Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടിവെള്ള മീറ്ററില്‍ കൃത്രിമം: സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ 1.15 ലക്ഷം രൂപ പിഴ

കാസര്‍കോട്: ജല അതോറിറ്റിയുടെ കുടിവെള്ള മീറ്ററില്‍ കൃത്രിമം കണ്ടെത്തിയതിനെ തുടര്‍ന്ന് ഉപഭോക്താക്കള്‍ക്ക് 1.15 ലക്ഷം രൂപ പിഴ ചുമത്തി. കാസര്‍കോട് വിദ്യാനഗര്‍ ജല അതോറിറ്റിയുടെ വാട്ടര്‍ ആന്റ് തെഫ്റ്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് വ്യാപകമായി ജലം ചൂഷണം ചെയ്യുന്നത്.

കഴിഞ്ഞ ദിവസം കാസര്‍കോട്, മഞ്ചേശ്വരം, ഉപ്പള, ബോവിക്കാനം തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് പരിശോധനക്കിറങ്ങിയത്. ഇതില്‍ മഞ്ചേശ്വരത്തെ മൂന്ന് വീടുകളില്‍ നടത്തിയ പരിശോധനയില്‍ മീറ്ററില്‍ കൃത്രിമം കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്ന് ഉപഭോക്താക്കളില്‍ നിന്ന് ഇരുപതിനായിരം രൂപയും ഉപ്പളയിലെ രണ്ട് വീടുകളില്‍ നടത്തിയ പരിശോധനയില്‍ കൃത്രിമം കണ്ടെത്തിയതിനാല്‍ ഇരുപത്തഞ്ചായിരം രൂപയും കാസര്‍കോട് കറന്തക്കാടിലെ ഒരു വീട്ടില്‍ നടത്തിയ പരിശോധനയില്‍ കൃത്രിമം കണ്ടെത്തിയതിനെ തുടര്‍ന്ന് അരലക്ഷം രൂപയുമടക്കം 10 വീടുകളില്‍ നടത്തിയ പരിശോധനയില്‍ കൃത്രിമം കണ്ടെത്തുകയും മൊത്തം 1.15 ലക്ഷം രൂപയും പിഴ ചുമത്തുകയുമായിരുന്നു.

drinkingwater

വന്‍തോതില്‍ കുടിവെള്ളം പാഴാകുന്നതും വീടുകള്‍, ക്വാര്‍ട്ടേഴ്‌സുകള്‍ തുടങ്ങിയവയില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ കരം അടക്കാത്തതും കണ്ടെത്തിയതിനെ തുടര്‍ന്നാണ് വ്യാപകമായ പരിശോധനക്ക് സ്‌ക്വാഡ് ഇറങ്ങിയത്. കുടിവെള്ളം ഉപയോഗിക്കാതെ അത് കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. പല വീടുകളിലെ മീറ്ററുകള്‍ പ്രവര്‍ത്തനരഹിതമായതായും എന്നാല്‍ കുടിവെള്ളം ചൂഷണം ചെയ്യുന്നതായും കണ്ടെത്തി. വരള്‍ച്ചക്ക് മുന്നോടിയായാണ് പരിശോധന തുടങ്ങിയതെന്ന് പരിശോധന സംഘം അറിയിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തും.

കൃത്രിമം കണ്ടെത്തിയ ഉപഭോക്താക്കള്‍ക്ക് പിഴ ഒടുക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ ക്രിമിനല്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ജല അതോറിറ്റി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+