Get Updates
Get notified of breaking news, exclusive insights, and must-see stories!

നിപ മരണം; മലപ്പുറം തിരുവാലിയിൽ അതീവ ജാഗ്രത, ആരോഗ്യവകുപ്പ് സർവേ ഇന്ന് തുടങ്ങും, റൂട്ട് മാപ്പ് പുറത്തുവിടും

മലപ്പുറം: നിപ ബാധിച്ച് വിദ്യാർത്ഥി മരിച്ച സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ തിരുവാലിയിൽ അതീവ ജാഗ്രത. മേഖലയിൽ ഇന്ന് ആരോഗ്യ വകുപ്പിന്റെ സർവേ തുടങ്ങും. വീടുകൾ കയറിയിറങ്ങിയുള്ള സർവേയാണ് നടക്കുക. രോഗലക്ഷണമുള്ള ആളുകളെ കണ്ടെത്താനുള്ള സർവേയാണ് ഇപ്പോൾ നടക്കുന്നത്. കൂടാതെ മരണപ്പെട്ട വിദ്യാർത്ഥിയുടെ യാത്രാ വിവരങ്ങൾ അടിസ്ഥാനമാക്കി ഇന്ന് റൂട്ട് മാപ്പും പുറത്തുവിട്ടേക്കും.

ജില്ലയിലെ രണ്ട് പഞ്ചായത്തുകളിലായി അഞ്ച് വാർഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി കളക്‌ടർ അറിയിച്ചിരുന്നു. തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ അഞ്ച് വാർഡുകളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. തിരുവാലിയിലെ 4, 5, 6, 7 വാർഡുകളും മമ്പാട് ഏഴാം വാർഡുമാണ് കണ്ടെയ്‌ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്.

nipahvirusmalappuram

ഈ മേഖലകളിൽ പ്രോട്ടോക്കോൾ പ്രകാരമുള്ള നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. ഇന്നത്തെ നബിദിന റാലികൾ മാറ്റിവയ്ക്കാനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്. കൂടാതെ തിരുവാലി പഞ്ചായത്തിൽ ഒന്നാകെ മാസ്‌ക് നിർബന്ധമാക്കി ഉത്തരവിറക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് ഡയറക്‌ടർ ഉൾപ്പെടെ മലപ്പുറത്ത് എത്തി സ്ഥിതിഗതികൾ നിരീക്ഷിക്കുകയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്‌തിട്ടുണ്ട്‌.

നേരത്തെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച 24 വയസുകാരനാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ മാസം 9നായിരുന്നു പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് യുവാവ് മരിച്ചത്. സംശയം ഉയർന്നതോടെ ഉടൻ തന്നെ സാമ്പിളുകൾ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് അയക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനാ ഫലം പോസിറ്റീവായതോടെയാണ് ജാഗ്രത ശക്തമാക്കിയത്.

ഇതിന്റെ ഔദ്യോഗിക സ്ഥീരീകരണത്തിനായി സാമ്പിളുകള്‍ പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ അയക്കുകയും ചെയ്‌തിരുന്നു. ഇതിലാണ് നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പ്രോട്ടോക്കോൾ പ്രകാരമുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണ്. ഇതിന്റെ ഭാഗമായി പതിനാറോളം കമ്മിറ്റികൾ ഇന്നലെ രൂപീകരിച്ചിരുന്നു.

ബെംഗളൂരുവിൽ പഠനം നടത്തി വരികയായിരുന്നു മരണപ്പെട്ട യുവാവ്. ഇതുവരെ 151 പേരുടെ പ്രാഥമിക സമ്പർക്ക പട്ടികയാണ് ആരോഗ്യവകുപ്പ് പുറത്ത് വിട്ടത്. പനി ബാധിച്ചതിനെ തുടർന്ന് മലപ്പുറത്തെ നാല് സ്വകാര്യ ആശുപത്രികളിൽ യുവാവ് ചികിത്സ തേടിയിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ഇതുകൂടാതെ സുഹൃത്തുക്കൾക്കൊപ്പം ചില ഇടങ്ങളിലേക്ക് യാത്രയും ചെയ്‌തിട്ടുണ്ട്‌.

ഇവരുടെ ഒക്കെ വിവരങ്ങൾ ശേഖരിച്ച് നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കളക്‌ടർ ഉൾപ്പെടെ അറിയിച്ചിരിക്കുന്നത്. എങ്കിലും മേഖലയിൽ ആവശ്യമായ ജാഗ്രത പുലർത്താൻ തന്നെയാണ് നിർദ്ദേശങ്ങളിൽ പറയുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+