കലാഭവന്‍ മണിയുടെ മരണം: 'രണ്ട് വർഷത്തോളം വീട്ടിലിരുന്നു', കണ്ണ് നിറഞ്ഞ് നടൻ ജാഫർ ഇടുക്കി
കോഴിക്കോട്: മലയാളികളെ ഏറെ വേദനിപ്പിച്ച മരണമായിരുന്നു നടന്‍ കലാഭവന്‍ മണിയുടേത്. കലാഭവന്‍ മണിയുടെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് പല വിവാദങ്ങളും ഉയര്‍ന്ന് വരികയുണ്ടായി. മരണത്തിന് മുന്‍പ് മണിക്കൊപ്പം ഉണ്ടായിരുന്ന നടന്‍ ജാഫര്‍ ഇടുക്കി അടക്കമുളളവര്‍ വിവാദത്തിലായി.
സിനിമാ ലോകത്തെ അമ്പരപ്പിച്ച ആ സർപ്രൈസ്, ദിലീപിനും കാവ്യയ്ക്കും സ്പെഷ്യൽ ഡേ- ചിത്രങ്ങൾ
ഏറെക്കാലം സിനിമയില്ലാതെ വീട്ടിലിരിക്കുകയായിരുന്നു ജാഫര്‍ ഇടുക്കി. ഇപ്പോള്‍ ചുരുളി, കനകം കാമിനി കലഹം തുടങ്ങിയ ഹിറ്റ് സിനിമകളുടെ ഭാഗമാണ് അദ്ദേഹം. കലാഭവന്‍ മണിയുടെ മരണവും തുടര്‍ന്നുണ്ടായ സംഭവങ്ങളേയും കുറിച്ച് ജാഫര്‍ ഇടുക്കി പറയുന്നു.

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളം വീട്ടില്‍ വെറുതെ ഇരുന്നുവെന്ന് ജാഫര്‍ ഇടുക്കി വ്യക്തമാക്കി. എന്തെങ്കിലും ജോലിക്ക് പോകൂ എന്ന് ഭാര്യ പറയുമായിരുന്നു. അക്കാലത്ത് വിഷമമൊന്നും തോന്നിയിരുന്നില്ല. കലാഭവന്‍ മണിയെപ്പോലൊരു മഹാനടന്‍ മരിച്ചപ്പോള്‍ ആളുകളൊക്കെ വാവിട്ട് കരയുകയായിരുന്നു.

''അങ്ങനെ ഒരു മരണം സംഭവിച്ചപ്പോള്‍ തലേ ദിവസം പോയ ആളുകളെ ചോദ്യം ചെയ്യാന്‍ വിളിക്കുകയില്ലേ. അദ്ദേഹത്തിന്റെ സഹോദരനും കുടുംബവും നാട്ടുകാരുമെല്ലാം ഇതിനെക്കുറിച്ച് വിമര്‍ശിക്കേണ്ടതല്ലേ''. തലേദിവസം വന്നവര്‍ ചേട്ടനെ കൊന്നിട്ട് പോയതാകുമോ എന്നൊക്കെ അനിയന്‍ ചോദിക്കുന്നത് സ്വാഭാവികമാണെന്നും ജാഫര്‍ ഇടുക്കി പറയുന്നു.

''സിനിമാക്കാര്‍ തന്നെ മാറ്റി നിര്‍ത്തിയെന്ന് താന്‍ പറയില്ല. എന്നാല്‍ ആ സമയത്ത് സിനിമ കുറയാനുളള കാരണം പോലീസും കേസുമൊക്കെയായി നടക്കുമ്പോള്‍ സിനിമയിലേക്ക് വിളിച്ചാല്‍ പുള്ളി ഇപ്പോള്‍ ആ പ്രശ്‌നത്തില്‍ നില്‍ക്കുവല്ലേ എന്ന് കരുതി ഒഴിവാക്കുന്നതാണ്'' എന്നും ജാഫര്‍ ഇടുക്കി കൂട്ടിച്ചേര്‍ത്തു. കണ്ണ് നിറഞ്ഞ് കൊണ്ടാണ് ജാഫര്‍ ഇടുക്കി ഇക്കാര്യം പറഞ്ഞത്.

''ദൈവതുല്യനായ, പാവപ്പെട്ടവരെ സഹായിച്ചിരുന്ന ഒരു മഹാനടനാണ് മരണപ്പെട്ടത്. അപ്പോള്‍ ആളുകള്‍ വിമര്‍ശിക്കും. അപ്പോള്‍ നമ്മള്‍ ചെയ്തില്ലെന്നോ പോയില്ലെന്നോ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. കേട്ടിട്ട് മിണ്ടാതിരിക്കുക എന്നതേ ഉളളൂ. സത്യം തെളിഞ്ഞ് കൊള്ളും. അത് തെളിഞ്ഞു. തന്നെക്കുറിച്ച് ഉളള ട്രോളുകള്‍ക്കൊന്നും പ്രതികരിച്ചിട്ടില്ല. ആ സമയത്ത് കരഞ്ഞ് തീര്‍ക്കാനുളള സമയം പോലും കിട്ടിയില്ല ''അതുകൊണ്ടാണ് ഇപ്പോള്‍ ഇക്കാര്യം പറയുമ്പോള്‍ കരച്ചില്‍ വരുന്നത് എന്നും ജാഫര്‍ ഇടുക്കി പറഞ്ഞു












Click it and Unblock the Notifications