില്‍ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് പറ്റില്ലെന്ന് സുപ്രീംകോടതി വിധിച്ചു. ഹാദിയയുടെ ഇഷ്ടപ്രകാരം പോകാമെന്ന് കോടതി വിധിച്ചു. പഠനം തുടരാമെന്നും കോടതി നിര്‍ദേശിച്ചു.

ഡോക്ടര്‍ ഹാദിയ ക്ലിനിക്ക്
ഹോമിയോ പഠനം പൂര്‍ത്തിയാക്കിയ ഹാദിയ മലപ്പുറം ഒതുക്കുങ്ങലില്‍ സ്വന്തമായി ക്ലിനിക്ക് ആരംഭിച്ചു. ഡോക്ടര്‍ ഹാദിയ ക്ലിനിക്ക് എന്നാണ് സ്ഥാപനത്തിന്റെ പേര്. കഴിഞ്ഞദിവസം ഹാദിയയെ കാണാന്‍ അച്ഛന് അശോകനും അമ്മ പൊന്നമ്മയും ക്ലിനിക്കിലെത്തി. മൂവരും സംസാരിച്ചിരിക്കുന്ന ചിത്രം പുറത്തുവന്നതോടെയാണ് ഇത് വാര്‍ത്തയായത്. വര്‍ഗീയ ശക്തികള്‍ ഹാദിയയുടെ മതം മാറ്റവും വിവാഹവും ലൗജിഹാദ് ആണെന്നും മറ്റും പ്രചരിപ്പിച്ചിരുന്നു.

ഹാദിയ വൈക്കത്തെ വീട്ടിലും വന്നു
സുപ്രീംകോടതി വിധിക്ക് ശേഷം ഹാദിയയെ പിതാവ് അശോകന് അഞ്ചാറ് തവണ കണ്ടിരുന്നു. രണ്ടു തവണ ഹാദിയ വൈക്കത്തെ വീട്ടില്‍ പോകുകയും ചെയ്തിരുന്നു. എന്നാല്‍ ഹാദിയയുടെ ഒതുക്കുങ്ങലിലെ ക്ലിനിക്കില്‍ മാതാപിതാക്കള്‍ വരുന്നത് ആദ്യമാണ്. ആറ് മാസത്തോളമായി ഹാദിയയും മാതാപിതാക്കളും നല്ല ബന്ധം തുടരുന്നുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications