അവർക്ക് ബാലഭാസ്കറുമായി ഒരു ബന്ധവുമില്ല, മറിച്ചുള്ളതെല്ലാം വ്യാജപ്രചാരണം, വിശദീകരണവുമായി ലക്ഷ്മി
Recommended Video
തിരുവനന്തപുരം: ആരാധകരെ കണ്ണീരിലാഴ്ത്തി വയലിനിസ്റ്റ് ബാലഭാസ്കർ ഓർമയായിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ ഇനിയും അവസാനിച്ചിട്ടില്ല. ബാലഭാസ്കറിന്റെ മരണശേഷം ഒരുമാസത്തോളം കഴിഞ്ഞ് അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിയും വാഹനം ഓടിച്ചിരുന്ന ഡ്രൈവർ അർജ്ജുനും നൽകിയ മൊഴികളിലെ പൊരുത്തക്കേടായിരുന്നു ദുരൂഹതകളുടെ തുടക്കം. ഇതിന് പിന്നാലെ ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ചില വ്യാജ പ്രചാരണങ്ങൾ നടന്നു.
ഏറ്റവും ഒടുവിലായി തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ പ്രതികളായവർക്ക് ബാലഭാസ്കറുമായി ബന്ധമുണ്ടെന്ന പ്രചാരണമാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. വാർത്തകൾക്കെതിരെ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി.

സെപ്ററംബറിന്റെ ദുഖം
ഇക്കഴിഞ്ഞ സെപ്റ്റംബർ 25നാണ് ബാലഭാസ്കറിന്റെയും മകൾ തേജസ്വിനിയുടെയും മരണത്തിനിടയാക്കിയ അപകടം നടക്കുന്നത്. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ മകളുടെ പേരിലുള്ള വഴിപാടുകൾ നടത്തിയ തിരികെ വരുമ്പോഴാണ് അപകടം. നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചായിരുന്നു അപകടം. രണ്ടു വയസുകാരി മകൾ തേജസ്വനി തൽക്ഷണം മരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ദിവസങ്ങളോളം ബാലഭാസ്കർ ചികിത്സയിൽ തുടർന്നെങ്കിലും ഒടുവിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.

അതിജീവിച്ച് ലക്ഷ്മി
ബാലഭാസ്കറിന്റെയും തേജസ്വനിനിയുടെയും വിയോഗം അറിയാതെ ദിവസങ്ങളോളം ലക്ഷ്മി ആശുപത്രിയിൽ തുടർന്നു. കാലുകൾക്കും നട്ടെല്ലിനും ഗുരുതമായി പരുക്കേറ്റിരുന്നു. ഒന്നരമാസത്തോളം നീണ്ട ആശുപത്രി വാസത്തിനൊടുവിലാണ് ലക്ഷ്മി ആശുപത്രി വിട്ടത്. തിരുവനന്തപുരത്തെ വീട്ടിൽ വിശ്രമത്തിലാണ് ലക്ഷ്മി ഇപ്പോൾ.

ദുരൂഹത
അപകട സമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്കറാണെന്ന് ഡ്രൈവർ അർജ്ജുനും മറിച്ചാണെന്ന് ലക്ഷ്മിയും മൊഴി നൽകിയതോടെയാണ് അപകടത്തിൽ ദുരൂഹതയുണ്ടെന്ന സംശയം ഉയർന്നത്. അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്കറിന്റെ അച്ഛൻ ഡിജിപിയെ സമീപിച്ചിരുന്നു. പാലക്കാട്ടെ ആയുർവേദ ആശുപത്രിയുമായി ബാലഭാസ്കർ നടത്തിയ സാമ്പത്തിക ഇടപാടിൽ അന്വേഷണം വേണമന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അപകട സമയത്ത് ഒപ്പമുണ്ടായിരുന്ന അർജ്ജുൻ ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.

സ്വർണ്ണക്കടത്ത് കേസ്
തിരുവനന്തപുരം വിമാനത്താവളം വഴി 25 കിലോ സ്വർണം കടത്താൻ ശ്രമിച്ച കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ അടക്കം അറസ്റ്റിലായിരുന്നു. സംഭവത്തിന് പിന്നിൽ വൻ റാക്കറ്റ് ഉണ്ടെന്നാണ് ഡിആർഐ വ്യക്തമാക്കുന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർ ബാലഭാസ്കറിന്റെ മാനേജർമാരായിരുന്നു എന്നാണ് വ്യാജ പ്രചാരണം നടക്കുന്നത്.

അവരെ അറിയില്ല
ബാലഭാസ്കറിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ലക്ഷ്മി വിവാദത്തിൽ വിശദീകരണവുമായി രംഗത്ത് വന്നത്. ബാലഭാസ്കറിന്റെ പേരും ഇവരുടെ പേരും ചേർത്ത് വെച്ച് നടക്കുന്ന പ്രചാരണങ്ങൾ വേദനാജനകമാണെന്നും സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ ഇടനിലക്കാരായ വിഷ്ണു, പ്രകാശ് തമ്പി എന്നിവർക്ക് ബാലഭാസ്കറുമായി യാതൊരു ബന്ധവുമില്ലെന്നും ലക്ഷ്മി പറയുന്നു. ചില പ്രാദേശിക പ്രോഗ്രാമുകളുടെ കോർഡിനേഷൻ ഇവർ നടത്തിയിട്ടുണ്ടെന്നും ലക്ഷ്മി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.

വ്യാജപ്രചാരണം
ലക്ഷ്മിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്ത് കേസിൽ പ്രതിസ്ഥാനത്തുള്ള പ്രകാശ് തമ്പി,വിഷ്ണു എന്നിവർ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മാനേജർമാരായിരുന്നു എന്ന തരത്തിലുളള പ്രചാരണം വാസ്തവ വിരുദ്ധമാണ്.ചില പ്രാദേശിക പ്രോഗ്രാമുകളുടെ കോർഡിനേഷൻ ഇവർ നടത്തിയിരുന്നു.

വേദനാജനകം
അതിനുള്ള പ്രതിഫലവും ഇവർക്ക് നൽകിയിരുന്നു . ഇതല്ലാതെ മറ്റ് ഔദ്യോഗികമായ ഒരു കാര്യങ്ങളിലും ഇവർക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ല. ഈ പേരുകാർക്കൊപ്പം ബാലഭാസ്കറിന്റെ പേര് അപകീർത്തികരമായ നിലയിൽ മാധ്യമങ്ങളിൽ വരുന്നുണ്ട്. ഇവ സൃഷ്ടിക്കുന്ന വേദന താങ്ങാവുന്നതിലും അധികമാണ്. അതുകൊണ്ട് ദയവായി അത്തരം പരാമർശങ്ങളൊഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
സ്നേഹത്തോടെ , ലക്ഷ്മി ബാലഭാസ്കർ.
ഫേസ്ബുക്ക് കുറിപ്പ്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications