കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്ഷരമറിയാത്ത ഉമ്മൂമ്മ ആത്മഹത്യക്കുറിപ്പെഴുതി; ചെറുമകനും ഭാര്യയും അറസ്റ്റില്‍

Google Oneindia Malayalam News

മണ്ണാര്‍ക്കാട്: കരിമ്പുഴ തോട്ടക്കര ഇങ്ങാകോട്ടില്‍ മമ്മിയുടെ ഭാര്യ നബീസ (71)യുടെ മരണവുമായി ബന്ധപ്പെട്ട് ഇവരുടെ മകളുടെ മകന്‍ ബഷീര്‍(33), ഭാര്യ കണ്ടമംഗലം സ്വദേശിനി ഫസീല (27) എന്നിവര്‍ പിടിയിലായി. ഇരുവരും ചേര്‍ന്ന് സ്ത്രീയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം റോഡരുകില്‍ കൊണ്ടിടുകയായിരുന്നെന്ന് പോലീസ് കണ്ടെത്തി.

ആര്യമ്പാവില്‍ റോഡരികിലെ മരച്ചുവട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നസീബയുടെ ബാഗിലെ ആത്മഹത്യക്കുറിപ്പാണ് നിര്‍ണ്ണായകമായത്. അക്ഷരം അറിയാത്ത നബീസ എങ്ങിനെ കത്തെഴുതിയെന്ന അന്വേഷണമാണ് പ്രതികളിലേക്ക് കാര്യങ്ങളെത്തിച്ചത്. അന്വേഷണത്തിനെന്ന വ്യാജേന പ്രതികളെ സ്റ്റേഷനില്‍ വിളിച്ച് വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

തുമ്പുണ്ടാക്കിയത് നാട്ടുകാരുടെ സംശയം

തുമ്പുണ്ടാക്കിയത് നാട്ടുകാരുടെ സംശയം

എഴുതാനറിയാത്ത നബീസയുടെ ആത്മഹത്യക്കുറിപ്പ് സംബന്ധിച്ച നാട്ടുകാരുടെ സംശയമാണ് കേസിന് തുമ്പുണ്ടാക്കിയത്.

വീട്ടില്‍ കയറാന്‍ തടസ്സം

വീട്ടില്‍ കയറാന്‍ തടസ്സം

ബഷീറിന്റെ പിതാവിന് ഭക്ഷണത്തില്‍ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ച ബഷീറിന്റെ ഭാര്യ ഫസീലയെ വീട്ടില്‍ നിന്നും പുറത്താക്കിയിരുന്നു. തിരിച്ച് കയറാന്‍ വല്ല്യുമ്മ നബീസയായിരുന്നു തടസ്സം. ഇതാണ് വല്ല്യുമ്മയെ ഒഴിവാക്കാന്‍ ബഷീറിനെ പ്രേരിപ്പിച്ചത്.

വായിലേക്ക് വിഷം ഒഴിച്ചു

വായിലേക്ക് വിഷം ഒഴിച്ചു

കുന്തിപ്പുഴനമ്പിയം കുന്നിലെ വാടക വീട്ടിലേക്ക് നബീസയെ വിളിച്ച് കൊണ്ട്‌പോയി രാത്രി ഭക്ഷണത്തിലെ ചീരക്കറിയില്‍ ചിതലിനുള്ള മരുന്ന് ചേര്‍ത്ത് കഴിക്കാന്‍ കൊടുക്കുകയായിരുന്നു. എന്നാല്‍ കാര്യമായ അസ്വസ്ഥതകളൊന്നും നബീസക്ക് അനുഭവപ്പെട്ടില്ല. തുടര്‍ന്ന് വായില്‍ വിഷം ഒഴിക്കുകയായിരുന്നു.

പരാതി നല്‍കിയതും ബഷീര്‍

പരാതി നല്‍കിയതും ബഷീര്‍

നബീസയെ കാണാനില്ലെന്ന് ബന്ധുക്കളോട് വിളിച്ചറിയിച്ചതും പോലീസില്‍ പരാതി നല്‍കിയതും ബഷീര്‍ തന്നെയായിരുന്നു.

തെളിവെടുപ്പ് നടത്തി

തെളിവെടുപ്പ് നടത്തി

ഞായറാഴ്ച രാവിലെ ബഷീറിനെയും ഫസീലയെയും അവര്‍ താമസിച്ചിരുന്ന വാടക വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇരുവരെയും റിമാന്‍ഡ് ചെയ്തു.

English summary
Grand son and wife areested for grand mother's murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X