ബംഗാളിയെ അടിച്ചുകൊന്നെന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ചത് ഷാരൂഖ് ഖാൻ? കന്നഡക്കാരനും മുങ്ങി...
കേരളത്തിലെ ഹോട്ടലുകളിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾ വ്യാപകമായി അക്രമിക്കപ്പെടുന്നുവെന്നാണ് സമൂഹമാധ്യമങ്ങളിൽ സന്ദേശം പ്രചരിച്ചിരുന്നത്.
കോഴിക്കോട്: അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ കേരളത്തെക്കുറിച്ച് വ്യാജ പ്രചരണം നടത്തിയ കർണ്ണാടക സ്വദേശി മുങ്ങി. കോഴിക്കോട്ടെ ഹോട്ടലിൽ ജോലി ചെയ്തിരുന്ന കർണ്ണാടക സ്വദേശിയാണ് പോലീസ് അന്വേഷണം ആരംഭിച്ചതോടെ സ്ഥലം കാലിയാക്കിയത്.
കേരളത്തിലെ ഹോട്ടലുകളിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾ വ്യാപകമായി അക്രമിക്കപ്പെടുന്നുവെന്നാണ് സമൂഹമാധ്യമങ്ങളിൽ സന്ദേശം പ്രചരിച്ചിരുന്നത്. കോഴിക്കോട്ടെ ഹോട്ടലുടമ ബംഗാളി തൊഴിലാളിയെ അടിച്ചുകൊന്നെന്നും സന്ദേശം പ്രചരിച്ചിരുന്നു. ഉത്തരേന്ത്യയിലെ ആൾക്കൂട്ട കൊലപാതകങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമാണ് കേരളത്തിലേതെന്ന പേരിൽ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നത്.

കോടഞ്ചേരി സ്വദേശിയുടെ...
കേരളത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തുന്നതിന് മലയാളിയായ ഹോട്ടൽ തൊഴിലാളിയുടെ സിം കാർഡ് ഉപയോഗിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കോടഞ്ചേരി സ്വദേശി ഷമീറിന്റെ പേരിലുള്ള സിംകാർഡാണ് ബംഗാളി യുവാവ് ഉപയോഗിച്ചിരുന്നത്.

ചോദ്യം ചെയ്തപ്പോൾ...
കോടഞ്ചേരി സ്വദേശി ഷമീറിന്റെ പേരിലുള്ള സിംകാർഡിൽ നിന്നാണ് വ്യാജ സന്ദേശം പ്രചരിക്കുന്നതെന്ന് മനസിലാക്കിയ പോലീസ് സംഘം ഷമീറിനെ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു.

നടക്കാവിലെ ഹോട്ടലിൽ...
എന്നാൽ തന്റെ പേരിലുള്ള സിംകാർഡ് നടക്കാവിലെ ഹോട്ടലിൽ ജോലി ചെയ്യുന്ന ബംഗാൾ സ്വദേശി ഷാരൂഖ് ഖാനാണ് ഉപയോഗിക്കുന്നതെന്ന് ഷമീർ പോലീസിനോട് പറഞ്ഞു.

ആർക്കുമറിയില്ല...
തുടർന്ന് നടക്കാവിലെ ഹോട്ടലിലെത്തിയ പോലീസിന് ഷാരൂഖ് ഖാനെ കണ്ടെത്താനായില്ല. ഇയാൾ ബംഗാളിലേക്ക് മടങ്ങിപ്പോയെന്നാണ് സഹപ്രവർത്തകർ പറഞ്ഞത്.

പ്രചരിപ്പിച്ചു...
നടക്കാവിൽ ജോലി ചെയ്തിരുന്ന ഷാരൂഖ് ഖാന് പുറമേ, വ്യാജ സന്ദേശം പ്രചരിപ്പിച്ച കർണ്ണാടക സ്വദേശിയായ ഹോട്ടൽ തൊഴിലാളിയെയും പോലീസ് തിരയുന്നുണ്ട്.

അന്വേഷണം തുടരുന്നു...
പോലീസ് അന്വേഷിക്കുന്നതറിഞ്ഞ് കർണ്ണാടക സ്വദേശിയും കേരളത്തിൽ നിന്ന് മുങ്ങിയതയാണ് വിവരം. ഇയാളുടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അവസാനമായി ബെംഗളൂരുവിലുണ്ടെന്നാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്.

സൈബർ സെൽ...
വ്യാജ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ അന്വേഷണം വ്യാപിപ്പിച്ചെന്നാണ് പോലീസ് അറിയിച്ചത്. സൈബർ സെല്ലിന്റെ സഹായത്തോടെ കൂടുതൽപേരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications