Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ ആദ്യമായി 'ഇസ്ലാം ഫ്രണ്ട്‌ലി' ജിം; പാട്ടില്ല, മിക്സഡ് വർക്കൗട്ടുമില്ല, വിവാദം കത്തുന്നു

പൊതുഇടങ്ങളിലെ മതേതര സ്വഭാവവും വ്യക്തിപരമായ മതവിശ്വാസങ്ങളും തമ്മിലുള്ള അതിർവരമ്പുകളെ ചൊല്ലി കേരളത്തിൽ വീണ്ടുമൊരു ചർച്ച സജീവമാകുന്നു. പാലക്കാട് ജില്ലയിലെ പുതുനഗരത്തിൽ കഴിഞ്ഞ 15 വർഷമായി പ്രവർത്തിക്കുന്ന ഒരു ഫിറ്റ്‌നസ് സെന്റർ നവീകരണത്തിന് ശേഷം 'ഇസ്ലാം ഫ്രണ്ട്‌ലി ജിം' എന്ന പേരിൽ റീബ്രാൻഡ് ചെയ്ത് രംഗത്തിറങ്ങിയതാണ് നിലവിലെ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. ജിം ഉടമയായ നവാസ് മുത്തു പുറത്തുവിട്ട പ്രൊമോഷണൽ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ്, ഇത് കേരളത്തിന്റെ മതേതര സംസ്കാരത്തിന് നിരക്കുന്നതാണോ എന്ന ചോദ്യം ഉയർത്തിക്കൊണ്ട് വലിയ രീതിയിലുള്ള വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്നത്.

വിവാദത്തിന് കാരണമായ പ്രഖ്യാപനം

കേരളത്തിൽ തന്നെ ഇത്തരമൊരു ആശയം ആദ്യമായാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ഉടമ രംഗത്തെത്തിയത്. ഉച്ചത്തിലുള്ള പാട്ടുകളോ സംഗീതമോ ഒഴിവാക്കുക, സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുമിച്ച് വ്യായാമം ചെയ്യാനുള്ള സാഹചര്യം ഇല്ലാതാക്കി ഇരുവിഭാഗത്തിനും വെവ്വേറെ സമയവും പ്രത്യേക സ്ഥലവും അനുവദിക്കുക എന്നിവയാണ് ഈ 'ഇസ്ലാം ഫ്രണ്ട്‌ലി' മോഡലിന്റെ പ്രധാന സവിശേഷതകളായി വീഡിയോയിൽ പറഞ്ഞിരുന്നത്.

എന്നാൽ ഈ പരസ്യ വീഡിയോ പുറത്തുവന്നതിന് തൊട്ടുപിന്നാലെ സോഷ്യൽ മീഡിയയിൽ കടുത്ത ഭാഷയിലുള്ള വിമർശനങ്ങളാണ് ഉയർന്നുവന്നത്. ജിം പോലെയുള്ള ഒരു പൊതു ഫിറ്റ്‌നസ് കേന്ദ്രത്തിന് എന്തിനാണ് മതപരമായ ലേബൽ ഒട്ടിക്കുന്നത് എന്നും, ഇത് ഒരു പ്രത്യേക മതവിഭാഗത്തിന് മാത്രമായി പരിമിതപ്പെടുത്താനുള്ള നീക്കമാണോ എന്നുമാണ് ഭൂരിഭാഗം പേരും ചോദ്യം ചെയ്തത്. സമൂഹത്തിൽ മതപരമായ വേർതിരിവുകളും ധ്രുവീകരണവും ഉണ്ടാക്കാൻ മാത്രമേ ഇത്തരം പ്രവണതകൾ ഉപകരിക്കൂ എന്ന വിമർശനവും ശക്തമായി.

islamic-friendly-gym-1780564767 jpg

പിന്നോട്ടില്ലെന്ന് ഉടമ; വിമർശനങ്ങൾക്ക് മറുപടി

പ്രതിഷേധം ശക്തമായതിനെ തുടർന്ന് ജിം ഉടമ നവാസിന് ആദ്യ വീഡിയോ പിൻവലിക്കേണ്ടി വന്നെങ്കിലും, തന്റെ തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് അദ്ദേഹം പുതിയ വിശദീകരണവുമായി രംഗത്തെത്തി. ഇത് മുസ്ലിംങ്ങൾക്ക് മാത്രമായുള്ള ജിം അല്ലെന്നും എല്ലാ മതസ്ഥർക്കും ഇവിടെ പ്രവേശനമുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ വാദം. "ഇസ്ലാമിക തത്വങ്ങൾ കർശനമായി പിന്തുടരുന്ന പലരും പാട്ടുകൾ കേൾക്കാൻ ആഗ്രഹിക്കാത്തവരാണ്. സാധാരണ ജിമ്മുകളിൽ പാട്ട് പൂർണ്ണമായി നിർത്താൻ സാധിക്കാത്തതുകൊണ്ട് ഇത്തരക്കാർക്ക് വ്യായാമം ചെയ്യാൻ അവസരമില്ല. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചുള്ള മിക്സഡ് അന്തരീക്ഷത്തിൽ വർക്കൗട്ട് ചെയ്യാൻ മടിയുള്ള ഒട്ടനവധി സ്ത്രീകളുണ്ട്. തന്റെ സ്വന്തം കുടുംബത്തിലുള്ളവർ പോലും ഈ കാരണങ്ങളാൽ ജിമ്മിൽ പോകുന്നില്ല". ഇത്തരം കടുത്ത നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ട് തന്നെ, ഇതുവരെ ഫിറ്റ്‌നസ് കേന്ദ്രങ്ങളെ ആശ്രയിക്കാൻ കഴിയാതിരുന്ന ഒരു വിഭാഗം ആളുകൾക്ക് വേണ്ടിയാണ് ഈ മാറ്റമെന്നും നവാസ് അവകാശപ്പെടുന്നു.

ഉടമസ്ഥൻ വ്യക്തിപരമായ ന്യായീകരണങ്ങൾ നിരത്തുന്നുണ്ടെങ്കിലും, ഈ നീക്കം പൊതുസമൂഹത്തിൽ വലിയ ആശങ്കകൾക്ക് കാരണമായിട്ടുണ്ട്. ഒരു വ്യായാമ കേന്ദ്രത്തിൽ പോലും ആധുനിക മൂല്യങ്ങൾക്കും സമ്മിശ്ര സംസ്കാരത്തിനും വിരുദ്ധമായി, മതപരമായ ആചാരങ്ങൾ കർശനമായി അടിച്ചേൽപ്പിക്കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. ലിംഗസമത്വത്തെയും മതേതരത്വത്തെയും മുൻനിർത്തി കേരളം കൈവരിച്ച പുരോഗതിയെ പിന്നോട്ട് വലിക്കുന്നതാണ് ഇത്തരം 'ഫ്രണ്ട്‌ലി' ടാഗുകളിലുള്ള നിയന്ത്രണങ്ങൾ എന്ന രീതിയിലാണ് ഈ വിവാദം ഇപ്പോൾ പുകയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+