മധുവിനെ തല്ലിക്കൊന്നിട്ടും മതിവരാതെ ആൾക്കൂട്ടം! സോഷ്യൽ മീഡിയയിൽ അപവാദ പ്രചാരണം
പാലക്കാട്: അരിയും സാധനങ്ങളും സ്ഥിരമായി മോഷ്ടിക്കുന്നു എന്നാരോപിച്ചാണ് മധു എന്ന ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. മാനസിക രോഗിയാണ് എന്നത് പോലും പരിഗണിക്കാതെ ആയിരുന്നു ആള്‍ക്കൂട്ടത്തിന്റെ ക്രൂരത. മധുവിന്റെ കുടുംബം ജീവിക്കുന്നത് ഭേദപ്പെട്ട നിലയില്‍ ആണെന്നും സമനില തെറ്റിയതോടെ മധു വീട് വീട്ട് പോയതാണെന്നും പറയുന്നു. അതിനിടെ മധുവിനെ കരിവാരി തേക്കുന്ന തരത്തിലുള്ള വീഡിയോകളും സന്ദേശങ്ങളും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മധുവിന്റെ കുടുംബം.

മധുവിനെ മോശമാക്കി പ്രചാരണം
അട്ടപ്പാടിയില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകത്തെ ന്യായീകരിക്കാനും ചിലരുണ്ട് എന്നതാണ് സോഷ്യല്‍ മീഡിയയിലെ യാഥാര്‍ത്ഥ്യം. കക്കാന്‍ രണ്ട് തല്ല് കിട്ടിയെന്ന് വരുമെന്നും മധു മരണം അര്‍ഹിക്കുന്നതാണ് എന്ന് വരെ പറയുന്നവരുണ്ട്. മധുവിനെ മോശമായി ചിത്രീകരിക്കുന്ന വീഡിയോകളും സന്ദേശങ്ങളും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

പ്രചാരണങ്ങള്‍ വ്യാജം
ഇത്തരത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ വ്യാജമാണെന്ന് മധുവിന്റെ സഹോദരി ചന്ദ്രിക പ്രതികരിച്ചു. മധു സ്ത്രീകളുടെ ഇടയില്‍ ചെന്നിരിക്കാറുണ്ടെന്നും ഗ്യാസ് മോഷ്ടിച്ച് കൊണ്ടുപോയി എന്നുമൊക്കെയാണ് പ്രചാരങ്ങള്‍. മധുവിനെ സമൂഹത്തിന് മുന്നില്‍ അപമാനിക്കാനാണ് ഇത്തരം പ്രചാരണങ്ങളെന്ന് കുടുംബം ആരോപിക്കുന്നു.

സ്ത്രീകളോട് മിണ്ടാറില്ല
വിശന്നപ്പോള്‍ മധു ഭക്ഷണം എടുത്തിട്ടുണ്ടാകാം. അതല്ലാതെ മറ്റൊരു തെറ്റും ചെയ്ത് കാണില്ല. സ്ത്രീകളോട് സംസാരിക്കാന്‍ പോലും തയ്യാറാകാത്ത ആളാണ് മധു. അത്തരമൊരാള്‍ സ്ത്രീകളുടെ ഇടയില്‍ എങ്ങെനെ പോയിരിക്കുമെന്ന് മധുവിന്റെ സഹോദരി ചോദിക്കുന്നു.

കള്ളനെന്ന് വരുത്തിത്തീർക്കാൻ
ഗ്യാസ് എന്താണെന്ന് അറിയാത്ത ഒരാള്‍ എന്തിനാണ് ഗ്യാസ് മോഷ്ടിക്കുന്നത് എന്നും ചന്ദ്രിക ചോദിക്കുന്നു. മധുവിനെ കള്ളനെന്ന് വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വ്വം നടത്തുന്ന പ്രചാരണങ്ങളാണ് ഇവയെല്ലാം. ആള്‍ക്കൂട്ടത്തെ ഭയമായിരുന്നു മധുവിന്. വീട്ടിലേക്ക് പോലും വരാറില്ല.

വീട്ടിൽ വരാറില്ല
ഭക്ഷണം കഴിക്കാനെങ്കിലും ആദ്യമൊക്കെ വീട്ടില്‍ വന്നിരുന്നു. എന്നാല്‍ പിന്നെ പിന്നെ അതും ഇല്ലാതായി. കാട്ടില്‍ താമസമാക്കിയത് പോലും ആളുകളെ ഭയന്നിട്ടായിരുന്നു. വീട്ടില്‍ വല്ലപ്പോഴും വന്നാല്‍ത്തന്നെ വീട്ടുകാരോട് സംസാരിക്കില്ലായിരുന്നു. മധു എവിടെയാണ് എന്നത് സംബന്ധിച്ച് വീട്ടുകാര്‍ക്ക് അറിവുണ്ടായിരുന്നില്ല.

ഫോറസ്റ്റ് ഡ്രൈവർക്കെതിരെ
ചിലര്‍ അവനെ പലയിടത്ത് വെച്ച് കണ്ടതായി ആദ്യമൊക്കെ വീട്ടില്‍ വന്ന് പറയുമായിരുന്നു. പിന്നെ അതുമില്ലാതായി. മധുവിനെയും വീട്ടുകാരെയും ഊരിലെ എല്ലാവര്ക്കും അറിയാം. ഫോറസ്റ്റ് ജീപ്പ് ഡ്രൈവര്‍ വിനോദാണ് മധുവിനെ കാട്ടില്‍ കണ്ട വിവരം നാട്ടുകാരെ അറിയിച്ചതെന്നും കുടുംബം ആരോപിക്കുന്നു.

വ്യാജ ചിത്രവും പ്രചരിക്കുന്നു
മധുവിന്റെ പേരില്‍ ഇത്തരം വ്യാജപ്രചാരണങ്ങള്‍ നടത്തരുതെന്നും കുടുബം അഭ്യര്‍ത്ഥിക്കുന്നു. പാലക്കാടുള്ള ആദിവാസി പരിശീലന കേന്ദ്രത്തില്‍ കഴിയുമ്പോഴുള്ള മധുവിന്റെ ചിത്രമെന്ന പേരിലൊരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാലത് വ്യാജമാണ് എന്ന വിവരം പുറത്ത് വന്നിട്ടുണ്ട്. ധന്യാ രാമന് അടക്കമുള്ളവര്‍ ഈ ചിത്രം പങ്കുവെച്ചിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications