ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്: പുതിയ തീരുമാനത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ എടുത്ത പുതിയ തീരുമാനത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ജനസംഖ്യാ അടിസ്ഥാനത്തില്‍ സ്കോളര്‍ഷിപ്പ് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. സച്ചാര്‍-പാലൊളി കമ്മിറ്റി ശുപാര്‍ശകള്‍ പ്രകാരം സമുദായത്തിന്റെ പുരോഗതിക്ക് വേണ്ടി നടപ്പാക്കിയ പദ്ധതി വീതം വയ്ക്കരുത് എന്നാണ് മുസ്ലിം സംഘടനകള്‍ ആവശ്യപ്പെടുന്നത്.

എന്നാല്‍ എല്ലാവര്ക്കും സന്തോഷമുള്ള തീരുമാനമാണ് സര്‍ക്കാര്‍ എടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവേചനപരമായി വിതരണം ചെയ്യരുത് എന്നാണ് ഹൈക്കോടതി വിധിച്ചത്. ഇപ്പോള്‍ കിട്ടുന്ന വിഭാഗത്തിന് കുറവ് വരാതെ, അതേസമയം മുഴുവനായും ജനസംഖ്യാപരമായി ആക്കുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. എല്ലാവര്ക്കും സന്തോഷമുള്ള കാര്യമണത്. പ്രതിപക്ഷ നേതാവടക്കമുള്ളവര്‍ ആദ്യം അതിനെ സ്വാഗതം ചെയ്തത് അതുകൊണ്ടാണ്. ആര്‍ക്കും ഒരു കുറവും വരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനസംഖ്യാ അനുപാതികമായി കൊടുക്കാനാണ് ഹൈക്കോടതി പറഞ്ഞത്. ഒരു കൂട്ടര്‍ക്ക് കൊടുക്കുന്നതില്‍ കുറവ് വരുന്നില്ല. അതേസമയം തന്നെ മറ്റൊരു കൂട്ടര്‍ക്ക് നല്‍കുകയും ചെയ്യും. പിന്നെ എന്തിനാണ് തര്‍ക്കം. മുസ്ലിം ലീഗ് പ്രതിപക്ഷ നേതാവിനെ തിരുത്തിച്ചു. ഞങ്ങള്‍ മാറ്റിപ്പറഞ്ഞിട്ടില്ല. ഇത് ന്യൂനപക്ഷങ്ങള്‍ക്കുള്ള ആനുകൂല്യമാണ്. മുസ്ലിം വിഭാഗത്തിന് മാത്രമല്ല, മറ്റുള്ളവര്‍ക്ക് കൂടി കൊടുത്തു. അതില്‍ കുറവ് വന്നുവെന്ന പരാതി ഉയര്‍ന്നപ്പോള്‍ പരിഹാരം കാണുകയാണ് ചെയ്തത്. തീ കോരിയിടുന്ന വര്‍ത്തമാനം പറയാതിരിക്കലാണ് നല്ലത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ












Click it and Unblock the Notifications