മെഡിക്കൽ കോഴ: അന്വേഷണ റിപ്പോർട്ട് കണ്ടിട്ടില്ലെന്ന കുമ്മനത്തിന്റെ വാദം കള്ളം..! വിജിലൻസിന് മൊഴി...
തിരുവനന്തപുരം: സംസ്ഥാന ബിജെപിയെ നാണം കെടുത്തിയ മെഡിക്കല്‍ കോഴ വിവാദത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ വാദം പൊളിയുന്നു. മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് കണ്ടിട്ടില്ല എന്നായിരുന്നു കുമ്മനം വിജിലന്‍സിന് നല്‍കിയ മൊഴി. എന്നാല്‍ കുമ്മനത്തിന്റെ വാദം പൊളിക്കുന്ന മൊഴിയാണ് അന്വേഷണ കമ്മീഷന്‍ അംഗങ്ങളായ കെപി ശ്രീശനും എകെ നസീറും വിജിലന്‍സിന് നല്‍കിയിരിക്കുന്നത്. മെഡിക്കല്‍ കോഴ അന്വേഷണ റിപ്പോര്‍ട്ട് കുമ്മനം രാജശേഖരന് കൈമാറിയിരുന്നു. എന്നാല്‍ പുറത്ത് പ്രചരിക്കുന്നത് യഥാര്‍ത്ഥ റിപ്പോര്‍ട്ട് ആണോ എന്ന് അറിയില്ലെന്നും ഇരുവരും മൊഴി നല്‍കി.
ദിലീപിന് നില്‍ക്കക്കള്ളി ഇല്ലാതായോ...! എല്ലാം വ്യാജം...നടക്കുന്നത് വേട്ടയാടൽ.. കഥ മാറി..!
മെഡിക്കല്‍ കോളേജ് അനുവദിക്കാന്‍ ബിജെപി നേതാക്കള്‍ 5.6 കോടി രൂപ കോഴ വാങ്ങിയെന്ന് ബിജെപിയുടെ അന്വേഷണ കമ്മീഷന്‍ തന്നെയാണ് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കേസെടുത്തത്. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്നും തന്റെ ദില്ലി ഓഫീസിലെ മുന്‍ സെക്രട്ടറി കരട് റിപ്പോര്‍ട്ട് കണ്ടിട്ടുണ്ടെന്നുമാണ് കുമ്മനത്തിന്റെ മൊഴി. അന്വേഷണ റിപ്പോര്‍ട്ടില്‍ എംടി രമേശിന്റെ പേരുള്ളതായി അറിയില്ലെന്നും വിവി രാജേഷിനെ പുറത്താക്കിയത് റിപ്പോര്‍ട്ട് ചോര്‍ത്തിയതിന് അല്ലെന്നും കുമ്മനം പറയുകയുണ്ടായി.