പിണറായിയുടെ കണ്ണും കാതും, സിപിഎമ്മിന്റെ 'ചിരി മുഖം'; ആ ചരിത്രനേട്ടവും കണ്ട് കോടിയേരിയുടെ മടക്കം
ചെന്നൈ: സിപിഎമ്മിന്റെ സൗമ്യ മുഖങ്ങളില്‍ ഏറ്റവും ജനപ്രീതിയുണ്ടായിരുന്ന നേതാവ് കോടിയേരി ബാലകൃഷ്ണന് ലോകത്തോട് വിടപറഞ്ഞിരിക്കുകയാണ്. കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ തഴക്കത്തിനും വഴക്കത്തിനുമൊപ്പം, അവിടെയുള്ള നേതാക്കള്‍ക്ക് പൊതുവെ സൗമ്യത കുറവാണെന്ന അപവാദത്തെ തിരുത്തി കുറിച്ച രാഷ്ട്രീയ പ്രയാണമായിരുന്നു കോടിയേരി.
സിപിഎമ്മിന്റെ ഏത് പ്രതിസന്ധിയെയും വളരെ കൂളായി നേരിടുന്ന നേതാവെന്ന പേരും കോടിയേരിക്കുണ്ടായിരുന്നു. അര്‍ബുദം മൂര്‍ച്ഛിച്ചത്തിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ വിയോഗം. മൂന്ന് തവണയായി അദ്ദേഹം സിപിഎം സംസ്ഥാന സെക്രട്ടറി പദം വഹിച്ചിരുന്നു....

സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് കോടിയേരി പാര്‍ട്ടിയുടെ മുന്‍നിരയിലേക്ക് എത്തിയത്. എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു അദ്ദേഹം. അഖിലേന്ത്യാ തലത്തിലെ ജോയിന്റ് സെക്രട്ടറി പദം 1973 മുതല്‍ 1979 വരെയുള്ള കാലയളയവില്‍ വഹിച്ചിരുന്നു. അടിയന്തരാവസ്ഥ കാലത്ത് മിസ നിയമപ്രകാരം 16 മാസത്തോളം ജയിലില്‍ ആയിരുന്നു കോടിയേരി. 1980-82 കാലയളവില്‍ ഡിവൈഎഫ്ഐയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു. സിപിഎമ്മിനെ പിബി അംഗം കൂടിയായിരുന്നു കോടിയേരി.

തലശ്ശേരിയില്‍ കുഞ്ഞുണ്ണി കുറുപ്പിന്റെയും നാരായണി അമ്മയുടെയും മകനായി 1953ലായിരുന്നു കോടിയേരിയുടെ ജനനം. കോടിയേരിയുടെ വളര്‍ച്ച രണ്ടായിരത്തിന് ശേഷമാണ്. സംസ്ഥാന രാഷ്ട്രീയത്തില്‍ പതിയെ ഔദ്യോഗിക പക്ഷ നേതാവായും അദ്ദേഹം അറിയപ്പെട്ടു. 2001 മുതല്‍ 2006 വരെ പ്രതിപക്ഷ ഉപനേതാവായിരുന്നു അദ്ദേഹം. 2011 മുതല്‍ 2016 വരെയും ആ പദവി തുടര്‍ന്നു. വിഎസ് സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രി സ്ഥാനവും അദ്ദേഹം വഹിച്ചു. ടൂറിസവും കോടിയേരി കൈകാര്യം ചെയ്തിരുന്നു.

അന്നേ ഈ ചിരിക്കുന്ന മുഖം മാധ്യമങ്ങള്‍ക്കും സാധാരണക്കാര്‍ക്കും സ്വീകാര്യമായിരുന്നു. കണ്ണൂര്‍ രാഷ്ട്രീയത്തെ കുറിച്ച് പൊതുവേ തെറ്റിദ്ധാരണകള്‍ നിലനിന്നിരുന്ന സമയത്താണ് കോടിയേരിയുടെ സൗമ്യമായ ഇടപെടലുകള്‍ എല്ലാവര്ക്കും സ്വീകാര്യമായിരുന്നത്. തിരഞ്ഞെടുപ്പ് മേഖലയിലും അദ്ദേഹത്തിന് നേട്ടമുണ്ടാക്കാനായിരുന്നു. 1982 മുതല്‍ 1991 വരെ തലശ്ശേരി മണ്ഡലത്തിലെ എംഎല്‍എയായിരുന്നു അദ്ദേഹം. 2001 മുതല്‍ 2016 വരെ അദ്ദേഹം ഇതേ മണ്ഡലത്തില്‍ നിന്ന് തന്നെ വീണ്ടും വിജയിച്ചിരുന്നു.

പാര്‍ട്ടി ഏറ്റവും ശക്തമായി കേരളത്തില്‍ നില്‍ക്കുന്നത് കണ്ടാണ് കോടിയേരിയുടെ മടക്കം. ഓഗസ്റ്റിലായിരുന്നു അദ്ദേഹം സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് ഒഴിഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണും കാതുമായി പ്രവര്‍ത്തിച്ചത് കോടിയേരിയായിരുന്നു. ഏത് വിവാദം വന്നപ്പോഴും അതിനെ പതര്‍ച്ചകളൊന്നുമില്ലാതെ പ്രതിരോധിക്കാന്‍ കോടിയേരിക്ക് സാധിച്ചിരുന്നു. അത് മാത്രമല്ല കേരളത്തില്‍ ഭരണത്തുടര്‍ച്ച സിപിഎം നേടുന്നത് കണ്ടാണ് അദ്ദേഹം മടങ്ങുന്നത്. ഇത് മറ്റൊരു നേതാവിനും കിട്ടാത്ത സൗഭാഗ്യം കൂടിയാണ്.

സിപിഎമ്മിലെ വിഭാഗീയത രൂക്ഷമായിരുന്ന സമയത്ത്, പിണറായി-വിഎസ് പോര് അതിന്റെ മൂര്‍ധന്യത്തിലെത്തിയപ്പോഴും അതെല്ലാം നിയന്ത്രിക്കുന്നതില്‍ കോടിയേരിക്ക് പ്രത്യേക വൈഭവം തന്നെയുണ്ടായിരുന്നു. പ്രായോഗികവാദിയായ രാഷ്ട്രീയക്കാരനായിരുന്നു അദ്ദേഹം. രാഷ്ട്രീയപരമായതും വ്യക്തിപരമായതുമായ കാര്യങ്ങളെ പക്വതയോടെ കൈകാര്യം ചെയ്യുന്നത് കോടിയേരിയുടെ മിടുക്കായിരുന്നു. മക്കളുടെ വിവാദങ്ങള്‍ സംബന്ധിച്ച കാര്യങ്ങളിലും കൃത്യമായ ഉത്തരം കോടിയേരിക്കുണ്ടായിരുന്നു. വിഎസ്സിനെതിരെ പ്രത്യക്ഷത്തില്‍ പോരിനിറങ്ങിയിട്ടില്ല എന്നതും കോടിയേരിയുടെ രാഷ്ട്രീയ മാന്യതയായിരുന്നു.
-
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ സ്നേഹക്കാഴ്ച -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി












Click it and Unblock the Notifications