മന്ത്രിമാര്‍ക്ക് റൊട്ടേഷന്‍ സമ്പ്രദായം: പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിച്ച് കോണ്‍ഗ്രസ്
Recommended Video
റായ്പൂര്‍: ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ തലത്തില്‍ തന്നെ വലിയ ഉടച്ചു വാര്‍ക്കലിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. രാഹുല്‍ ഗാന്ധിയുടെ രാജിക്കാര്യത്തില്‍ അന്തിമ തീരുമാനം ആയാല്‍ ഉടന്‍ തന്നെ ബൂത്ത് തലം മുതലുള്ള സമൂലമായ അഴിച്ചുപണിക്കാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. എഐസിസിയില്‍ വരെ മാറ്റങ്ങള്‍ ഉണ്ടായേക്കും.
കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതില്‍ രാഹുല്‍ ഗാന്ധി മുന്നിട്ടറങ്ങി പ്രവര്‍ത്തിക്കുമെന്നും പാര്‍ട്ടി സംവിധാനത്തില്‍ തന്നെ വിലായ മാറ്റങ്ങള്‍ വരുമെന്നും കോണ്‍ഗ്രസ് നേതൃത്വം തന്നെ വ്യക്തമാക്കുന്നു. എഐസിസിയില്‍ ഇപ്പോഴും പ്രതിസന്ധി നിലനില്‍ക്കുമ്പോഴും പല സംസ്ഥാന ഘടകങ്ങളും ഇപ്പോള്‍ തന്നെ പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിച്ചു കഴിഞ്ഞിട്ടുണ്ട്. നേതാക്കന്മാര്ക്ക് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ റൊട്ടേഷന്‍ സമ്പദ്രായമാണ് കോണ്‍ഗ്രസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിശദ വിവരങ്ങള്‍ ഇങ്ങനെ..

നിയമസഭ തിരഞ്ഞെടുപ്പില്‍
കഴിഞ്ഞ വര്‍ഷാവസാനം നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതാക്കള്‍ പോലും പ്രതീക്ഷിക്കാത്ത വിജയമായിരുന്നു ഛത്തീസ്ഗഢിലെ ജനങ്ങള്‍ കൊണ്ഗ്രസ് നല്‍കിയത്. സംസ്ഥാനത്ത് ആകെയുള്ള 91 സീറ്റില്‍ 68 സീറ്റും നേടാന്‍ കോണ്‍ഗ്രസിന് സാധിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലെ മികച്ച വിജയം ലോക്സഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ കഴിയുമായിരുന്നു കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം.

മേധാവിത്വം
നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ട് വിഹിതം പരിശോധിക്കുമ്പോള്‍ സംസ്ഥാനത്ത് ആകെയുള്ള 11 സീറ്റുകളില്‍ 10 സീറ്റിലും മേധാവിത്വം കോണ്‍ഗ്രസിനായിരുന്നു. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ പ്രതീക്ഷച്ചതിന്റെ അടുത്തെങ്ങും എത്തുന്ന പ്രകടനം കാഴ്ച്ചവെക്കാന്‍ കോണ്‍ഗ്രസിനായില്ല.

ബിജെപിക്ക് വിജയം
11 ല്‍ ഒമ്പത് സീറ്റിലും ബിജെപിക്കായിരുന്നു വിജയം. ശേഷിക്കുന്ന രണ്ട് സീറ്റില്‍ മാത്രമായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റമ്പിയെങ്കിലും അഞ്ച് മാസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്തെ മേധാവിത്വം ബിജെപി തിരിച്ചു പിടിച്ചു.

അടിമുടി മാറ്റം
ഈ അപ്രതീക്ഷിത തിരച്ചടിയിടെ പശ്ചാത്തലത്തിലാണ് ഛത്തീസ്ദഡിലെ കോണ്‍ഗ്രസ് അടിമുടി മാറ്റത്തിന് ഒരുങ്ങുന്നത്. ജനപ്രതിനിധികള്‍ ജനങ്ങളില്‍ നിന്ന് അകലാതിരിക്കുക എന്നതിനാണ് ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് മുന്‍തൂക്കം കൊടുക്കുന്നത്. ഇതിനായി 'റൊട്ടേഷന്‍' സമ്പ്രദായമാണ് പാര്‍ട്ടി ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്.

റൊട്ടേഷന്‍
തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ സംസ്ഥാന മന്ത്രിമാരില്‍ ആരെങ്കിലും റൊട്ടേഷന്‍ സമ്പ്രദായത്തില്‍ പാര്‍ട്ടി ആസ്ഥാനത്തുണ്ടാകണെന്നും പാര്‍ട്ടി പ്രവര്‍ത്തകരുടെ പരാതികള്‍ നേരിട്ടുകേട്ട് അവ പരിഹരിക്കണമെന്നാണ് നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്.

രാഹുല്‍ ഗാന്ധി തുടരണം
ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയം ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിങ് ദോ ആണ് പുതിയ പരിഷ്കാരത്തെക്കുറിച്ച് വ്യക്തമാക്കിയത്. കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി തുടരണമെന്നും പ്രവര്‍ത്തക സമിതി ഐക്യകണ്ഠേന ആവശ്യപ്പെട്ടു.

വിശദമായി പരിശോധിക്കും
തിരഞ്ഞെടുപ്പിലേറ്റ പരാജയം പാര്‍ട്ടി വിശദമായി പരിശോധിക്കും. ചില നേതാക്കള്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഇവര്‍ക്കെതിരെ കൃത്യമായ അന്വേഷണം ഉണ്ടാവും. തങ്ങളുടെ ബലഹീനതകളാണ് തിരഞ്ഞെടുപ്പില്‍ ബിജെപി നേട്ടമാക്കിയതെന്നും സിങ്ദോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പ്രകടനം
പ്രതീക്ഷിച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ കഴിഞ്ഞില്ലെങ്കിലും കോണ്‍ഗ്രസ് ഗ്രാമീണ മേഖലകളില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. നഗരങ്ങളിലെ പ്രവര്‍ത്തനം തീര്‍ത്തും മോശമായതാണ് തിരിച്ചടിയുടെ ആക്കം കൂട്ടിയത്. തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോവാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്.

ഒരു മന്ത്രി ഓഫീസില്‍
പുതിയ പരിഷ്കാരപ്രകാരം തിങ്കള്‍ മുതല്‍ ശനിവരെയുള്ള ദിവസങ്ങളില്‍ ഒരു മന്ത്രി ഓഫീസില്‍ ഉണ്ടാവും. മുന്നൂ മണിക്കൂര്‍ പാര്‍ട്ടി ആസ്ഥാനത്തുണ്ടാവുന്ന അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തും . അടുത്തയാഴ്ച ഇതേ ദിവസങ്ങളില്‍ വേറൊരു മന്ത്രിയാവും ഉണ്ടായിരിക്കുക. ഇങ്ങനെ ഒരോ ആഴ്ചയും ഒരോ മന്ത്രിമാര്‍ ഊഴമനുസരിച്ച് ഓഫിസില്‍ ഉണ്ടായിരിക്കും.

ബൂത്ത് തലം മുതല്‍
കൂടാതെ ബൂത്ത് തലം മുതല്‍ പ്രവര്‍ത്തനം സജീവമാക്കാനും യോഗത്തില്‍ തീരുമാനമായി. യുവാക്കളെ കൂടുതലായി സംഘടനാ തലപ്പത്തേക്ക് കൊണ്ടുവരും. പിസിസി നേതൃത്വത്തില്‍ പുനഃസംഘടന വേണമെന്ന ആവശ്യം ഒരു വിഭാഗം സജീവമായി ഉയര്‍ത്തുന്നുണ്ടെങ്കിലും ഉടന്തന്നെയുണ്ടാവില്ലെന്നാണ് നേതാക്കള്‍ സൂചിപ്പിക്കുന്നത്.
-
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..!












Click it and Unblock the Notifications