Get Updates
Get notified of breaking news, exclusive insights, and must-see stories!

ശോഭ സുരേന്ദ്രനെതിരെ അപകീർത്തികേസ് നൽകി ഇപി ജയരാജൻ; നടപടി വ്യാജ ആരോപണങ്ങൾ ചൂണ്ടിക്കാട്ടി

കണ്ണൂർ: ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ അപകീർത്തികേസ് നൽകി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപിയുടെ നടപടി. കണ്ണൂർ ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇപി ജയരാജൻ കേസ് കൊടുത്തത്.

നേരത്തെ ശോഭ സുരേന്ദ്രനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് ഇപി ജയരാജൻ പരാതി നൽകിയിരുന്നു. തനിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണമെന്നായിരുന്നു പരാതിയിൽ ആവശ്യപ്പെട്ടത്. നേരത്തെ ശോഭ സുരേന്ദ്രൻ, ദല്ലാൾ നന്ദകുമാർ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എന്നിവർക്ക് ഇപി വക്കീൽ നോട്ടീസ് അയക്കുകയും ചെയ്‌തിരുന്നു.

sobhaep

ആരോപണങ്ങൾ പിൻവലിച്ച്‌ മാധ്യമങ്ങളിലൂടെ മാപ്പ്‌ അപേക്ഷിച്ചില്ലെങ്കിൽ സിവിൽ-ക്രിമിനൽ നിയമ നടപടികൾക്ക്‌ വിധേയരാകണമെന്നും 2 കോടി രൂപ നഷ്‌ടപരിഹാരം നൽകണമെന്നുമായിരുന്നു നോട്ടീസിൽപറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് ഇപി ഇപ്പോൾ ശോഭ സുരേന്ദ്രനെതിരെ അപകീർത്തികേസ് നൽകിയത്.

തന്നെയും പാര്‍ട്ടിയേയും അധിക്ഷേപിക്കുന്നതിനും കരിവാരിത്തേക്കുന്നതിനും വേണ്ടി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണങ്ങളെന്ന് ഇപി പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. പത്രങ്ങളിലും വാര്‍ത്താചാനലുകളിലും ഉൾപ്പെടെ നല്‍കിയ അഭിമുഖങ്ങളിലും പ്രതികരണങ്ങളിലും അപവാദം പ്രചരിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

നേരത്തെ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണിക്ക് എതിരെയും, ആലപ്പുഴയിലെ സ്ഥാനാർത്ഥി ശോഭയ്ക്ക് എതിരെയും ദല്ലാൾ നന്ദകുമാർ നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപി ജയരാജനെതിരായ ആരോപണങ്ങളിൽ എത്തി നിന്നത്. ഇപി ജയരാജൻ ബിജെപിയിലേക്ക് വരാൻ താൽപര്യം കാട്ടിയെന്നും ഇതിനായി ചർച്ച നടത്തിയെന്നുമായിരുന്നു ശോഭയുടെ ആരോപണം.

താനും നന്ദകുമാറും ജയരാജനും രാമനിലയത്തില്‍ വച്ച് ചര്‍ച്ച നടത്തിയെന്നുംമായിരുന്നു ശോഭ സുരേന്ദ്രൻ പറഞ്ഞത്. താന്‍ സിപിഎമ്മില്‍ ചേരാന്‍ ശ്രമിച്ചിട്ടില്ല. തന്നെ കാണാന്‍ ഇപി ജയരാജന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞതുകൊണ്ടാണ് ചെന്നതെന്നും അവർ ആരോപിച്ചിരുന്നു. മൂന്ന് തവണ താന്‍ ജയരാജനുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. നന്ദകുമാറിനെ ഇതുവരെ തള്ളിപ്പറയാന്‍ ഇപി ജയരാജന്‍ തയ്യാറായിട്ടില്ലെന്നും അവർ പറഞ്ഞു.

അതേസമയം, തിരഞ്ഞെടുപ്പ് കാലത്ത് ഉയർന്നുവന്ന ആരോപണം സിപിഎമ്മിന് മേൽ പതിച്ച ബോംബ് പോലെയായിരുന്നു. ഇപിയെ പോലെ ഒരു നേതാവ് ബിജെപിയിലേക്ക് പോവാൻ ചർച്ച നടത്തിയെന്ന ആരോപണം വലിയ കൊടുങ്കാറ്റാണ് ഉണ്ടാക്കിയത്. കൂടാതെ അദ്ദേഹം പ്രകാശ് ജാവദേക്കറുമായി ചർച്ച നടത്തിയതും വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇപി നിയമനടപടിയുമായി മുന്നോട്ട് പോവുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+