Get Updates
Get notified of breaking news, exclusive insights, and must-see stories!

കരിപ്പൂർ വിമാനാപകടത്തിന്റെ കാരണം ഉടനറിയാം;റിപ്പോർട്ട് പരസ്യപ്പെടുത്താനൊരുങ്ങി കേന്ദ്രം

കണ്ണൂർ: കരിപ്പൂർ വിമാന അപകട റിപ്പോർട്ട് വ്യേമയാന മന്ത്രാലയം പരസ്യപ്പെടുത്താൻ ഒരുങ്ങുന്നത് അപകടമുണ്ടായി ഒരുവർഷം പൂർത്തിയാവുന്ന വേളയിൽ. അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് ഈ മാസം പരസ്യപ്പെടുത്തിയേക്കുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. എംപി അബ്ദുൽ സമദ് സമദാനി എം.പി സമർപ്പിച്ച നിവേദനത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിലെ അ‍ഞ്ചംഗ വിദഗ്ദ സമിതിയാണ് അപകടം അന്വേഷിക്കുന്നത്.

flight-1603960883.jpg

കിടു ലുക്കില്‍ നടി എസ്തര്‍ അനില്‍; എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍

വിമാനാപകട അന്വേഷണ നിയമ(2017)ത്തിലെ 14ാം വകുപ്പ് പ്രകാരം യു.എസ്.എയിലെ എൻ.ടി.എസ്.ബി പ്രതിനിധികളുമായി റിപ്പോർട്ടിനെ സംബന്ധിച്ച ചർച്ച നടക്കുകയാണ്. കൊവിഡ് സാഹചര്യം ചർച്ചയുടെ പുരോഗതിക്ക് തടസ്സമായതെന്നും വിമാനാപകടവും പ്രതികൂല കാലാവസ്ഥയും പരിഗണിച്ചാണ് കോഴിക്കോട് നിന്ന് വലിയവിമാനങ്ങളുടെ സർവീസ് എയർഇന്ത്യ താത്കാലികമായി നിർത്തിവച്ചതെന്നും വ്യോമയാന മന്ത്രി അറിയിച്ചു. വലിയ വിമാനങ്ങൾ പറക്കുന്നത് സംബന്ധിച്ച് വിലയിരുത്താൻ വ്യോമയാന ഡയറക്ടറേറ്റിൽ നിന്നുള്ള പ്രതിനിധിസംഘം വിമാനത്താവളം സന്ദർശിച്ചിരുന്നു. ഇവർ സമർപ്പിച്ച എട്ട് നിർദ്ദേശങ്ങൾ എയർപോർട്ട് അതോറിറ്റിക്ക് അയച്ചിട്ടുണ്ട്. സർവീസ് പുനരാരംഭിക്കുന്നത് വിമാനാപകടത്തെ സംബന്ധിച്ച അന്വേഷണ റിപ്പോർട്ടിനെ ആശ്രയിച്ചാണിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

2020 ആഗസ്റ്റ് 7 ന് രാത്രിയാണ് കരിപ്പൂരിൽ ഐഎക്സ് 1344 എന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തില്‍പ്പെട്ടത്. വിമാനം റൺവേയിൽ നിന്ന് തെന്നിനീങ്ങി 35 മീറ്റർ താഴ്‌ചയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ 21 പേരായിരുന്നു മരിച്ചത്.. 184 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. 168 പേരോളം ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നു. അപകടത്തിന് പിന്നാലെ ഡിജിസിഎ കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സി കാറ്റഗറിയിൽ പെടുന്ന ചെറിയ വിമാനങ്ങൾ മാത്രമാണ് നിലവിൽ ഇവിടെ സർവ്വീസ് നടത്തുന്നത്.

നേരത്തെ കരിപ്പൂരിൽ സർവീസിസ് നടത്തിയിരുന്നതിൽ നല്ലൊരു പങ്കും വലിയ വിമാനങ്ങളായിരുന്നു. ചെറിയ വിമാനങ്ങളുമായി സർവീസ് നടത്താൻ പല കമ്പനികളും തയ്യാറായിട്ടില്ല. പ്രവാസികളെ ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നെടുമ്പാശ്ശേരിയേയോ, കണ്ണൂരിനേയോ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. വലിയ വിമാനങ്ങളുടെ സർവീസ് നീണ്ടുപോയാൽ കരിപ്പൂരിന്റെ നിലനിൽപ്പ് തന്നെ ഇല്ലാതാകുമെന്ന് ചൂണ്ടിക്കാട്ടി വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ശക്തമായിരുന്നു. വിമാനാപകട റിപ്പോർട്ടിന് പിന്നാലെ വലിയ വിമാനങ്ങൾക്കുള്ള വിലക്ക് നീങ്ങുമെന്ന പ്രതീക്ഷയിലാണ് ഏവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+