നാലാം ഭാര്യയെ മൊഴിചൊല്ലി.. ഓട്ടോയും വീടും കൊടുത്ത് പതിനാറുകാരിയെ വിലയ്ക്ക് വാങ്ങി..!
കണ്ണൂര്‍: പലതരത്തിലുള്ള വിവാഹത്തട്ടിപ്പ് വീരന്മാര്‍ നാട്ടില്‍ വിലസുകയാണ്. മുസ്ലിം സമുദായത്തില്‍ നാല് വിവാഹം വരെയാകാം എന്നതിന്റെ ആനുകൂല്യം മുതലാക്കി പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടികളെ പറ്റിക്കുന്ന വിരുതനെക്കുറിച്ചുള്ള വാര്‍ത്ത ഞെട്ടിക്കുന്നതാണ്. കണ്ണൂര്‍ ഏഴാം മൈലിലാണ് ഈ കല്യാണ വീരന്‍.
കല്ലെറിയുന്നവർ എറിയട്ടേ.. ദിലീപിനെ കൈവിടാതെ മുൻഭാര്യ മഞ്ജു വാര്യർ..! അന്ന് പറഞ്ഞ ക്രിമിനൽ ഗൂഢാലോചന?
ആകെ കിട്ടിയത് 15 മിനുറ്റ്.. കണ്ണ് നിറഞ്ഞ് ദിലീപ്, ഇരുവരും പൊട്ടിക്കരഞ്ഞു.. അനുഭവം തുറന്ന് പറഞ്ഞ് നടൻ
ദിലീപിനെ കുടുക്കിയത് അഹങ്കാരിയായ ആ യുവനടന്‍..! അത് ഫഹദ് അല്ല.. യഥാര്‍ത്ഥ വില്ലന്‍ മറ നീക്കി പുറത്ത്?
കല്യാണ വീരൻ
നാല് വിവാഹം കഴിച്ച ഉമ്മര്‍ എന്നയാള്‍ അഞ്ചാമതും വിവാഹം ചെയ്യാന്‍ ഒപ്പിച്ച പണി എന്താണെന്നോ. നിയമപ്രകാരം വിവാഹം ചെയ്ത നാലാമത്തെ ഭാര്യയെ മൊഴി ചൊല്ലി. എന്നിട്ട് പതിനാറുകാരിയെ കെട്ടി.
പണം നൽകി വാങ്ങി
പിതാവിന് ലക്ഷങ്ങള്‍ നല്‍കിയാണ് ഇയാള്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തത്. ബംഗളൂരു സ്വദേശിനിയാണ് ഈ പെണ്‍കുട്ടി എന്നാണ് അറിയുന്നത്.
വീടും ഓട്ടോറിക്ഷയും
പ്രവാസി പണക്കാരനായ ഉമ്മര്‍ സുന്ദരിയായ പെണ്‍കുട്ടിയെ സ്വന്തമാക്കിയത് കുടുംബത്തിന് പണത്തിനൊപ്പം വീടും ഓട്ടോറിക്ഷയും നല്‍കിയാണത്രേ. തന്നെ വിലക്ക് വാങ്ങിയതാണെന്ന് പെണ്‍കുട്ടി തന്നെയാണ് പോലീസിനോട് പറഞ്ഞത്.
പെൺകുട്ടി എതിർത്തു
കഴിഞ്ഞ ഫെബ്രുവരിയിലാണ് പതിനാറുകാരിയെ ഇയാള്‍ വിവാഹം ചെയ്ത് നാട്ടിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പെണ്‍കുട്ടി തയ്യാറായില്ല.
ക്രൂരമായ പീഡനം
ഇതോടെ കൊട്ടാരസദൃശ്യമായ വീട്ടിലിട്ട് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവത്രേ. പെണ്‍കുട്ടിയെ പോലീസ് എത്തിയാണ് മോചിപ്പിച്ചത്. ഏറെ നേരത്തെ തെരച്ചിലിന് ഒടുവിലാണ് പെണ്‍കുട്ടിയെ പോലീസിന് കണ്ടെത്താനായത് പോലും.
പോലീസ് മോചിപ്പിച്ചു
ആദ്യം തളിപ്പറമ്പ് പോലീസ് എത്തിയെങ്കിലും പെണ്‍കുട്ടിയെ മോചിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. പിന്നീട് വനിതാ പോലീസ് എത്തിയാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും മോചിപ്പിച്ച് മഹിളാ മന്ദിരത്തില്‍ എത്തിച്ചത്.
ഇത് സ്ഥിരം പരിപാടി
ഇയാള്‍ ഇത്തരത്തില്‍ പല വിവാഹങ്ങള്‍ ചെയ്തതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടികളാണത്രേ ഇയാള്‍ക്ക് കല്യാണം കഴിക്കാന്‍ ഇഷ്ടം.
പരാതിപ്പെടാതെ വീട്ടുകാർ
ഇരുപത് വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ തിരഞ്ഞ് പിടിച്ചാണ് കല്യാണം. വീട്ടുകാര്‍ക്ക് വന്‍ തുകയും വീടും മറ്റും നല്‍കുന്നതിനാല്‍ ചതിക്കപ്പെട്ടവര്‍ ആരും പരാതിപ്പെടാറില്ല.