കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിലമ്പൂര്‍ കൊല: ക്രൂരമായ ബലാത്സംഗത്തിന് ശേഷം

  • By Aswathi
Google Oneindia Malayalam News

മലപ്പുറം: നിലമ്പൂരില്‍ കോണ്‍ഗ്രസ് ബ്ലോക് കമ്മിറ്റി ഓഫീസില്‍ സ്ത്രീ കൊല്ലപ്പെട്ടത് ക്രൂരമായ ബലാത്സംഗത്തിനിടെയാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഏഷ്യനെറ്റ് ന്യൂസ് ചാനലാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്. സ്ത്രീയുടെ ജനനേന്ദ്രിയത്തില്‍ ആഴത്തിലുള്ള മുറിവുകളുള്ളതായി പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചു. മൃതദേഹത്തിന്റെ പലഭാഗത്തും മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.

കൊലപാകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ബ്ലോക്ക് കമ്മിറ്റി ഓഫീസ് പ്രസിഡന്റും മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സെക്രട്ടറിയുമായ ബിജു നായരെയും സുഹൃത്ത് ഷംസുദ്ദീനെയും സംഭവസ്ഥലത്തു കൊണ്ടുവന്ന് പൊലീസ് തെളിവെടുപ്പ് നടത്തി. കമ്മിറ്റി ഓഫീസ് തൂപ്പുകാരിയായ, നിലമ്പൂര്‍ കോവിലകത്തുമുറി ചിറക്കല്‍വീട്ടില്‍ രാധ(49)യാണ് കൊല്ലപ്പെട്ടത്.

Nilambur Congress Office Murder

കഴിഞ്ഞ അഞ്ച് മുതല്‍ രാധയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് തിങ്കളാഴ്ച ചുള്ളിയോട് ഉണ്ണിക്കുളത്ത് കുളത്തില്‍ വച്ച് മൃതദേഹം കണ്ടെത്തിയത്. ചാക്കില്‍ കെട്ടി കമ്പികൊണ്ട് വരിഞ്ഞുമുറുക്കിയ നിലയിലായുരുന്നു മൃതദേഹം.

ബിജു നായര്‍ക്ക് മറ്റൊരു സ്ത്രീയുമായുള്ള അവിഹിത ബന്ധം പുറുത്തുപറയുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് രാധയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്. എന്നാല്‍ ഇത് തെറ്റാണെന്നും ക്രൂരമായ ബലാത്സംഗത്തിനിരയായാണ് രാധ മരിച്ചതെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മൂന്നംഗ സംഘമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.

English summary
The post mortem report of Radha, who was murdered, said the crime was committed after she was raped. Doctors said some deep cut injuries were found on the genital area of the woman. She was a sweeper in the congress block committee office in Nilambur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X