Get Updates
Get notified of breaking news, exclusive insights, and must-see stories!

മഷിക്കുപ്പി സമരത്തില്‍ നിന്നും ഒട്ടുംവളർച്ച നേടിയിട്ടില്ലാത്ത കോണ്‍ഗ്രസുകാരനാണ് സതീശന്‍: ജയരാജന്‍

ആക്രമിക്കപ്പെട്ടു എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞ ശ്രീ തിരുവഞ്ചൂരിനെ, അപ്പോൾത്തന്നെ വിളിച്ച മാധ്യമങ്ങൾക്ക് മുമ്പാകെ തിരുവഞ്ചൂർ പറഞ്ഞത് - 'തന്നെയാരും കയ്യേറ്റം ചെയ്യുകപോലും ഉണ്ടായില്ല ' എന്നായിരുന്നു.

 mv-

തിരുവനന്തപുരം: നിയമസഭയിലെ പ്രതിഷേധങ്ങളില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും യു ഡി എഫിനുമെതിരെ രൂക്ഷ വിമർശനവുമായി സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ചുവന്ന മഷി നിറച്ച കുപ്പിയുമായി സമരം നടത്തിയ കെ എസ് യു വിൽ നിന്നും ഒട്ടും വളർച്ച നേടാത്ത കോൺഗ്രസുകാരനെയാണ് ഇന്ന് വി ഡി സതീശൻ സ്വയം അനാവരണം ചെയ്യപ്പെട്ടതെന്നാണ് എം എവി ജയരാജന്‍ കുറിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ കേരള ദ്രോഹ തീരുമാനത്തിനെതിരെ, നാടിനൊപ്പം ചേർന്ന് ശബ്ദമുയർത്താൻ വല്ലാതെ മടിച്ച വി ഡി സതീശന്, സംസ്ഥാന സർക്കാരിനെതിരെ വ്യാജ ആക്രമണക്കഥയുൾപ്പടെ ഉണ്ടാക്കി സംസാരിക്കാൻ നൂറുനാവാണെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. എംവി ജയരാജന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം..

സമരനാടകത്തുടർച്ച - മഷിക്കുപ്പി സമരത്തിൽ നിന്നും വി ഡി സതീശന്റെ വ്യാജ ആക്രമണക്കഥ വരെ...
===============

ചുവന്ന മഷി നിറച്ച കുപ്പിയുമായി സമരം നടത്തിയ കെ.എസ്.യു വിൽ നിന്നും ഒട്ടും വളർച്ച നേടാത്ത കോൺഗ്രസുകാരനെയാണ് ഇന്ന് വി ഡി സതീശൻ സ്വയം അനാവരണം ചെയ്യപ്പെട്ടത്. കോൺഗ്രസിലെ ഉൾപ്പടെ വലിയ നേതാക്കളിരുന്ന 'പ്രതിപക്ഷ നേതാവ്' പദവിയുടെ വലിപ്പത്തിനൊത്തുയരാൻ അദ്ദേഹത്തിന് സാധിച്ചില്ലെന്ന് മാത്രമല്ല, ആ പദവിയുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തും വിധം നിർലജ്ജം വ്യാജ ആക്രമണക്കഥ സൃഷ്ടിച്ച് പത്രസമ്മേളനം നടത്തി, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രീ സതീശൻ ശ്രമിച്ചതും നാടാകെ തിരിച്ചറിഞ്ഞു.

ആക്രമിക്കപ്പെട്ടു എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞ ശ്രീ തിരുവഞ്ചൂരിനെ, അപ്പോൾത്തന്നെ വിളിച്ച മാധ്യമങ്ങൾക്ക് മുമ്പാകെ തിരുവഞ്ചൂർ പറഞ്ഞത് - 'തന്നെയാരും കയ്യേറ്റം ചെയ്യുകപോലും ഉണ്ടായില്ല ' എന്നായിരുന്നു. അതോടെ ശ്രീ വി ഡി സതീശൻ പറഞ്ഞ വ്യാജ ആക്രമണക്കഥ, സ്വപ്നയുടെ ആരോപണം പോലെ നിമിഷനേരം കൊണ്ട് തുറന്നുകാട്ടപ്പെട്ടു.

പിന്നാലെ വന്ന അഭിനയ പ്രതിഭകളേയും ജനങ്ങൾ സോഷ്യൽ മീഡിയയിൽ കണ്ടംവഴി ഓടിച്ചു. കൈ ചവിട്ടി ഒടിച്ചു എന്നുപറഞ്ഞ് ആദ്യം കൈയാകെ പ്ലാസ്റ്ററിട്ടയാൾ, പിന്നെ ഒരു ചരടില്ലെന്നോണം കൈ തൂക്കിയിട്ട് മാധ്യമങ്ങൾക്ക് മുന്നിൽ വന്നതോടെ ആ കള്ളവും വെളിച്ചത്തായി. കയ്യൊടിഞ്ഞാൽ പിന്നെ ആ കൈ അനക്കാൻ കഴിയാത്തവിധം വേദന ആയിരിക്കുമെന്നും കയ്യിലിട്ട പ്ലാസ്റ്ററത്രയും 10 മിനുട്ടുകൊണ്ട് നീക്കം ചെയ്യാൻ സാധിക്കില്ലെന്നും ജനങ്ങളാകെ സോഷ്യൽ മീഡിയായിൽ തുറന്നു കാണിച്ചതോടെ, യു. ഡി. എഫ് ഉടായിപ്പിനെതിരെ എല്ലാവരും രംഗത്തിറങ്ങി..

കേന്ദ്ര സർക്കാരിന്റെ കേരള ദ്രോഹ തീരുമാനത്തിനെതിരെ, നാടിനൊപ്പം ചേർന്ന് ശബ്ദമുയർത്താൻ വല്ലാതെ മടിച്ച ശ്രീ വി ഡി സതീശന്, സംസ്ഥാന സർക്കാരിനെതിരെ വ്യാജ ആക്രമണക്കഥയുൾപ്പടെ ഉണ്ടാക്കി സംസാരിക്കാൻ നൂറുനാവാണ്. പ്രതിപക്ഷ നേതാവ് സ്ഥാനത്തിരുന്ന് ജനങ്ങളേയും സമൂഹത്തേയും തെറ്റിദ്ധരിപ്പിച്ച അദ്ദേഹം, ആ സ്ഥാനത്തുതുടരാൻ യോഗ്യനാണോ എന്ന് സ്വയം ആലോചിക്കണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+