കണ്ണൂർ എംപിയെ പോലീസ് ചോദ്യം ചെയ്യണം; മാധ്യമങ്ങൾക്കെതിരേയും ആഞ്ഞടിച്ച് എംവി ജയരാജൻ
കണ്ണൂർ; പാനൂർ പുല്ലൂക്കരയിലെ മൻസൂർ കൊലക്കേസുമായി ബന്ധപ്പെട്ട് വരുന്ന വ്യാജ വാർത്തകൾ അവിടെ അന്തി ചർച്ചകൾക്കും തലക്കെട്ടുകൾക്കും വിഷയ ദാരിദ്ര്യമനുഭവിക്കുന്നവർക്ക് രാഷ്ട്രീയ ഊർജ്ജം നൽകുമെങ്കിലും ജനങ്ങളിൽ ഇത്തരം മാധ്യമങ്ങളുടെ വിശ്വാസ്യതയാണ് തകരുന്നതെന്ന് എംവി ജയരാജൻ.കണ്ണൂർ എംപി നടത്തിയ പ്രസംഗം രതീഷിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തുന്നതിന് മുമ്പ് ആയിരുന്നു. 'രതീഷിനെ കൊന്നിട്ട് കെട്ടിത്തൂക്കിയതാണെന്ന്' ഉറപ്പിച്ചു പറയുന്നു, വീണ്ടും അതേ ആരോപണം ഉന്നയിക്കുന്ന കണ്ണൂർ എംപിയെ പോലീസ് ചോദ്യം ചെയ്യണം. അദ്ദേഹമാണ് സംഭവത്തിന്റെ ദൃക്സാക്ഷിയെന്ന് മറ്റുള്ളവർക്ക് തോന്നും വിധമാണ് അവതരണം.വ്യാജ വാർത്തകൾ നൽകുന്ന മാധ്യമങ്ങളും രാഷ്ട്രീയം കളിക്കുകയാണ്. നാട്ടിലുള്ള ആത്മഹത്യകൾ മുഴുവൻ ദുരൂഹമാണെന്നും അതിലൊക്കെ പ്രതികൾ CPIM കാരാണെന്നും പറയാൻ ഇക്കൂട്ടർക്ക് മടിയില്ലെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ജയരാജന് എഴുതി. പോസ്റ്റ് വായിക്കാം

വിശ്വാസ്യത തകരും
പാനൂർ പുല്ലൂക്കരയിലെ മൻസൂർ കൊലക്കേസുമായി ബന്ധപ്പെട്ട പ്രതിദിനം ചില മാധ്യമങ്ങളിൽ വരുന്ന വ്യാജ വാർത്തകൾ അവിടെ അന്തി ചർച്ചകൾക്കും തലക്കെട്ടുകൾക്കും വിഷയ ദാരിദ്ര്യമനുഭവിക്കുന്ന മാധ്യമങ്ങൾക്ക് രാഷ്ട്രീയ ഊർജ്ജം നൽകുമെങ്കിലും ജനങ്ങളിൽ ഇത്തരം മാധ്യമങ്ങളുടെ വിശ്വാസ്യതയാണ് തകരുന്നത്. മൻസൂർ കേസിലെ പ്രതിയും കോടതി റിമാൻഡ് ചെയ്തതിനെ തുടർന്ന് തലശ്ശേരി സബ് ജയിലിൽ കഴിയുകയും ചെയ്യുന്ന ഒരാളെ കൊല്ലുന്ന വാർത്ത നൽകുന്നതിൽ ഒരു മടിയും ഇക്കൂട്ടർക്കില്ല.

വ്യാപകമായി പ്രചരിച്ചു
ജയിലിൽ കഴിയുന്ന ആൾക്ക് മധ്യമങ്ങളോട് മറുപടി പറയാൻ കഴിയില്ലല്ലോ. "മൻസൂർ കേസിലെ നാലാം പ്രതി ശ്രീരാഗിനെ മരിച്ച നിലയിൽ കണ്ടെത്തി. രതീഷിനു പുറമെ ശ്രീരാഗ് കൂടി മരണപ്പെട്ടതോടെ കേസിന്റെ ദുരൂഹത വർദ്ധിച്ചു". ഇതായിരുന്നു ഏഷ്യാനെറ്റ് ഏപ്രിൽ 12 ന് ഉച്ചയ്ക്ക് ശേഷം 2.21 ന് റിപ്പോർട്ട് ചെയ്തത്. ഈ വാർത്ത സംപ്രേഷണം ചെയ്ത ഉടൻ ലീഗുകാർ സ്ക്രീൻ ഷോട്ട് എടുത്ത് നവമാധ്യമങ്ങളിലൂടെ വീണ്ടും കൊന്നവനെ കൊല്ലുന്ന CPIM എന്ന തലക്കെട്ടോടെ വ്യാപകമായി പ്രചരിപ്പിച്ചു. ഏഷ്യാനെറ്റും ലീഗുകാരും തമ്മിലുള്ള ഗൂഢാലോചന വ്യക്തമാണ്.

അണികൾക്ക് ലീഗ് നൽകിയിരുന്നു
ഇത്തരമൊരു വാർത്ത ഏഷ്യാനെറ്റ് നൽകുമെന്നും ലീഗ് പ്രവർത്തകരെല്ലാം കോപ്പി എടുത്ത് പ്രചരിപ്പിക്കണമെന്നുമുള്ള നിർദ്ദേശം അണികൾക്ക് ലീഗ് നേതൃത്വം നൽകിയിരുന്നു. പിന്നീട് ഏഷ്യാനെറ്റ് നിഷേധിച്ചിരുന്നെങ്കിലും ശ്രീരാഗ് 'കൊല്ലപ്പെട്ടു' കഴിഞ്ഞിരുന്നു. ഒരു പത്രം രതീഷിന്റേത് കൊലപാതകമാണെന്നും വിധി എഴുതി. ഇനി ശിക്ഷ വിധിച്ചാൽ മതി. ആരൊക്കയാണ് പ്രതികൾ എന്ന് കണ്ണൂർ എംപി പറഞ്ഞു തരുമെന്ന് ആ പത്രം കരുതിയിരിക്കണം.
പാനൂരിൽ ഏപ്രിൽ 10 ന് യു ഡി എഫ് നടത്തിയ ഉപവാസ പരിപാടിയിൽ കണ്ണൂർ എംപി നടത്തിയ പ്രസംഗം രതീഷിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തുന്നതിന് മുമ്പ് ആയിരുന്നു. 'രതീഷിനെ കൊന്നിട്ട് കെട്ടിത്തൂക്കിയതാണെന്ന്' ഉറപ്പിച്ചു പറയുന്നു വീണ്ടും അതേ ആരോപണം ഉന്നയിക്കുന്ന കണ്ണൂർ എംപിയെ പോലീസ് ചോദ്യം ചെയ്യണം. അദ്ദേഹമാണ് സംഭവത്തിന്റെ ദൃക്സാക്ഷിയെന്ന് മറ്റുള്ളവർക്ക് തോന്നും വിധമാണ് അവതരണം.

പരാതി വായിക്കണം
ഇത്തരം പുകമറ സൃഷ്ടിക്കുന്നവർ രതീഷിന്റെ മാതാവ് പോലീസധികാരികൾക്ക് നൽകിയ പരാതി വായിച്ചു നോക്കണം. "വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ലീഗ് പ്രവർത്തകർ ചേർന്ന് മർദ്ദിച്ചെന്ന വിവരം വീട്ടിൽ പറഞ്ഞിരുന്നു. ബോംബേറിൽ പരിക്കേറ്റ മൻസൂർ മരിച്ച കേസിൽ അന്യായമായി പ്രതി ചേർത്തതിൽ അവൻ ആകെ പ്രയാസത്തിലായിരുന്നു. എല്ലാവരുമായി സൗഹൃദം പുലർത്തുന്ന ആളായിരുന്നു രതീഷ്. യാതൊരു അടിസ്ഥാനവുമില്ലാതെ പ്രദേശത്തെ ലീഗുകാർ ഗൂഢാലോചന നടത്തി കൊലക്കേസിൽ പ്രതി ചേർത്തതിൽ മനംനൊന്താണ് മകൻ ആത്മഹത്യ ചെയ്തത്. ഇക്കാര്യത്തിൽ അന്വേഷണം നടത്തി ഗൂഢാലോചന നടത്തിയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം." ഇതാണ് അമ്മ പത്മിനിയുടെ പരാതി. രതീഷാണ് വിധവയായ പത്മിനിയുടെ കുടുംബത്തിന്റെ അത്താണി. രതീഷിന്റെ വേർപാടിൽ ദുഃഖം അനുഭവിക്കുന്ന കുടുംബത്തോട് എംപി നീതി കാട്ടിയില്ല.
അദ്ദേഹത്തിന്റെ രാഷ്ട്രീയമതാണ്.

ഇക്കൂട്ടർക്ക് മടിയില്ല
എന്നാൽ വ്യാജ വാർത്തകൾ നൽകുന്ന മാധ്യമങ്ങൾക്ക് എന്തുപറ്റി. അവർക്കും രാഷ്ട്രീയം തന്നെ. കമ്മ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നാൽ ആത്മഹത്യ ചെയ്യും എന്ന് പ്രഖ്യാപിച്ചയാളുടെ പത്രമല്ലെ? ഇതും ഇതിനപ്പുറവും അവർ എഴുതും. നാട്ടിലുള്ള ആത്മഹത്യകൾ മുഴുവൻ ദുരൂഹമാണെന്നും അതിലൊക്കെ പ്രതികൾ CPIM കാരാണെന്നും പറയാൻ ഇക്കൂട്ടർക്ക് മടിയില്ല.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications