തന്നെ കേസില്‍ മനപൂര്‍വം കുടുക്കി, പിന്നില്‍ എംഎല്‍എയുടെ ഭാര്യമടക്കമുള്ളവര്; അഞ്ജലി റിമാ ദേവ്
കൊച്ചി: നമ്പര്‍ 18 ഹോട്ടല്‍ പോക്സോ കേസില്‍ ചോദ്യം ചെയ്യലിനായി അഞ്ജലി റിമാ ദേവ് ഹാജരായി. ബുധനാഴ്ച കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലാണ് അഞ്ജലി റിമാ ദേവ് ഹാജരായത്. കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അഞ്ജലി റിമാ ദേവിനോട് ആവശ്യപ്പെട്ടിട്ടും ഇവര്‍ ഹാജരായിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി അഞ്ജലി റിമാ ദേവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ അന്വേഷണ സംഘം ആലോചിക്കുന്നതിനിടെയാണ് അഞ്ജലി റിമാ ദേവ് വീണ്ടും ചോദ്യം ചെയ്യലിനായി ഹാജരായത്.
ഇതിനിടെ നമ്പര്‍ 18 പോക്സോ കേസില്‍ തന്നെ കുടുക്കിയതിന് പിന്നില്‍ ഒരു എം എല്‍ എ.യുടെ ഭാര്യ ഉള്‍പ്പെടെയുള്ള ആറംഗ സംഘമാണെന്ന് അഞ്ജലി റിമാ ദേവ് ആരോപിക്കുന്നു. എം എല്‍ എയുടെ ഭാര്യ ഉള്‍പ്പെട്ട സ്ഥാപനത്തിലെ കള്ളപ്പണ ഇടപാടുകള്‍ ചോദ്യം ചെയ്തതിന്റെ വിരോധമാണ് തന്നെ കേസില്‍ കുടുക്കാന്‍ കാരണമെന്നാണ് അഞ്ജലി റിമാ ദേവ് പറയുന്നത്. പരാതിക്കാരിയെ ഉപയോഗിച്ച് തന്നെ വ്യക്തിപരമായി ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും അഞ്ജല റിമ ദേവ് കൂട്ടിച്ചേര്‍ത്തു.

വയനാട് സ്വദേശിനിയായ യുവതിയുടെയും പ്രായപൂര്‍ത്തിയാകാത്ത മകളുടെയും പരാതിയിലാണ് നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ട്, സൈജു തങ്കച്ചന്, അഞ്ജലി റീമാദേവ് എന്നിവര്‍ക്കെതിരേ പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ എത്തിച്ച് ലൈംഗിക അതിക്രമം നടത്തി എന്നാണ് പരാതിയില്‍ പറയുന്നത്. അഞ്ജലി റിമാ ദേവാണ് പെണ്‍കുട്ടിയെ കൊച്ചിയില്‍ എത്തിച്ചത് എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഹോട്ടലില്‍ നടന്ന നിശാപാര്ട്ടിയുടെയും പെണ്‍കുട്ടികളെ എത്തിച്ചതിന്റെയും ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ കൈയിലുണ്ട് എന്നാണ് പൊലീസ് പറയുന്നത്. അഞ്ജലി റിമാ ദേവിനെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്.

കേസില്‍ അറസ്റ്റിലായ ഒന്നും രണ്ടു പ്രതികളായ റോയ് വയലാട്ട്, സൈജു തങ്കച്ചന് എന്നിവര്‍ക്ക് പോക്സോ കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചു. വയനാട് സ്വദേശിനിയായ അമ്മയും പ്രായപൂര്‍ത്തിയാകാത്ത മകളും നല്കിയ ബലാത്സംഗ പരാതിയാണ് കേസിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹോട്ടലിലെത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചു എന്നാണ് കേസ്. പോക്സോ കേസിലെ മൂന്നാം പ്രതിയാണ് അഞ്ജലി റിമാ ദേവ്. അമ്മയ്ക്കൊപ്പം ഹോട്ടലിലെത്തിയ പെണ്‍കുട്ടിയെ കെണിയില്‍ പെടുത്താന്‍ അഞ്ജലി റിമാ ദേവ് മറ്റ് രണ്ട് പ്രതികള്‍ക്ക് ഒത്താശ ചെയ്തുവെന്നാണ് അമ്മയും മകളും പരാതിയില്‍ പറയുന്നത്.

ചില രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ ആറു പേര് തന്നെ കുടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ജീവന് അപകടത്തിലാണെന്നും അഞ്ജലി കേസിന്റെ തുടക്കം മുതല്‍ പറഞ്ഞിരുന്നു. റോയ് വയലാട്ടിനെ കുടുക്കാന്‍ തന്റെ പേര് മനപൂര്‍വം വലിച്ചിഴക്കുകയാണെന്നും അഞ്ജലി റിമ ദേവ് പറയുന്നു. എന്നാല്‍ ഹോട്ടലില്‍ എത്തിയ തന്നെയും മകളെയും വലിച്ചിഴച്ച് കൊണ്ടു പോയി ലഹരി പദാര്‍ത്ഥം കഴിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് അമ്മയും മകളും പറയുന്നത്.

റോയ് വയലാട്ടിന്റെ സഹായിയാണ് അഞ്ജലി. കൊച്ചിയില്‍ മോഡലുകളുടെ മരണത്തിന്റെ പേരില്‍ വിവാദത്തിലായ ഹോട്ടലാണ് ഫോര്‍ട്ട് കൊച്ചിയില്‍ സ്ഥിതി ചെയ്യുന്ന നമ്പര്‍ 18 ഹോട്ടല്‍. മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണറപ്പായിരുന്ന അഞ്ജന ഷാജനുമാണ് കൊച്ചിയിലെ വാഹാനപകടത്തില്‍ മരിച്ചത്. ഇത് സംബന്ധിച്ച കേസിലും റോയി വയലാട്ടിലും സൈജു തങ്കച്ചനും പ്രതികളാണ്. പ്രതി സൈജു തങ്കച്ചന് അമിതവേഗത്തില്‍ വാഹനം പിന്തുടര്‍ന്നതാണ് മോഡലുകളടെ വാഹനം അപകടത്തില്‍പ്പെടാന്‍ കാരണമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications