ഫേസ്ബുക്ക് പ്രണയം നഗ്ന ചാറ്റിങിലേക്ക്!! നഗ്ന ഫോട്ടോയും വീഡിയോയും സ്വന്തമാക്കിയ യുവാവ് ചെയ്തത്
ഫേസ്ബുക്ക് വഴിയാണ് നഹീമും പെൺകുട്ടിയും പരിചയത്തിലാകുന്നത്. ഈ പരിചയം പ്രണയത്തിന് വഴി മാറുകയായിരുന്നു. നാല് മാസം മുമ്പാണ് ഇവർ ഫേസ്ബുക്ക് വഴി പരിചയപ്പെടുന്നത്.
കൽപ്പകഞ്ചേരി: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ നഗ്നഫോട്ടോയും വീഡിയോയും കാണിച്ച് ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. പരപ്പനങ്ങാടി സ്വദേശി നഹീമാണ് അറസ്റ്റിലായത്. ഇയാൾക്ക് 25 വയസ് പ്രായമുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തെ?നിയമസഭ തിരഞ്ഞെടുപ്പുകളും ലോക്സഭ തിരഞ്ഞെടുപ്പും ഒരുമിച്ച് നടത്താൻ ആലോചന
പതിനാറുകാരിയായ പ്ലസ് വൺ വിദ്യാർഥിനിയെയാണ് ഇയാൾ ഫോട്ടോയും വീഡിയോയും കാണിച്ച് ഭീഷണിപ്പെടുത്തിയത്. സംഭവം വീട്ടുകാർ അറിഞ്ഞതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രണയിച്ച് വശീകരിച്ച് യുവാവ് പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ സ്വന്തമാക്കുകയായിരുന്നു.
ഫേസ്ബുക്ക് വഴി പരിചയം
ഫേസ് ബുക്ക് വഴിയാണ് നഹീമും പെൺകുട്ടിയും പരിചയത്തിലാകുന്നത്. ഈ പരിചയം പ്രണയത്തിന് വഴി മാറുകയായിരുന്നു. നാല് മാസം മുമ്പാണ് ഇവർ ഫേസ്ബുക്ക് വഴി പരിചയപ്പെടുന്നത്.
വശീകരിച്ച് നഗ്ന ചിത്രങ്ങൾ
പെൺകുട്ടിയെ പ്രണയത്തിലൂടെ വശീകരിച്ച് യുവാവ് നഗ്ന ചിത്രങ്ങൾ കൈക്കലാക്കിയിരുന്നു. നഗ്നത പ്രദർശിപ്പിച്ചുള്ള വീഡിയോ ചാറ്റിങും ഉണ്ടായിരുന്നു.
ഭീഷണിയുമായി യുവാവ്
പെണ്‍കുട്ടി യുവാവിന് അയച്ചു കൊടുത്ത ചിത്രങ്ങൾ കാണിച്ച് ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. സ്വർണാഭരണങ്ങൾ നൽകണമെന്നായിരുന്നു ആവശ്യം.
വീട്ടുകാരെ കാണിക്കും
സ്വർണാഭരണങ്ങൾ നൽകിയില്ലെങ്കിൽ നഗ്ന ചിത്രങ്ങളും ദൃശ്യങ്ങളും വീട്ടുകാരെ കാണിക്കുമെന്നായിരുന്നു യുവാവിന്റെ ഭീഷണി. ഇതോടെയാണ് പെൺകുട്ടി യുവാവിന്റെ ചതി മനസിലാക്കിയത്.
ഫോൺ ഒഴിവാക്കി
യുവാവിന്റെ ഭീഷണി സഹിക്കാൻ കഴിയാതെ വന്നതോടെ പെൺകുട്ടി ഫോൺ ഒഴിവാക്കിയിരുന്നു. ഇതോടെ യുവാവ് പെൺകുട്ടിയുടെ വീട്ടിലെ ലാൻഡ് ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുകയായിരുന്നു.
പുറത്ത് അറിയുന്നത്
ഫോൺ പെൺകുട്ടിയുടെ വീട്ടുകാർ എടുത്തതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉടൻ തന്നെ വീട്ടുകാർ ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ പെൺകുട്ടിയെ കൗൺസിലിങിന് വിധേയമാക്കിയതോടെയാണ് കൂടുതൽ കാര്യങ്ങൾ വ്യക്തമായത്.
പോക്സോ ചുമത്തി അറസ്റ്റ്
ചൈൽഡ്
ലൈൻ
നൽകിയ
റിപ്പോർട്ടിന്റെ
അടിസ്ഥാനത്തിലാണ്
യുവാവിനെ
അറസ്റ്റ്
ചെയ്തത്.
പരപ്പനങ്ങാടിയിലെ
വീട്ടിൽ
നിന്നായിരുന്നു
അറസ്റ്റ്
ചെയ്തത്.
ഇയാൾക്കെതിരെ
പോക്സോ
അടക്കമുള്ള
വകുപ്പുകൾ
ചുമത്തിയിട്ടുണ്ട്.
യുവാവിനെ
തിരൂർ
കോടതിയിൽ
ഹാജരാക്കി
റിമാൻഡ്
ചെയ്തിട്ടുണ്ട്.