കോടിയേരി വെറും അഞ്ചാം പത്തിയല്ല, ജയ്ഷെ മുഹമ്മദ് ഭീകരനെക്കാൾ വലിയ അഞ്ചാംപത്തിയെന്ന് സുരേന്ദ്രൻ
കോഴിക്കോട്: പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യ പാകിസ്താന് ചുട്ടമറുപടി നല്‍കിയത് രാജ്യം ആഘോഷിക്കുകയാണ്. പാക് അതിര്‍ത്തി കടന്ന് ജെയ്‌ഷെ മുഹമ്മദിന്റെ ഭീകര ക്യാംപുകള്‍ തകര്‍ക്കുകയും നേതാക്കള്‍ അടക്കമുളള ഭീകരരെ കൊലപ്പെടുത്തുകയും ചെയ്ത ഇന്ത്യന്‍ വ്യോമസേനയ്ക്ക് അഭിനന്ദന പ്രവാഹമാണ്. എന്നാല്‍ ഇന്ത്യ നടത്തിയ ആക്രമണം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുളള നനീക്കമാണ് എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണം.
കോടിയേരി ബാലകൃഷ്ണന്റെ ഈ പ്രസ്താവനയ്ക്ക് എതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ കോടിയേരി ബാലകൃഷ്ണനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലാണ് വിമര്‍ശനം.
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: '' കോടിയേരി ബാലകൃഷ്ണൻ വെറും അഞ്ചാം പത്തിയല്ല ജയ്ഷ് ഇ മുഹമ്മദ് ഭീകരനെക്കാൾ വലിയ അഞ്ചാംപത്തിയാണ്. ഇത്തരം ചതിയന്മാരെയാണ് രാജ്യം കൂടുതൽ ഭയപ്പെടേണ്ടത്. ഒരു സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രിയായിരുന്ന ഈ പരമദ്രോഹിയെ നാടുകടത്തുകയാണ് വേണ്ടത്''.
കേരള സംരക്ഷണ യാത്രയ്ക്ക് നെടുങ്കണ്ടത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കവെയാണ് ഇന്ത്യന്‍ ആക്രമണത്തെ കോടിയേരി വിമര്‍ശിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് പാകിസ്താനുമായി യുദ്ധമുണ്ടാക്കി തെരഞ്ഞെടുപ്പ് തന്നെ അട്ടിമറിക്കാനുളള ബിജെപിയുടേയും ആര്‍എസ്എസിന്റെയും തന്ത്രമാണ് മിന്നലാക്രമണം എന്നാണ് കോടിയേരി അഭിപ്രായപ്പെട്ടത്. ഇത് വഴി രാജ്യത്ത് ഹിന്ദു- മുസ്ലീം വിരോധം സൃഷ്ടിക്കാനും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനുമാണ് ആര്‍എസ്എസ് ശ്രമിക്കുന്നത് എന്നും കോടിയേരി പറഞ്ഞിരുന്നു.