എല്‍ജെഡി-ജെഡിഎസ് ലയനം ഉടന്‍: മുന്നില്‍ ലക്ഷ്യം ലോക്സഭ കോഴിക്കോട് സീറ്റ്, അവകാശവാദം ഉന്നയിക്കും

എല്‍ ജെ ഡി - ജെ ഡി എസ് ലയന ചർച്ചകള്‍ ത്വരിതപ്പെടുത്താന്‍ നേതാക്കള്‍. ഭാരവാഹിത്വം സംബന്ധിച്ച ഇരുവിഭാഗങ്ങള്‍ക്കിടയില്‍ നേരത്തേ ധാരണയായിരുന്നു. മാത്യൂ ടി തോമസ് എം എല്‍ എ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റും എംവി ശ്രേയാംസ് കുമാർ ജെ ഡി എസ് ദേശീയ സെക്രട്ടറിയുമാവുന്ന തരത്തിലായിരുന്ന ധാരണ. ജില്ലാ പ്രസിഡന്റുമാരില്‍ ഏഴെണ്ണം എല്‍ ജെ ഡിയില്‍ വരുന്നവർക്ക് നല്‍കും.
ബാക്കിയുള്ളവ സ്ഥാനങ്ങളില്‍ ജെ ഡി എസ് അധ്യക്ഷന്മാരും തുടരും. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉടനുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലയനത്തിന് പിന്നാലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ പാർട്ടിക്ക് സീറ്റ് വേണമെന്ന ആവശ്യവും ജെ ഡി എസ് എല്‍ ഡി എഫില്‍ ഉന്നയിക്കും.

കോഴിക്കോട് സീറ്റില്‍ ജെ ഡി എസായിരുന്നു
കോഴിക്കോട് സീറ്റിന് വേണ്ടിയാണ് ലയനത്തോടെ ഒന്നാവുന്ന ജെ ഡി എസ് നോട്ടമിടുന്നത്. നേരത്തെ കോഴിക്കോട് സീറ്റില്‍ ജെ ഡി എസായിരുന്നു മത്സരിച്ചിരുന്നത്. 1991 ലാണ് കോഴിക്കോട് മണ്ഡലത്തില്‍ നിന്നും ജെ ഡി എസ് ആദ്യമായി ലോക്സഭയിലേക്ക് മത്സരിക്കുന്നത്. എംപി വീരേന്ദ്രകുമാറായിരുന്നു സ്ഥാനാർത്ഥിയെങ്കിലും കോണ്‍ഗ്രസിലെ കെ മുരളീധരനോട് പരാജയപ്പെട്ടു.

1996 ലെ തിരഞ്ഞെടുപ്പില്‍ വീണ്ടും സീറ്റ്
1996 ലെ തിരഞ്ഞെടുപ്പില്‍ വീണ്ടും സീറ്റ് ജെ ഡി എസിന് നല്‍കി. എംപി വീരേന്ദ്ര കുമാറും കെ മുരളീധരനും വീണ്ടും ഏറ്റുമുട്ടിയപ്പോള്‍ ഇത്തവണ വിജയം ജനത നേതാവിനൊപ്പം നിന്നു. 1998 ല്‍ വീരേന്ദ്ര കുമാറിനെ പരാജയപ്പെടുത്തി കോണ്‍ഗ്രസിന് വേണ്ടി പി ശങ്കരന്‍ സീറ്റ് പിടിച്ചെടുത്തു. 1999 ല്‍ ജെ ഡി എസ് സി എം ഇബ്രാഹീമിനെ രംഗത്ത് ഇറക്കിയെങ്കിലും കോണ്‍ഗ്രസിന് വേണ്ടി മത്സരിച്ച കെ മുരളീധരനായിരുന്നു വിജയം.

2004 ല്‍ എംപി വീരേന്ദ്രകുമാർ വീണ്ടും
2004 ല്‍ എംപി വീരേന്ദ്രകുമാർ വീണ്ടും എല്‍ ഡി എഫ് സ്ഥാനാർത്ഥിയാവുകയും കോണ്‍ഗ്രസിലെ അഡ്വ. വി ബല്‍റാമിനെ പരാജയപ്പെടുത്തി മണ്ഡലം തിരികെ പിടിക്കുകയുമായിരുന്നു. എന്നാല്‍ 2009 ല്‍ കോഴിക്കോട് സീറ്റ് സി പി എം തിരിച്ചെടുത്തത് ജെ ഡി എസിലെ പിളർപ്പിന് ഇടയാക്കി. കോഴിക്കോട് ലോക്സഭാ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് ജനതാദള്‍ എസ് പിളർത്തി 2009 ല്‍ എംപി വീരേന്ദ്ര കുമാറിന്റെ നേതൃത്വത്തില്‍ സോഷ്യലിസ്റ്റ് ജനതാ ദള്‍ രൂപം കൊള്ളുകയും ചെയ്തു.
മുടി കൊഴിച്ചിലും താരനുമാണോ പ്രശ്നം: പരിഹാരം അടുക്കളിയിലുണ്ട്, എടുക്കൂ രണ്ട് ബീറ്റ്റൂട്ട്

പുതിയ പാർട്ടി രൂപീകരിച്ച് മുന്നണി മാറി യു ഡി എഫിലെത്തിയ വീരേന്ദ്രകുമാർ വിഭാഗം പിന്നീട് നിതീഷ് കുമാർ നേതൃത്വം നല്‍കുന്ന ജെ ഡി യുവില്‍ ലയിച്ചു. എന്നാല്‍ നീതിഷ് കുമാർ വീണ്ടും ബി ജെ പി പാളയത്തിലേക്ക് മടങ്ങിയതോടെ കേരള ഘടകം ജെഡിയു ബന്ധം ഉപേക്ഷിക്കുകയും ശരത് യാദവ് ചേർന്ന് ലോക് താന്ത്രിക് ജനതാദൾ രൂപീകരിക്കുകയുമായിരുന്നു

ശരത് യാദവ് തന്റെ പാർട്ടിയെ അടുത്തിടെ
ശരത് യാദവ് തന്റെ പാർട്ടിയെ അടുത്തിടെ ആർ ജെ ഡിയില്‍ ലയിപ്പിച്ചെങ്കിലും കേരള ഘടകം ഇതിനൊപ്പം നിന്നില്ല. കേരളത്തില്‍ യാതൊരു സ്വാധീനവുമില്ലാത്ത ആർ ജെ ഡിക്കൊപ്പം നില്‍ക്കുന്നതിനേക്കാള്‍ നല്ലത് ലയനമാണെന്ന നിലപാടിലേക്ക് നേതൃത്വം എത്തുകയായിരുന്നു. ലയനത്തോടെ ജെ ഡി എസിന് നിയമസഭയിലെ അംഗബലം മൂന്നാവും. നിലവില്‍ ജെ ഡി എസിന് രണ്ടും എല്‍ ജെ ഡിക്ക് ഒന്നും അംഗങ്ങളാണുള്ളത്. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാവും ലോക്സഭ സീറ്റ് വേണമെന്ന ആവശ്യം ജെ ഡി എസ്, എല്‍ ഡി എഫില്‍ ഉന്നയിക്കുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്‍കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്‍കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications