ഏഴ് ജില്ലകളില്‍ ഇനി അവശ്യസര്‍വീസുകള്‍ മാത്രം; ലോക്ക് ഡൗണില്‍ പരിഭ്രാന്തരാകേണ്ടെന്ന് റവന്യൂ മന്ത്രി
തിരുവനന്തപുരം: കൊറോണ വൈറസ് രോഗം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ 75 ജില്ലകളില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. കേരളത്തിലെ ഏഴ് ജില്ലകളും ഇതില്‍പ്പെടും. ഈ ജില്ലകളിലുള്ളവര്‍ക്ക് ആശങ്ക വേണ്ടെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് പറഞ്ഞു. അവശ്യസാധനങ്ങള്‍ ജനങ്ങള്‍ക്ക് കിട്ടുന്നതിന് സൗകര്യം ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ചരക്കു കടത്തിന് തടസമുണ്ടാകില്ല. ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനമുണ്ടാകും. എല്ലാവരും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രത്തിന് പ്രാഥമിക വിവരം മാത്രമാണ് കേരളത്തിന് ലഭിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ്. കൊറോണ ഭീതി മൂലം രാജ്യത്ത് നടപ്പാക്കുന്ന മറ്റങ്ങള്‍ ഇങ്ങനെ....

ഇതാണ് ഏഴ് ജില്ലകള്‍
തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജിലകളിലാണ് കേരളത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അവശ്യ സര്‍വീസുകള്‍ മാത്രമാകും ഈ ജില്ലകളില്‍ ഇനി ലഭ്യമാകുക. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം നടപ്പാക്കുകയാണ് സംസ്ഥാനം.

എത്രദിവസമാണ് ലോക്ക് ഡൗണ്‍
എത്ര ദിവസമാണ് ലോക്ക് ഡൗണ്‍ എന്ന് തീരുമാനിച്ചിട്ടില്ല. രോഗത്തിന്റെ വ്യാപനം കുറഞ്ഞാല്‍ സാഹചര്യം പൂര്‍വസ്ഥിതിയിലാകുമെന്നാണ് ഉദ്യോഗസ്ഥര്‍ നല്കുന്ന പ്രതികരണം. ഏതൊക്കെ സര്‍വീസുകള്‍ ഈ ഏഴ് ജില്ലകളില്‍ എത്തിക്കാന്‍ പറ്റുമെന്ന കാര്യത്തില്‍ സര്‍ക്കര്‍ പട്ടിക പുറത്തുവിടുമെന്നാണ് വിവരം. ലോക്ക് ഡൗണ്‍ ജനജീവിതത്തെ ബാധിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും ഇ ചന്ദ്രശേഖരന് പറഞ്ഞു.

തീവണ്ടികള്‍ ഓടില്ല
രാജ്യം ഇന്ന് ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം, തമിഴ്നാടും ജാര്‍ഖണ്ഡും കര്‍ഫ്യൂ തിങ്കളാഴ്ച രാവിലെ വരെ മാറ്റി. തീവണ്ടി ഗതാഗതം ഈ മാസം 31 വരെ നിര്‍ത്തിവച്ചു. ഗുഡ്സ് ട്രെയിന്‍ മാത്രമാണ് ഈ വേളയില്‍ ഓടുക. എല്ലാ മെട്രോ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.

മരണം ഏഴായി
രാജ്യത്ത് കൊറോണ ബാധിച്ചുള്ള മരണം ഏഴായി. മഹാരാഷ്ട്ര, ബിഹാര്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തുടര്‍ന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്ന് ലോക് ഡൗണ്‍ നടപ്പാക്കേണ്ട സംസ്ഥാനങ്ങളുടെ പട്ടിക തയ്യാറാക്കിയത്.

ക്ഷാമമുണ്ടാകില്ലെന്ന് മന്ത്രി
അവശ്യ വസ്തുക്കളുടെ ക്ഷാമം കേരളത്തിലുണ്ടാകില്ലെന്ന് റവന്യൂ മന്ത്രി പറഞ്ഞു. ആരോഗ്യ സ്ഥാപനങ്ങള്‍, അവശ്യവസ്തുക്കള്‍ കിട്ടുന്ന കടകള്‍, ബാങ്കുകള്‍, എടിഎമ്മുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവ ലഭിക്കാന്‍ സൗകര്യമൊരുക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ജനജീവിതം സ്തംഭിപ്പിക്കാനല്ല, കര്‍ശന നടപടികളിലൂടെ പ്രതിരോധത്തിനാണ് സംസ്ഥാനം ഒരുങ്ങുന്നതെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications