എല്‍ഐസി സ്വകാര്യ വത്ക്കരണം: ജനകീയ പ്രതിരോധം ഉയരണമെന്ന് തോമസ് ഐസക്
തിരുവന്തപുരം: 2021-22-ൽ 1.75 ലക്ഷം കോടി രൂപയാണ് പൊതുമേഖലാ സ്വകാര്യവൽക്കരണത്തിലൂടെ സമാഹരിക്കാൻ കേന്ദ്ര സർക്കാർ ലക്ഷ്യമിട്ടതെങ്കിലും ഇതുവരെ 9240 കോടി രൂപയ്ക്കുള്ള പൊതുസ്വത്തേ വിൽക്കാൻ കഴിഞ്ഞിട്ടുള്ളവെന്ന് സിപിഎം നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായി തോമസ് ഐസക് ഈ നാണക്കേട് മറയ്ക്കാൻ ഒറ്റമാർഗ്ഗമേ ഇന്നു കേന്ദ്രസർക്കാരിന്റെ മുന്നിലുള്ളൂ. എൽഐസിയുടെ ഓഹരി വിൽക്കുക. 10 ശതമാനം ഓഹരി വിറ്റാലും 50000-90000 കോടി രൂപ നിസ്സംശയം കിട്ടും. അതിനുള്ള പണികൾ തകൃതിയായി നടക്കുകയാണ്. ഈ മാസം അവസാനിക്കുംമുമ്പ് ഷെയറുകളുടെ ആദ്യ വിൽപ്പനയ്ക്കുള്ള ഓഫർ (ഐപിഒ) പ്രസിദ്ധീകരിക്കാനാണ് പരിപാടി. എങ്കിൽ മാർച്ച് ആദ്യത്തിൽ ധനകാര്യ വർഷം അവസാനിക്കുംമുമ്പ് ഷെയർ വിൽപ്പന പൂർത്തീകരിക്കാനാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇതിനായി എൽഐസിയുടെ വാല്യുവേഷൻ പൂർത്തീകരിച്ചുവെന്നു പറയുന്നു. എന്തുവന്നാലും തർക്കമുണ്ടാകും. എന്നാലും വിൽപ്പന വിജയിപ്പിക്കാനാണ് നീക്കം. അതിനുവേണ്ടി വിദേശ നിക്ഷേപ കമ്പനികളെ എൽഐസി ഷെയർ വാങ്ങാൻ അനുവാദം നൽകാൻ പോവുകകയാണ്. ഇനി ഇൻഷ്വറൻസ് റെഗുലേറ്ററി ഡെവലപ്പ്മെന്റ് അതോറിറ്റി എന്തെങ്കിലും ഇടങ്കോലിട്ടാലോ അത് ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്താൻ ഒൻപത് മാസമായി ഈ അതോറിറ്റിയുടെ ചെയർമാൻ സ്ഥാനം ആരെയും നിയമിക്കാതെ ഒഴിച്ചിട്ടിരിക്കുകയാണ്.

ഇൻഷ്വറൻസ് മേഖലയെ സ്വകാര്യ കമ്പനികൾക്ക് തുറന്നുകൊടുക്കുകയാണ് ഇതുവരെ സ്വീകരിച്ചിരുന്ന സമീപനം. എന്നാൽ ബിജെപി ഒരുപടികൂടി കടന്ന് എൽഐസിയെതന്നെ സ്വകാര്യവൽക്കരിക്കുകയാണ്. അതിനു തുടക്കംകുറിക്കുകയാണ് ഈ വർഷം. താൽപ്പര്യമുള്ള സ്വകാര്യ കമ്പനികൾക്കും വ്യക്തികൾക്കും വാങ്ങാം. ഇതിനിടെ ആങ്കർ ഇൻവെസ്റ്റേഴ്സിനെക്കുറിച്ചും ചർച്ച തുടങ്ങിയിട്ടുണ്ട്. അതായത്, എല്ലാം ചില്ലറയായിട്ടു വിൽക്കാതെ ഏതെങ്കിലുമൊരു പ്രധാന കമ്പനിക്ക് മൊത്തമായി നല്ലപങ്ക് ഷെയറും വിൽക്കുക. എന്നുവച്ചാൽ എൽഐസിയുടെ ഡയറക്ടർ ബോർഡിൽ കോർപ്പറേറ്റ് ഡയറക്ടർമാരും ഇപ്പോൾതന്നെ വന്നുതുടങ്ങും. എന്തുകൊണ്ട് ഇത്രയേറെ ധൃതിയെന്നും തോമസ് ഐസക് ചോദിക്കുന്നു.
കമ്പോളമത്സരത്തിൽ എൽഐസിയെ തോൽപ്പിക്കാനാവില്ലെന്ന് ഇപ്പോൾ ഏതാണ്ട് വ്യക്തമായിട്ടുണ്ട്. 1920-ൽ ലൈഫ് ഇൻഷ്വറൻസ് ബിസിനസിന്റെ 34 ശതമാനമേ സ്വകാര്യ കമ്പനികൾക്കു കൈയ്യടക്കാൻ കഴിഞ്ഞിട്ടുള്ളൂ. സ്വകാര്യ കമ്പനികൾക്കും എൽഐസിക്കും കമ്പോളമത്സരത്തിൽ തുല്യ അവസരം നൽകണമെന്നു പറഞ്ഞ് എൽഐസിയുടെ ആകർഷകമായ പല ഇൻഷ്വറൻസ് ഉൽപ്പന്നങ്ങൾക്കും അനുമതി നിഷേധിച്ചു കഴിഞ്ഞിട്ടും ഇതാണ് അവസ്ഥ. അതുകൊണ്ട് ഇനി പൊതുമേഖലാ നിയന്ത്രണം ഇൻഷ്വറൻസ് മേഖലയിൽ ഇല്ലായ്മ ചെയ്യണമെങ്കിൽ ഒറ്റവഴിയേയുള്ളൂ. എൽഐസിയെ സ്വകാര്യവൽക്കരിക്കുക.
ബിഎസ്എൻഎല്ലും മറ്റും പോലെ എൽഐസിയെ വെടക്കാക്കി തനിക്കാക്കാൻ പ്രയാസമാണ്. അന്തർദേശീയ ഫിനാൻസ് മൂലധനത്തിനും ഇത്തരമൊരു നടപടി വേണമെന്നാണ് അഭിപ്രായം. ഫിനാൻസ് മൂലധനത്തിന്റെ ഈ കാലഘട്ടത്തിൽ സാമ്രാജ്യത്വ ചൂഷണം കൂടുതലും ധനകാര്യ മേഖലയിലെ തിരിമറികളിലൂടെയാണ് നടക്കുന്നത്. അതുകൊണ്ട് ധനകാര്യ മേഖല തങ്ങൾക്കു തുറന്നുകിട്ടണമെന്നാണ് അവരുടെ വാശി. എൽഐസിയുടെ സ്വകാര്യവൽക്കരണം അവരുടേയും ആവശ്യമാണ്. ലോകത്തെ ഏറ്റവും വലിയ ലൈഫ് ഇൻഷ്വറൻസ് കമ്പനി തങ്ങളുടെ വരുതിയാലിക്കാമെന്ന് അവർ സ്വപ്നം കാണുന്നുണ്ടെന്നും സിപിഎം നേതാവ് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യാ സർക്കാരിന്റെ താൽപ്പര്യം ഈ ധനകാര്യവർഷം അവസാനിക്കുംമുമ്പ് നല്ലൊരു തുക എൽഐസി വിൽപ്പനയിലൂടെ നേടണമെന്നാണ്. എൽഐസിയുടെ ഓഹരി വാങ്ങേണ്ട തുക ഇൻവെസ്റ്റർമാർ ഇന്ത്യയിലെ ബാങ്കുകളിൽ നിന്നാണ് സമാഹരിക്കുന്നതെങ്കിൽ മാക്രോ ഇക്കണോമിക് യുക്തിവച്ചു നോക്കുമ്പോൾ ഈ നടപടിക്ക് അർത്ഥമില്ല. കാരണം ഈ തുക ഇന്ത്യാ സർക്കാരിനു ബാങ്കുകളിൽ നിന്നും നേരിട്ടു വായ്പയെടുക്കാവുന്നതേയുള്ളൂ. ഇന്ത്യാ സർക്കാർ വായ്പയെടുത്താലും നിക്ഷേപകർ വായ്പയെടുത്താലും രണ്ടിന്റെയും സാമ്പത്തിക പ്രത്യാഘാതം ഒരുപോലെയായിരിക്കും.
എന്നാൽ ഇന്ത്യാ സർക്കാർ ബാങ്കിൽ നിന്നും നേരിട്ടു വായ്പയെടുത്താൽ അവരുടെ കണക്കു പുസ്തകത്തിൽ വായ്പയായി രേഖപ്പെടുത്തേണ്ടി വരും. കമ്മി കൂടും. അതേസമയം, എൽഐസി വിറ്റാണ് ഈ കാശ് സമാഹരിക്കുന്നതെങ്കിൽ വായ്പയായി കണക്ക് എഴുതേണ്ടി വരില്ല. നിയോലിബറൽ ആദർശങ്ങളിൽ അടിയുറച്ചു നിൽക്കുന്ന സർക്കാരെന്ന പെരുമ നിലനിർത്തുകയും ചെയ്യാം. ഈ ജനദ്രോഹത്തെ ചെറുക്കാൻ ഇനി ഒറ്റവഴിയേയുള്ളൂ. പോളിസി ഉടമകൾ പ്രതിരോധത്തിനായി അണിനിരക്കണം. കാരണം എൽഐസി തുടങ്ങാൻ അഞ്ചുകോടി രൂപയേ സർക്കാർ മുടക്കിയിട്ടുള്ളൂ. ലാഭത്തിന്റെ 5 ശതമാനം സർക്കാരിന്. 90 ശതമാനവും പോളിസി ഉടമകൾക്ക് ബോണസായി നൽകുന്ന ലോകത്തെ ഏക ഇൻഷ്വറൻസ് കമ്പനിയാണ് എൽഐസിയെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
-
'ഇത് ആനമഠയത്തരം, രാഹുൽ ഗാന്ധിക്ക് കേരളത്തിലെ ആരോഗ്യ സംവിധാനത്തെ കുറിച്ച് ധാരണയില്ല';തോമസ് ഐസക് -
'ദിലീപ് മാത്രമല്ല, മഞ്ജു വാര്യരും കണ്ടു..ദിലീപിൻ്റ ആദ്യ പ്രതികരണം ഇതായിരുന്നു..അതോടെ ധന്യ നവ്യ നായരായി' -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല!












Click it and Unblock the Notifications