കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

29കാരനായ പള്ളി ഇമാമിനെ ജീവനോടെ ചുട്ടുകൊല്ലാൻ ശ്രമം! പള്ളിയിൽ പെട്രോളൊഴിച്ച് തീകൊളുത്തി...

അലിഗഢ് ജില്ലയിലെ ജട്ടാരി നഗരത്തിൽ കഴിഞ്ഞദിവസം രാത്രി 10.30ഓടെയാണ് സംഭവം.

  • By Desk
Google Oneindia Malayalam News

അലിഗഢ്: മുസ്ലീം യുവാവിനെ വെട്ടിക്കൊന്ന് മൃതശരീരം കത്തിച്ച സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപേ ഉത്തരേന്ത്യയിൽ നിന്ന് സമാനമായ മറ്റൊരു വാർത്തയും. ഉത്തർപ്രദേശിലെ അലിഗഢിൽ പള്ളി ഇമാമിനെ ജീവനോടെ ചുട്ടുകൊല്ലാൻ ശ്രമിച്ചുവെന്നാണ് പുതിയ വാർത്ത. ഹിന്ദി ദിനപ്പത്രമായ അമർ ഉജാലയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

'ആട് പെറാൻ നിൽക്കുന്നത് പോലെ നിൽക്കുന്നതാണോ ഫ്ലാഷ് മോബ്',മലപ്പുറത്തെ എസ്എഫ്ഐ ഫ്ലാഷ് മോബിനും തെറിവിളി'ആട് പെറാൻ നിൽക്കുന്നത് പോലെ നിൽക്കുന്നതാണോ ഫ്ലാഷ് മോബ്',മലപ്പുറത്തെ എസ്എഫ്ഐ ഫ്ലാഷ് മോബിനും തെറിവിളി

അവിഹിത ബന്ധത്തിലേർപ്പെട്ടാൽ സ്ത്രീയും ശിക്ഷിക്കപ്പെട്ടേക്കും? പുരുഷനെ മാത്രം കുറ്റക്കാരനാക്കരുതെന്ന്അവിഹിത ബന്ധത്തിലേർപ്പെട്ടാൽ സ്ത്രീയും ശിക്ഷിക്കപ്പെട്ടേക്കും? പുരുഷനെ മാത്രം കുറ്റക്കാരനാക്കരുതെന്ന്

അലിഗഢ് ജില്ലയിലെ ജട്ടാരി നഗരത്തിൽ കഴിഞ്ഞദിവസം രാത്രി 10.30ഓടെയാണ് സംഭവം. പള്ളിയിലെ മുറിയിൽ കിടക്കുകയായിരുന്ന ഇമാം മുഹമ്മദ് സബീബ് റാസയെയാണ് അജ്ഞാത സംഘം ജീവനോടെ ചുട്ടുകൊല്ലാൻ ശ്രമിച്ചത്.

പള്ളിയിൽ...

പള്ളിയിൽ...

വെള്ളിയാഴ്ച രാത്രി 10.30ഓടെയാണ് ഇമാമിന് നേരെ അക്രമമുണ്ടായത്. അലിഗഢ് ജില്ലയിലെ ജട്ടാരി നഗരത്തിലെ ജുമാ മസ്ജിദിലാണ് സംഭവം. പള്ളിയിലെ മുറിയിൽ കിടക്കുകയായിരുന്ന ഇമാം മുഹമ്മദ് സബീബ് റാസ പുറത്ത് നിന്ന് എന്തോ ശബ്ദം കേട്ടാണ് ഉറക്കമുണർന്നത്.

പെട്രോൾ ഒഴിച്ചു...

പെട്രോൾ ഒഴിച്ചു...

ശബ്ദം കേട്ട് പുറത്തേക്കിറങ്ങാൻ ശ്രമിച്ചെങ്കിലും അജ്ഞാത സംഘം മുറിയുടെ വാതിൽ പുറത്തുനിന്നും പൂട്ടിയിരുന്നു. തുടർന്ന് ജനൽ വഴി പുറത്തേക്ക് നോക്കാൻ ശ്രമിച്ചപ്പോഴേക്കും അക്രമകാരികൾ ഇമാമിന്റെ മുറിയിലേക്ക് പെട്രോൾ ഒഴിച്ചു.

കത്തിക്കാൻ...

കത്തിക്കാൻ...

ഇതിനുപിന്നാലെയാണ് അജ്ഞാത സംഘം മുറിയിലേക്ക് തീക്കൊള്ളി എറിഞ്ഞത്. തുടർന്ന് മുറിയിലാകെ തീ പടർന്നു. ഭയന്നുവിറച്ച ഇമാം ഉടൻതന്നെ സമീപവാസികളെ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടു. സംഭവമറിഞ്ഞ് സമീപവാസികളായ നാട്ടുകാർ പള്ളിയിലെത്തിയപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടിരുന്നു.

മതഗ്രന്ഥങ്ങളും ഫർണ്ണീച്ചറുകളും...

മതഗ്രന്ഥങ്ങളും ഫർണ്ണീച്ചറുകളും...

ഓടിയെത്തിയ നാട്ടുകാരാണ് വാതിൽ ചവിട്ടിപ്പൊളിച്ച് ഇമാമിനെ രക്ഷപ്പെടുത്തിയത്. തീപ്പിടുത്തത്തിൽ മുറിയുണ്ടായിരുന്ന ഫർണ്ണീച്ചറുകളും മതഗ്രന്ഥങ്ങളും പൂർണ്ണമായും കത്തിനശിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

ബിഹാറിൽ നിന്ന്...

ബിഹാറിൽ നിന്ന്...

29കാരനായ ഇമാം മുഹമ്മദ് സബീബ് റാസ ഒരു വർഷം മുൻപാണ് ബീഹാറിൽ നിന്നും അലിഗഢിലെത്തിയത്. ഇന്നേവരെ ഇമാമുമായി ആർക്കും പ്രശ്നമില്ലെന്നാണ് നാട്ടുകാരും പറയുന്നത്. ലൗ ജിഹാദ് ആരോപിച്ച് രാജസ്ഥാനിൽ മുസ്ലീം യുവാവിനെ വെട്ടിക്കൊന്ന് കത്തിച്ച സംഭവത്തിന് പിന്നാലെയാണ് ഈ വാർത്തയും പുറത്തുവന്നിരിക്കുന്നത്.

English summary
miscreants attempt to burn imam alive in uttar pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X