മുഴുവന്‍ രേഖകളും ഹാജരാക്കാതെ ഷാഹിദ കമാല്‍; വനിതാ കമ്മീഷന് അംഗത്വം റദ്ദാകുമോ?
തിരുവനന്തപുരം: വ്യാജ വിദ്യാഭ്യാസ യോഗ്യതാ വിവാദത്തില്‍ വനിതാ കമ്മീഷന് അംഗം ഷാഹിദ കമാല്‍ മുഴുവന്‍ രേഖകളും ഹാജരാക്കിയില്ല. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ലോകായുക്ത ആവശ്യപ്പെട്ടിരുന്നു. ഇന്ന് രണ്ട് രേഖകളാണ് ഹാജരാക്കിയത്. സമ്പൂര്‍ണമായ രേഖകള്‍ ഇല്ലാത്തതിനാല്‍ ഷാഹിദ കമാലിന്റെ വനിതാ കമ്മീഷന് അംഗത്വം റദ്ദാക്കണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടു. രേഖകള്‍ മുഴുവന്‍ വെള്ളിയാഴ്ച ഹാജരാക്കണമെന്ന് ലോകായുക്ത നിര്‍ദേശിച്ചു. വാദം നാളെയും തുടരും.
കസാഖിസ്താനിലെ സര്‍വകലാശാലയില്‍ നിന്നാണ് ഡോക്ട്രേറ്റ് നേടിയത് എന്നായിരുന്നു ഷാഹിദ കമാല്‍ പറഞ്ഞത്. സര്‍വകലാശാലയിലെ മലയാളിയായ പ്രതിനിധിയാണ് തന്റെ പേര് ശുപാര്‍ശ ചെയ്തത് എന്നും അവര്‍ അറിയിച്ചിരുന്നു. വിയറ്റ്നാം സര്‍വകലാശാലയില്‍ നിന്നാണ് ഡോക്ടറേറ്റ് ലഭിച്ചതെന്നായിരുന്നു ഷാഹിദയുടെ മുന്‍നിലപാട്. കസാകിസ്ഥാനിലെ ഓപ്പണ്‍ യൂണിവേഴ്സിറ്റി ഓഫ് കോംപ്ലിമെന്ററി മെഡിസിനില്‍ നിന്നാണ് തനിക്ക് ഡോക്ടറേറ്റ് ലഭിച്ചതെന്ന് അവര്‍ പിന്നീട് തിരുത്തി. ഇക്കാര്യം സര്‍ക്കാര്‍ ലോകായുക്തയെ അറിയിക്കുകയും ചെയ്തു. ഷാഹിദ നല്കിയ വിവരം അടിസ്ഥാനമാക്കിയാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് തെറ്റ് സംഭവിച്ചിട്ടുണ്ടെന്ന് നേരത്തെ ഷാഹിദ സമ്മതിച്ചിരുന്നു. ലോകായുക്തക്ക് നല്കിയ മറുപടിയിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിരുദം കേരള സര്‍വകലാശാലയില്‍ നിന്നല്ലെന്നും അണ്ണാമലൈയില്‍ നിന്നാണെന്നും അവര്‍ തിരുത്തുകയും ചെയ്തിരുന്നു. 2009ലും 2011ലും തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ സത്യവാങ്മൂലത്തില്‍ വിദ്യാഭ്യാസ യോഗ്യത വെച്ചതില്‍ പിഴവ് പറ്റിയെന്നാണ് ഷാഹിദയുടെ വിശദീകരണം.
ഷാഹിദക്ക് വിയറ്റ്നാം സര്‍വകലാശാലയില്‍ നിന്നു പിഎച്ച്ഡി ലഭിച്ചെന്നായിരുന്നു തൃക്കാക്കര സ്വദേശി എസ് ദേവരാജന്‍ സാമൂഹികനീതി വകുപ്പില്‍നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി. ഈ വിവരം പുറത്തുവന്നതോടെ ഷാഹിദക്ക് എത്ര പിഎച്ച്ഡി ബിരുദവും എത്ര ഡിലിറ്റ് ബിരുദവും ലഭിച്ചിട്ടുണ്ടെന്ന ചോദ്യം ഉയര്‍ന്നു. തിരുവനന്തപുരം വട്ടപ്പാറ സ്വദേശിനി അഖില ഖാന് ആണ് പരാതിക്കാരി. ഷാഹിദ കമാല്‍ ബികോം വരെ മാത്രമാണു പഠിച്ചതെന്നും അവസാന വര്‍ഷ പരീക്ഷ പാസായിട്ടില്ലെന്നും ഡോക്ടറേറ്റ് വ്യാജമാണെന്നും ചൂണ്ടിക്കാട്ടി അഖില ഖാന് ലോകായുക്തക്ക് പരാതി നല്‍കുകയായിരുന്നു.
'സാമൂഹിക പ്രതിബദ്ധതയും സ്ത്രീശാക്തീകരണവും' എന്ന വിഷയത്തില്‍ പിഎച്ച്ഡി കിട്ടിയെന്ന് 2018 ജൂലൈ 30ന് ഷാഹിദ ഫെയ്സ്ബുക് പോസ്റ്റിട്ടിരുന്നു. വിദ്യാഭ്യാസ യോഗ്യതയുടെ പേരില്‍ വിവാദമുയര്‍ന്നപ്പോള്‍ അവര്‍ ഫേസ്ബുക്ക് വഴി വിശദീകരണം നല്കി. തനിക്ക് ഇന്റര്‍നാഷനല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍നിന്നു ഡിലിറ്റ് ലഭിച്ചതായും വെളിപ്പെടുത്തി. ഷാഹിദയുടെ വാദം വ്യാജമാണെന്ന് പരാതിക്കാരി പറയുന്നു. വനിതാ കമ്മീഷന് അംഗത്വം റദ്ദാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുന്നത് തടയണമെന്നും ഷാഹിദ ലോകായുക്തയില്‍ ആവശ്യപ്പെട്ടിരുന്നു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications