കേരളത്തിൽ എൽഡിഎഫിന് മുൻതൂക്കമെന്ന് എഐസിസി മുന്നറിയിപ്പ്. ..കോൺഗ്രസ് ക്യാമ്പിൽ കൂട്ടപ്പൊരിച്ചിൽ
തിരുവനന്തപുരം; കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിന് തുടർഭരണം ലഭിക്കുമോ? കേരളം ഇക്കുറി പതിവ് തെറ്റിക്കുമെന്ന് തന്നെയാണ് പുറത്തുവന്ന പ്രീ പോൾ സർവ്വേകൾ എല്ലാം തന്നെ വ്യക്തമാക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ നേടിയ എൽഡിഎഫിന്റെ കൂറ്റൻ വിജയവും ഈ പ്രവചനങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ട്.
അസമില്‍ ചൂടുപിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം
അതേസമയം ഇത്തവണ എന്തുസംഭവിച്ചാലും ഭരണം പിടിക്കുമെന്ന വിശ്വാസത്തിലാണ് യുഡിഎഫ്. എന്നാൽ മുന്നണി കേന്ദ്രങ്ങളെ ഞെട്ടിച്ച് പുതിയ വെടിപൊട്ടിച്ചിരിക്കുകയാണ് എഐസിസി നേതൃത്വം. സംസ്ഥാനത്ത് എൽഡിഎഫിനാണ് മുൻതൂക്കമെന്നാണ് എഐസിസി മുന്നറിയിപ്പ്. ഏറ്റവും പുതിയ വിവരങ്ങളിലേക്ക്

ഇടത് മുന്നേറ്റം
വിവാദങ്ങളേയും അഴിമതി ആരോപണങ്ങളെയെല്ലാം തൂത്തെറിഞ്ഞ് സംസ്ഥാനത്ത് വൻ വിജയമായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതമുന്നണി നേടിയത്.കണക്കുകൾ വിശകലനം ചെയ്യുകയാണെങ്കിൽ ആകെയുള്ള 140 മണ്ഡലങ്ങളിൽ 101 ലും എൽഡിഎഫിനായിരുന്നു മുൻതൂക്കം. അതായത് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ 10 സീറ്റുകൾ അധികം. 2016 ൽ 91 സീറ്റ് നേടിയായിരുന്നു പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടത് സർക്കാർ അധികാരത്തിലേറിയത്.

ഭരണതുടർച്ച
ഇക്കുറി കൂടുതൽ സീറ്റുകൾ നേടുമെന്നാണ് എൽഡിഎഫ് അവകാശപ്പെടുന്നത്.
പതിവിൽ നിന്ന് വിപരീതമായി ഇത്തവണ മധ്യകേരളത്തിൽ ഉൾപ്പെടെ ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എമ്മിന്റെ പിന്തുണയോടെ വലിയ വിജയം നേടാൻ ഇടതമുന്നണിക്ക് സാധിച്ചിരുന്നു.അതുകൊണ്ട് തന്നെ ഭരണതുടർച്ചയാണ് നിയമസഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്വപ്നം കാണുന്നത്.

സ്ക്രീനിംഗ് കമ്മിറ്റി
അതേസമയം മറുവശത്ത് യുഡിഎഫിനാകട്ടെ ഇത്തവണ സംസ്ഥാനത്ത് ജീവൻമരണ പോരാട്ടമാണ്.ഇക്കുറി ഭരണം പിടിക്കാൻ സാധിച്ചില്ലേങ്കിൽ ഇനിയൊരു തിരിച്ചുവരവ് എളുപ്പമാകില്ലെന്നാണ് നേതാക്കൾ തന്നെ നൽകുന്ന മുന്നറിയിപ്പ്.അതിനാൽ മികച്ച ഭൂരിപക്ഷത്തിൽ തന്നെ വിജയിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് നേതാക്കൾ.ശക്തരായ സ്ഥാനാർത്ഥികളെ രംഗത്തിറക്കാനുറച്ച് കഴിഞ്ഞ മൂന്ന് ദിവസമായി ദില്ലിയിൽ കൊണ്ട് പിടിച്ച ചർച്ചയിലാണ് നേതാക്കൾ.

പ്രതിസന്ധിയിൽ ഹൈക്കമാന്റ്
ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, സംഘടനാ ചുമതലയുള്ള എഐസിസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എന്നിവർ ഉൾപ്പെടെയുള്ള സ്ക്രീനിംഗ് കമ്മിറ്റിയാണ് ചർച്ച നടത്തുന്നത്. എന്നാൽ ഗ്രൂപ്പ് വീതംവെയ്പ്പിനെ തുടർന്ന് അന്തിമ തിരുമാനമെടുക്കാനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ഹൈക്കമാന്റ്.

നേരിയ മുൻതൂക്കമെന്ന്
അതേസമയം തർക്കം മുറുകിയതോടെ കേരളത്തിൽ എൽഡിഎഫിനാണ് നേരിയ മുൻതൂക്കമെന്ന മുന്നറിയിപ്പാണ് എഐസിസി നൽകിയിരിക്കുന്നത്.മികച്ച സ്ഥാനാർത്ഥിത്വത്തിലൂടെ മാത്രമേ ഇതിനെ മറികടക്കാൻ സാധിക്കൂവെന്നും നേതൃത്വം വ്യക്തമാക്കുന്നു. നേരത്തേ ഹൈക്കമാന്റ് നടത്തിയ സർവ്വേയിൽ യുഡിഎഫ് ആകും സംസ്ഥാനത്ത് വിജയിക്കുകയെന്നായിരുന്നു എഐസിസി അവകാശപ്പെട്ടത്. തിരഞ്ഞെടുപ്പ് സാഹചര്യങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി പാർട്ടി നടത്തിയ സർവ്വേയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.

73 സീറ്റുകൾ
അതേസമയം വലിയ ഭൂരിപക്ഷമൊന്നും യുഡിഎഫിന് സർവ്വേയിൽ പ്രവചിച്ചിരുന്നില്ല. 73 സീറ്റുകൾ വരെ ലഭിക്കുമെന്നായിരുന്നു സർവ്വേ ഫലം. കേവല ഭൂരിപക്ഷത്തിന് 71 സീറ്റുകളാണ് വേണ്ടത്. കോൺഗ്രസിന് 45 മുതൽ 50 സീറ്റുകൾ ലഭിക്കാനുള്ള സാധ്യതകളും സർവ്വേ പ്രവചിച്ചിരുന്നു. എന്നാൽ സീറ്റ് തർക്കങ്ങൾ തുടർന്നാൽ സംസ്ഥാനത്തെ പ്രതീക്ഷകൾ അസ്ഥാനത്താകുമെന്ന് നേതൃത്വം പറയുന്നു.

യോഗം പൂർത്തിയായി
അതിനിടെ ദില്ലിയിൽ സ്ക്രീനിംഗ് കമ്മിറ്റി യോഗം പൂർത്തിയായിരിക്കുകയാണ്. കെസി ജോസഫ് ഒഴികെയുള്ള സിറ്റിംഗ് എംഎൽഎമാർക്ക് എല്ലാവർക്കും സീറ്റ് നൽകാനാണ് തിരുമാനം. കോൺഗ്രസ് മത്സരിക്കുന്ന ഭൂരിപക്ഷം മണ്ഡലങ്ങളിലും സ്ഥാനാർത്ഥിയെ കണ്ടെത്താൻ സ്ക്രീനിംഗ് കമ്മിറ്റിക്ക് സാധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും 7 മണ്ഡലങ്ങളിൽ കടുത്ത തർക്കം തുടരുകയാണെന്നാണ് റിപ്പോർട്ട്.

ഉമ്മൻചാണ്ടിയില്ലെന്ന്
ഇതിൽ ജോസഫ് വാഴക്കൻ മത്സരിച്ച മൂവാറ്റുപുഴ, തൃപ്പൂണിത്തുറ, നേമം, വട്ടിയൂർക്കാവ് തുടങ്ങിയ മണ്ഡലങ്ങൾ ഉൾപ്പെടെുന്നുണ്ട്. നേമത്ത് ആരാകും സ്ഥാനാർത്ഥി എന്ന സസ്പെൻസ് നിലനിൽക്കുന്നുണ്ട്. മത്സരിക്കാൻ ഉമ്മൻചാണ്ടിയില്ലെന്ന് അറിയിച്ചതോടെ ഹൈക്കമാന്റ് എന്ത് നിലപാടാകും കൈക്കൊള്ളുകയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.

ശശി തരൂരിനെ ഇറക്കാൻ
നേമത്ത് ശക്തർ തന്നെ ഇറങ്ങണമെന്നാണ് ഹൈക്കമാന്റ് ആവശ്യം. ഇവിടെ മത്സരിക്കുന്നവരാകും മുഖ്യമന്ത്രി സ്ഥാനാർത്ഥികൾ എന്നതടക്കമുള്ള നിർദ്ദേശങ്ങൾ ഹൈക്കമാന്റ് മുന്നോട്ട് വെച്ചതും മത്സരം കടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. അതേസമയം ഉമ്മൻചാണ്ടിയില്ലെന്ന് ഉറപ്പായതോടെ ശശി തരൂരിനെ മണ്ഡലത്തിൽ മത്സരിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്.

നിർണായകമാകും
സംസ്ഥാനത്തെ ഗ്രൂപ്പ് അതിപ്രസരത്തിന് ഉൾപ്പെടെ മറുപടി നൽകുകയെന്ന ലക്ഷ്യത്തോടെ നേമത്ത് ശശി തരൂരിനെ മത്സരിപ്പിച്ച് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുമോയെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്. രാഹുൽ ഗാന്ധി അധ്യക്ഷനാവുന്ന തെരഞ്ഞെടുപ്പ് സമിതി യോഗം വൈകിട്ട് ആറ് മണിക്കാണ് ചേരുക. രാഹുൽ ഗാന്ധിയുടെ തിരുമാനം യോഗത്തിൽ നിർണായകമാകും.
നടി മന്‍വിത കാമത്തിന്റെ ക്യൂട്ട് ചിത്രങ്ങള്‍
Recommended Video
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications