കേരളത്തിൽ 100 ശതമാനം പേര്‍ക്ക് ആദ്യഡോസ് വാക്സിന്; ആകെ 5 കോടി കടന്നു - വീണാ ജോര്‍ജ്ജ്
കേരളത്തിൽ 100 ശതമാനം പേര്‍ക്ക് ആദ്യഡോസ് വാക്സിന്; ആകെ 5 കോടി കടന്നു - വീണാ ജോര്‍ജ്ജ്
തിരുവനന്തപുരം: കേരളത്തിൽ 18 വയസ്സിന് മുകളിൽ പ്രായമുളള 100 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ് വാക്സിന് നല്കി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് പുതിയ റിപ്പോർട്ട് പുറത്ത് വിട്ടത്. സംസ്ഥാനത്ത് 18 വയസിന് മുകളിലുളള പ്രായക്കാരെ ലക്ഷ്യം വച്ചുളള വാക്സിനേഷൻ രീതിയായിരുന്നു ഇത്. ജനസംഖ്യയുടെ 2,67,09,000 പേര്‍ക്ക് ആദ്യ ഡോസ് കോവിഡ് വാക്സിന് നല്കാൻ കഴിഞ്ഞു. മന്ത്രി വ്യക്തമാക്കി.
എന്നാൽ, സമ്പൂര്‍ണ വാക്സിനേഷന് 83 ശതമാനവുമായി. അതാതയത്, കണക്കുകൾ പ്രകാരം, 2,21,77,950 പേർ വാക്സിൻ എടുത്തു. ഇതുകൂടാതെ കരുതല്‍ ഡോസിന് അര്ഹതയുള്ളവരില് 33 ശതമാനം (2,91,271) പേര്‍ക്ക് വാക്സിന് നല്കി. 15 നും 17 നും ഇടയ്ക്ക് പ്രായമുള്ള 61 ശതമാനം പേര്‍ക്ക് (9,25,722) വാക്സിന് നല്‍കിയിട്ടുണ്ട്.
എല്ലാ വിഭാഗങ്ങളിലുമായി 5 കോടിയിലധികം ഡോസ് വാക്സിനേഷന് നല്കി. കോവിഡ് അതി തീവ്ര വ്യാപന സമയത്ത് ഈയൊരു നേട്ടം കൈവരിക്കാനായത് സംസ്ഥാനത്തെ സംബന്ധിച്ച് പ്രധാനമാണെന്ന് വകുപ്പ് മന്ത്രി അറിയിച്ചു.

അതേ സമയം, കോവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് പ്രത്യേക വാക്സിനേഷന് ഡ്രൈവ് നടത്തിയാണ് ഈയൊരു ലക്ഷ്യം പൂര്‍ത്തിയാക്കിയത്. സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയായി 2,67,09,000 ആണ് കേന്ദ്രം കണക്കാക്കി അനുവദിച്ചിരുന്നത്. ഇനിയാരെങ്കിലും വാക്സിനെടുക്കാനുണ്ടെങ്കില്‍ ഉടന്‍ വാക്സിന് സ്വീകരിക്കേണ്ടതാണെന്നും മന്ത്രി ആവിശ്യപ്പെട്ടു.
എന്നാൽ, രാജ്യത്ത് ആദ്യമായി കിടപ്പ് രോഗികള്‍ക്ക് വീട്ടില്‍ പോയി വാക്സിന് നല്കിയ സംസ്ഥാനമാണ് കേരളം. 60 വയസിന് മുകളിൽ ഉള്ളവര്‍ക്കും കിടപ്പ് രോഗികള്‍ക്കും മുഴുവന്‍ വാക്സിന് നല്‍കുന്നതിതിനായി പ്രത്യേക യജ്ഞങ്ങള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കി. വാക്സിനേഷനായി രജിസ്ട്രേഷന് നടത്താനറിയാത്തവര്‍ക്ക് കൂടി വാക്സിന് നല്‍കാനായി.
വാക്സിന് സമത്വത്തിനായി വേവ് ക്യാമ്പയിന് ആവിഷ്ക്കരിച്ച് നടപ്പിലാക്കി. ഇതു കൂടാതെ ഗര്‍ഭിണികളുടെ വാക്സിനേഷനായി മാതൃകവചം, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്സിനേഷന്, സ്കൂളുകളിലെ വാക്സിനേഷന് എന്നിവയും നടപ്പിലാക്കി.
അതേസമയം, സംസ്ഥാനത്ത് കുട്ടികളുടെ വാക്സിനേഷൻ 50 ശതമാനം കടന്നുവെന്ന് മന്ത്രി കഴിഞ്ഞാഴ്ച വ്യക്തമാക്കിരുന്നു. 15നും 18നും ഇടയ്ക്ക് പ്രായമുള്ള പകുതിയിലധികം കുട്ടികള്‍ക്കും കോവിഡ് വാക്സിന് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. ജനുവരി 15 വരെയുളള കണക്ക് പ്രകാരം, കേരളത്തിൽ ആകെ 7,66,741 കുട്ടികള്‍ക്കാണ് വാക്സിന് നല്‍കിയത്. തൃശൂര്‍ ജില്ലയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ വാക്സിന് എടുത്തത്.
ഇവിടെ ആകെ 97,458 ഡോസ് വാക്സിന് നല്കി. സംസ്ഥാനത്ത് ജനുവരി മൂന്നിനാണ് കുട്ടികളുടെ വാക്സിനേഷന് പ്രക്രിയ ആരംഭിച്ചത്. ഒമൈക്രോണ്‍ സാഹചര്യത്തില്‍ പരമാവധി കുട്ടികള്‍ക്ക് വേഗത്തില്‍ വാക്സിന് നല്കാനായെന്ന് വകുപ്പ് മന്ത്രി വ്യക്തമാക്കിരുന്നു. പ്രത്യേക വാക്സിനേഷന് ഡ്രൈവ് സംഘടിപ്പിച്ചാണ് വാക്സിന് നല്‍കിയത്. ജനുവരി 15 വരെയുളള കണക്ക് പ്രകാരം, കേവലം 12 ദിവസം കൊണ്ട് പകുതിയിലധികം കുട്ടികള്‍ക്ക് വാക്സിന് നല്കാന് സാധിച്ചതെന്നും മന്ത്രി വ്യക്തമാക്കിരുന്നു.
ജനുവരി 15 വരെയുളള കണക്ക് പ്രകാരം, കുട്ടികളുടെ വാക്സിനേഷൻ ജില്ല തിരിച്ചുളള കണക്കുകൾ ഇങ്ങനെ ;- തിരുവനന്തപുരം 70,021, കൊല്ലം 60,597, പത്തനംതിട്ട 29,584, ആലപ്പുഴ 57,764, കോട്ടയം 47,835, ഇടുക്കി 28,571, എറണാകുളം 56,943, തൃശൂര്‍ 97,458, പാലക്കാട് 76,145, മലപ്പുറം 70,144, കോഴിക്കോട് 45,789, കണ്ണൂര്‍ 73,803, വയനാട് 24,415, കാസര്‍ഗോഡ് 27,642 എന്നിങ്ങനേയാണ് കുട്ടികള്‍ക്ക് വാക്സിന് നല്‍കിയത്.
അതേ സമയം, സംസ്ഥാനത്ത് 1,67,813 പേര്‍ക്കാണ് ഇതുവരെ കരുതല്‍ ഡോസ് വാക്സിന് നല്‍കിയത്. 96,946 ആരോഗ്യ പ്രവര്‍ത്തകര്‍, 26,360 കോവിഡ് മുന്നണി പോരാളികള്‍, 44,507 അറുപത് വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കിയത്. 18 വയസിന് മുകളില്‍ വാക്സിന് എടുക്കേണ്ട ജനസംഖ്യയുടെ 99.68 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും 82.27 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും നല്‍കിയെന്നും മന്ത്രി അറിയിച്ചിരുന്നു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications