പദ്മനാഭ സ്വാമി ക്ഷേത്രത്തിനു സമീപം വീണ്ടും തീപിടുത്തം: തീപിടുത്തമുണ്ടായത് അതീവ സുരക്ഷാ മേഖലയില്‍
തിരുവനന്തപുരം: പദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം വീണ്ടും തീപിടുത്തം. അതീവ സുരക്ഷാ മേഖലയിലാണ് വീണ്ടും തീപിടുത്തമുണ്ടായത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം.
പദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തെ നാല് നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. എസിവി ബ്രോഡ് ബാന്‍ഡ് ഓഫീസില്‍ നിന്നായിരുന്നു തീ പടര്‍ന്നത്. സമീപത്തെ ജയ്ഹിന്ദ് ചാനലിന്റെ ഓഫീസിലേക്കും തീ പടര്‍ന്നതായാണ് വിവരം. ജയ്ഹിന്ദ് ഓഫീസിന്റെ ഒരു വശം തീപിടിച്ച് നശിച്ചു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ആറ് യൂണിറ്റ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ എത്തിയാണ് തീ അണച്ചത്. കെട്ടിടത്തിലെ അഗ്നിശമന ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
അവധി ദിവസമായതിനാലും ഫയര്‍ഫോഴ്സ് അധികൃതരുടെ സമയോചിതമായ ഇടപെടല്‍ കൊണ്ടും വന്‍ ദുരന്തം ഒഴിവായി. അതീവ സുരക്ഷാ മേഖലയില്‍ അടിക്കടി തീപിടുത്തമുണ്ടാകുന്നത് അധികൃതരുടെ വീഴ്ചയാണെന്നാണ് ആരോപണം.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications