നീലേശ്വരം വെടിക്കെട്ടപകടം; ചികിത്സയിൽ കഴിയുകയായിരുന്ന ഒരാൾ കൂടി മരിച്ചു, ആകെ മരണം ആറായി
കാസർഗോഡ്: നീലേശ്വരം വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഒരാൾക്ക് കൂടി ജീവൻ നഷ്‌ടമായി. വീരർകാവ് ദുരന്തത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന പത്മനാഭൻ ആണ് മരണത്തിന് കീഴടങ്ങിയത്. 75 വയസായിരുന്നു അദ്ദേഹത്തിന്. ഇതോടെ ആകെ മരണം ആറായി ഉയർന്നു. അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് പത്മനാഭന് ശസ്ത്രക്രിയ നടത്തിയിരുന്നു.
ഇതിന് ശേഷം വിശ്രമത്തിൽ കഴിയവേ ഉണ്ടായ അണുബാധയെ തുടർന്നാണ് മരണം ഉണ്ടായതെന്നാണ് ലഭ്യമായ വിവരം. ക്ഷേത്രത്തിൽ സ്ഫോടനം ഉണ്ടായ ഷെഡിന് തൊട്ടടുത്തായാണ് പത്മനാഭൻ ഉണ്ടായിരുന്നത്. ശരീരമാസകലം പൊള്ളലേറ്റ നിലയിലായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മൂന്നോളം ശസ്ത്രക്രിയകൾക്ക് പത്മനാഭനെ വിധേയനാക്കിയിരുന്നു. എന്നാൽ ഡോക്‌ടർമാരുടെ തീവ്ര പ്രയത്നത്തിനും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. നേരത്തെ അപകടത്തിൽ പരിക്കേറ്റ അഞ്ച് പേർ മരണത്തിന് കീഴടങ്ങിയിരുന്നു. ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ്, കൊല്ലമ്പാറ സ്വദേശി കെ ബിജു, കിണാവൂർ സ്വദേശി സന്ദീപ്, കിണാവൂര്‍ സ്വദേശി രതീഷ് എന്നിവരാണ് അപകടത്തിൽ പൊള്ളലേറ്റ് മരണപ്പെട്ട മറ്റുള്ളവർ.
നേരത്തെ ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപയോളം സംസ്ഥാന സർക്കാർ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റ 38 പേർ ഇപ്പോഴും മംഗലാപുരം, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ആറോളം പേർ ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ചിലർ ആശുപത്രി വിടുകയും ചെയ്‌തിരുന്നു.
നീലേശ്വരം വീരർകാവ് ക്ഷേത്രത്തിൽ ഉണ്ടായ അപകടത്തിൽ നൂറിലധികം പേർക്കാണ് പരിക്കേറ്റത്. 154 പേർക്ക് പരിക്കേറ്റെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇവിടെയുള്ള പാടശേഖരത്തിന് തീപിടിച്ചാണ് അപകടമുണ്ടായത്. തുടർന്ന് ഇവിടെയുള്ള പടക്കം സൂക്ഷിച്ച കെട്ടിടത്തിലേക്ക് തീപ്പൊരി വീഴുകയായിരുന്നു. ഇതോടെ ഉഗ്രശബ്‍ദത്തിൽ ഇത് പൊട്ടിത്തെറിച്ചു.
ക്ഷേത്ര മതിലിന് അടുത്തായാണ് ഈ ഷെഡ് നിലകൊണ്ടിരുന്നത്. ഷീറ്റ് പാകിയ ഈ ഷെഡിൽ ആയിരുന്നു വെടിക്കെട്ടിനുള്ള സാമഗ്രികളും പടക്കങ്ങളും സൂക്ഷിച്ചിരുന്നത്. ഈ ഷെഡിന് അടുത്തായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറിലധികം പേർ നിൽക്കുന്നുണ്ടായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ പൊട്ടിത്തെറിയിൽ പ്രദേശമാകെ വിറങ്ങലിച്ചു പോവുകയായിരുന്നു.
അപകടം ഉണ്ടായതിന് പിന്നാലെ സംഭവത്തിൽ കേസെടുത്തിരുന്നു. മൂന്ന് പേരെ പോലീസ് അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പികെ ചന്ദ്രശേഖരൻ, സെക്രട്ടറി ഭരതൻ, പടക്കത്തിന് തിരികൊളുത്തിയ പി രാജേഷ് എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. എക്സ്പ്ലോസീവ് സബ്‌സ്‌റ്റന്‍സ് ആക്‌ട്, ബിഎന്‍എസ് എന്നിവയിലെ വിവിധ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications