Get Updates
Get notified of breaking news, exclusive insights, and must-see stories!

'എംടിയുടെ വാക്കുകൾ പിണറായിയുടെ കണ്ണ് തുറപ്പിക്കട്ടെ'; രമേശ് ചെന്നിത്തല, ആഞ്ഞടിച്ച് സതീശനും മുരളീധരനും...

തിരുവനന്തപുരം: കേരള ലിറ്ററേച്ചർ ഫെസ്‌റ്റിവൽ ഉദ്‌ഘാടന വേദിയിൽ എംടി വാസുദേവൻനായർ നടത്തിയ വിവാദ പ്രസ്‌താവനയിൽ സർക്കാരിനെതിരെയും, മുഖ്യമന്ത്രി പിണറായി വിജയനെതിരെയും കടുത്ത വിമർശനവുമായി പ്രതിപക്ഷം രംഗത്ത്. മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, കെ മുരളീധരൻ എന്നിവർക്കൊപ്പം പ്രതിപക്ഷ നേതാവ് വിഡി സതീശനും പിണറായിയെ വിമർശിച്ചു രംഗത്ത് വന്നു.

എംടിയുടെ വാക്കുകൾ മുഖ്യമന്ത്രിയുടെ കണ്ണു തുറപ്പിക്കട്ടെയെന്നും, അദ്ദേഹത്തിന്റെ വിമർശനം പിണറായിക്കും നരേന്ദ്ര മോദിക്കും ഒരുപോലെ ബാധകമാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. എംടി കാണിച്ച ആർജവം മറ്റ് സാംസ്‌കാരിക നായകർക്ക് മാതൃകയാവട്ടെ എന്ന് പറഞ്ഞ രമേശ് ചെന്നിത്തല സ്‌തുതിപാഠകർക്ക് മാത്രം അവസരങ്ങൾ എന്നതാണ് ഇപ്പോഴത്തെയും അവസ്ഥയെന്നും ചൂണ്ടിക്കാട്ടി.

mtvasudevannair

തന്റെ വിമർശനത്തിലൂടെ എംടി ഉദ്ദേശിച്ചത് കേരളത്തെ തന്നെയാണെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം. മുഖ്യമന്ത്രി പിണറായിയെ തന്നെയാണ് വിമർശിച്ചത്. എഴുത്തും വായനയും അറിയുന്നവർക്ക് കാര്യം മനസിലാകും. എംടി പറഞ്ഞത് ഇ പി ജയരാജന് മനസിലാകാഞ്ഞിട്ടല്ല, കാര്യം പറഞ്ഞാൽ പണി പോകുമെന്ന പേടിയാണ് ഇപിക്ക് എന്നും കെ മുരളീധരൻ വ്യക്തമാക്കി.

എംടി വാസുദേവൻ നായർ പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും ബാധകമാണ്. സാഹിത്യകാരും ബുദ്ധിജീവികളും സിപിഐഎമ്മിനെതിരെ നിലപാട് സ്വീകരിക്കാൻ നിർബന്ധിതരാകുന്നുവെന്നും കെ മുരളീധരൻ വിമർശിച്ചു.

എംടി വാസുദേവൻ നായരുടെ പരാമർശം അധികാരം എങ്ങനെ ദുഷിപ്പിക്കുന്നതിനെ ക്കുറിച്ചാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. അദ്ദേഹത്തിന്റെ മൂർച്ചയേറിയ വാക്കുകൾ നിഷ്‌പക്ഷത നടിക്കുന്ന ബുദ്ധിജീവികൾ കേൾക്കണമെന്നും വിഡി സതീശൻ വ്യക്തമാക്കി.

നിഷ്‌പക്ഷത നടിച്ചു നടന്ന് സര്‍ക്കാരിനെ താങ്ങി നിർത്തുന്ന ബുദ്ധിജീവികളും സാംസ്‌കാരിക പ്രവർത്തകരും ചില മാധ്യമപ്രവർത്തകരും അതുപോലെ നിഷ്‌പക്ഷരാണെന്ന് കാണിച്ച് വന്ന് സമൂഹമാധ്യമങ്ങളിലൂടെ സർക്കാരിനു സ്‌തുതിഗീതം പാടുന്നവരുമൊക്കെ എംടിയുടെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കണം. ആ വാക്കുകൾ വളരെയേറ പ്രധാനപ്പെട്ടതാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.

അതേസമയം, കഴിഞ്ഞ ദിവസം കോഴിക്കോട് കടപ്പുറത്ത് വച്ച് നടന്ന സാഹിത്യോത്സവ ഉദ്‌ഘാടന വേദിയിൽ അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാധിപത്യമോ ആകാമെന്നും രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള അംഗീകൃതമാര്‍ഗമായി മാറിയെന്നും എംടിയുടെ വിമർശിച്ചിരുന്നു. തെറ്റ് പറ്റിയാല്‍ അത് സമ്മതിക്കുന്ന ഒരു മഹാരഥനും ഇവിടെയില്ലെന്നും മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ പറഞ്ഞിരുന്നു. ഇത് വലിയ വിവാദത്തിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+