ക്ഷേത്ര ഭാരവാഹിയുടെ കൊല: കൂട്ട കൂറുമാറ്റം
തിരുവനന്തപുരം: കിളിമാനൂർ താന്നിമൂട് മാടൻ നട ക്ഷേത്രത്തിലെ ഭാരവാഹി ഗോപിനാഥനെ കൊലപ്പെടുത്തിയ കേസിലെ വിസ്തരിച്ച ആറ് സാക്ഷികളിൽ നാലുപേർ കൂറുമാറി. മൂന്നുപേർ ദൃക് സാക്ഷികളാണ് . ആറാം അഡിഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് ആയിരുന്ന മുൻ കഠിനം കുളം എസ്.എെ സുഹോത്രൻ ,മുൻ സെക്രട്ടറി ലോഹിത ദാസ്,ക്ഷേത്ര ഭാരവാഹി ബിജു എന്നീ ദൃക് സാക്ഷികളാണ് വിചാരണ വേളയിൽ കൂറുമാറി പ്രതി ഭാഗം ചേർന്നത്. പ്രതികളുടെ ആക്രമണത്തിൽ സുഹോത്രന് പരിക്കേറ്റിരുന്നു. ഇയാളെ പ്രതികൾ ആക്രമിയ്ക്കുന്നത് തടയാൻ ശ്രമിയ്ക്കുന്നതിനിടെയാണ് ഗോപിനാഥനെ പ്രതികൾ മാരകമായി പരിക്കേൽപ്പിച്ചത്.

കൂറുമാറിയ ലോഹിത ദാസൻ കൊല്ലപ്പെട്ട ഗോപിനാഥന്റെ സഹോദരിയുടെ ഭർത്താവാണ് .മുൻ ക്ഷേത്ര കമ്മറ്റി ഭാരവാഹിയും ട്രാവൽ ഏജൻസി ഉടമയുമായ ബിജു പോലീസിന് നൽകിയ മൊഴിൽ കേസിലെ പ്രതികളായ രവിരാജനും അളിയൻ അനിൽ കുമാറും ചേർന്ന് ഗോപിനാഥനെ കല്ല് കൊണ്ട് തലയ്ക്കിടിച്ച് മാരക പരിക്കേൽപ്പിച്ചിരുന്നതായി പറഞ്ഞിരുന്നു. ക്രോസ് വിസ്താരത്തിൽ സംഭവ ദിവസം സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് കോടതിയിൽ മൊഴി നൽകി.
എന്നാൽ കുഴൽ കിണർ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് പ്രതിയായ രവിരാജനുമായി ഗോപിനാഥനടക്കമുളള ക്ഷേത്ര ഭാരവാഹികൾക്ക് വിരോധം ഉണ്ടായിരുന്നതായി ഇയാൾ സമ്മതിച്ചു. സംഭവ ദിവസം കല്ല് കൊണ്ട് ഗോപിനാഥന്റെ തലയ്ക്ക് ഏറ്റ മാരകമായ മുറിവാണ് ഗോപിനാഥന്റെ മരണ കാരണമായതെന്നും ഇയാൾ കോടതിയിൽ പറഞ്ഞു.കേസിലെ പ്രതിയായ രവിരാജൻ നൽകിയിട്ടുളള പല കേസുകളിലും ബിജു പ്രതിയാണെന്ന കാര്യവും ഇയാൾ കോടതിയിൽ സമ്മതിച്ചു. ഇതിൽ ഒരു കേസ് തീർപ്പായ കാര്യം ശരിയാണെന്നും ബിജു കോടതിയെ അറിയിച്ചു. പ്രതികളിൽ രവിരാജനെ സാക്ഷിയായ ബിജു കോടതിയിൽ തിരിച്ചറിയുകയും ചെയ്തു.
ക്ഷേത്രത്തിന് സമീപത്തെ താമസക്കാരി യായ ഗീതാഞ്ജലി ഇങ്ങനെ ഒരു സംഭവം നടന്നതായി അറിഞ്ഞില്ലെന്ന് പറഞ്ഞാണ് കൂറുമാറിയത് .സംഭവത്തെ കുറിച്ച് അറിയാമെന്ന് പോലീസിന് മൊഴി നൽകിയിരുന്ന യാളാണ് ഗീതാഞ്ജലി.
2010 ഏപ്രിൽ 19 നായിരുന്നു കേസിന് ആസ്പദമായ സംഭവം. ക്ഷേത്ര ആവശ്യത്തിനായി കുഴിച്ച കുഴൽ കിണർ തന്റെ വസ്തുവിലാണെന്ന് ആരോപിച്ച് പ്രതിയായ രവിരാജൻ ക്ഷേത്ര ഭാരവാഹികളുമായി നിരന്തരം വഴക്കുണ്ടാക്കിയിരുന്നു. രവിരാജൻ തന്റെ അളിയനായ അനിൽ കുമാറിന്റെയും പുറത്തുനിന്നുമുളള മറ്റ് പ്രതികളുടെയും സഹായത്താൽ ക്ഷേത്ര വളപ്പിൽ കടന്ന് കുഴൽ കിണറും അനുബന്ധ ഉപകരണങ്ങളും അടിച്ചു തകർക്കുകയും ക്ഷേത്ര ഭാരവാഹികളെ ആക്രമിച്ച് പരിക്കേൽപ്പിയ്ക്കുകയും ചെയ്തു .പ്രതികളുടെ ആക്രമണത്തിൽ തലയ്ക്ക് മാരകമായി പരിക്കേറ്റ ഗോപിനാഥൻ പിന്നീട് മരണമടഞ്ഞു.
രവിരാജൻ,അനിൽ കുമാർ,തുളസി, അനിൽകുമാർ, സുന്ദരൻ,സുരേന്ദ്രൻ,മുകേഷ്, വിജയൻ,അനിൽ എന്നിവരാണ് വിചാരണ നേരിടുന്ന പ്രതികൾ.കേസിലെ പ്രതിയായ ഫ്രാൻസിസ് വിചാരണയ്ക്ക് മുൻപേ മരിച്ചു പോയി.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications